ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

രോമാഞ്ചം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജിതു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ ഒടിടിയിലും മികച്ച പ്രേക്ഷക പ്രതികരണമാണ് നേടികൊണ്ടിരിക്കുന്നത്. ഫഹദിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രം കൂടിയാണ് ആവേശത്തിലെ രംഗ.

ബംഗളുരുവിലെ ഒരു കോളേജ് പശ്ചാത്തലത്തിലുള്ള 3 മലയാളി വിദ്യാർത്ഥികളുടെ കഥയും ശേഷം അവർ നേരിടുന്ന ചില പ്രശ്നങ്ങൾക്ക് രംഗ എന്ന ലോക്കൽ ഗുണ്ടാ നേതാവിന്റെ സഹായം തേടുന്നതും തുടർന്നുള്ള രസകരമായ സംഭവ വികാസങ്ങൾ ബ്ലാക്ക് ഹ്യൂമറിന്റെയും ഗ്യാങ്ങ്സ്റ്റർ സ്പൂഫിന്റെയും പശ്ചാത്തലത്തിൽ പറയുന്നതുമാണ് ആവേശത്തിന്റെ പ്രമേയം.

തന്റെ രണ്ടാമത്തെ ചിത്രത്തിലൂടെ മലയാളത്തിൽ മറ്റൊരു നൂറ് കോടി നേട്ടം കൂടി കൈവരിച്ചിരിക്കുകയാണ് ജിതു മാധവൻ. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജിതു മാധവൻ.ആവേശം സ്ക്രിപ്റ്റ് എഴുതുന്ന സമയത്താണെങ്കിലും ഷൂട്ടിന്റെ സമയത്താണെങ്കിലും ജിഗർതണ്ടയിൽ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യാമെന്നാണ് ആലോചിച്ചതെന്നാണ് ജിതു മാധവൻ പറയുന്നത്. എത്ര സിനിമകൾ ഗ്യാങ്സ്റ്റർ കോമഡി ഴോണറിൽ വന്നാൽ പോലും ജിഗർതണ്ടയുമായി മാത്രമേ ആളുകൾ കമ്പയർ ചെയ്യുകയൊളളൂവെന്നും ജിതു മാധവൻ പറയുന്നു.

“ജിഗർതണ്ട എല്ലാ കാലത്തും ഗ്യാങ്സ്റ്റർ കോമഡി സിനിമകളുടെ ബെഞ്ച്മാർക്കാണ്. ഇനി എത്ര സിനിമകൾ ഗ്യാങ്സ്റ്റർ കോമഡി ഴോണറിൽ വന്നാൽ പോലും ജിഗർതണ്ടയുമായി മാത്രമേ ആളുകൾ കമ്പയർ ചെയ്യുള്ളൂ. ഈ സിനിമയെപ്പറ്റി ആലോചിച്ചപ്പോൾ മുതൽ ജിഗർതണ്ട എന്റെ മനസിലുണ്ടായിരുന്നു. സ്ക്രിപ്റ്റ് എഴുതുന്ന സമയത്താണെങ്കിലും ഷൂട്ടിന്റെ സമയത്താണെങ്കിലും ജിഗർതണ്ടയിൽ നിന്ന് വ്യത്യസ്തമായി എന്ത് ചെയ്യാമെന്നാണ് ആലോചിച്ചത്.

കാരണം, അതുവരെ കണ്ടുവന്ന ഗ്യാങ്സ്റ്റർ സിനിമകളുടെ രീതി മുഴുവൻ മാറ്റിമറിച്ച സിനിമയായിരുന്നു അത്. സംഗീതത്തിന്റെ കാര്യത്തിലും, മേക്കിങിന്റെ കാര്യത്തിലും എല്ലാം പുതുമ നിറഞ്ഞ ഒരു സിനിമയായിരുന്നു ജിഗർതണ്ട. ആവേശം ഷൂട്ട് ചെയ്യുമ്പോൾ ജിഗർതണ്ടയുടെ മ്യൂസിക്കിൽ നിന്ന് വ്യത്യസ്‌തമായി എന്ത് ചെയ്യാം എഡിറ്റിങ് പാറ്റേണിൽ നിന്ന് വ്യത്യസ്‌തമായി എന്ത് ചെയ്യാമെന്നൊക്കെ ഞങ്ങൾ ചർച്ച ചെയ്‌തിരുന്നു.” എന്നാണ് സൈനുലകം എന്ന തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജിതു മാധവൻ പറഞ്ഞത്.

അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസിം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ജിതു മാധവൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രണവ് രാജ്, ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, തങ്കം മോഹൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം