'സൺഡേ ഹോളിഡേ'യിൽ നിർമ്മാതാവിന് വേണ്ടപ്പെട്ട ആൾക്ക് വേണ്ടി എഴുതിയുണ്ടാക്കിയതാണ് ആ കഥാപാത്രങ്ങൾ: ജിസ് ജോയ്

ഫീൽ ഗുഡ് സിനിമകളുടെ തോഴൻ എന്ന പേരിലായിരുന്നു ഒരുകാലം വരെ ജിസ് ജോയ് അറിയപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ 2022-ൽ പുറത്തിറങ്ങിയ ‘ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജിസ് ജോയ് തന്റെ സിനിമകളുടെ ഴോണറുകളും മാറ്റിത്തുടങ്ങി. ബിജു മേനോനെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘തലവൻ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടികൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ 2017-ൽ പുറത്തിറങ്ങിയ തന്റെ രണ്ടാം ചിത്രം സൺഡേ ഹോളിഡേ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. സിനിമയുടെ ആദ്യത്തെ പ്രൊഡ്യൂസർക്ക് വേണ്ടപ്പെട്ട ഒരാളുണ്ടെന്നും അവർക്ക് കൊടുക്കാനായി സിനിമയിൽ ഒരു പ്രധാന വേഷം വേണമെന്നും നിർമ്മാതാവ് പറഞ്ഞതുകൊണ്ട് താൻ ആകെ ബുദ്ധിമുട്ടിയെന്നും, അങ്ങനെയാണ് സുധീർ കരമനയുടെയും കെപിഎസി ലളിതയുടെയും കഥാപാത്രങ്ങൾ എഴുതിച്ചേർത്തതെന്നും ജിസ് ജോയ് പറയുന്നു.

“സണ്‍ഡേ ഹോളിഡേ നിര്‍മിക്കാന്‍ വന്ന പ്രശസ്തനായ ഒരു നിര്‍മാതാവ്. ഷൂട്ട് തുടങ്ങുന്നതിന് നാല് മാസം മുമ്പ് ഇദ്ദേഹം എന്നോട് പറഞ്ഞു, അദ്ദേഹത്തിന് വേണ്ടപ്പെട്ട ഒരാള്‍ക്ക് സിനിമയില്‍ ഒരവസരം കൊടുക്കണം. അതൊരു വലിയ അവസരമാണ്. അദ്ദേഹം ചോദിച്ചത് വലിയ കഥാപാത്രമാണ്. ഇദ്ദേഹം പറയുന്ന പ്രിയപ്പെട്ടയാള്‍ക്ക് അന്ന് ആ കഥാപാത്രം ചെയ്യാനുള്ള പ്രാപ്തിയില്ല. ഞാന്‍ പെട്ടു.

എനിക്ക് വേറെ പ്രൊഡ്യൂസര്‍ ഇല്ല. ആ കഥാപാത്രം അല്ലെങ്കിലും വേറൊരു കഥാപാത്രം എഴുതിയുണ്ടാക്കാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അയാള്‍ക്ക് പ്രിയപ്പെട്ടയാള്‍ക്ക് വേണ്ടി ഞാന്‍ എഴുതിയുണ്ടാക്കിയ ചാപ്റ്ററാണ് സണ്‍ഡേ ഹോളിഡേയിലെ താട്ടിപ്പുറത്തെ വീട്ടിലെ കെപിഎസി ലളിതച്ചേച്ചിയുടെ കുടുംബം.

കെപിഎസി ലളിതച്ചേച്ചി, സുധീര്‍ കരമന, മരുമകള്‍. അത് സിനിമയിലേക്ക് വന്നപ്പോള്‍ സിനിമക്ക് വലിയ ഗുണമുണ്ടായി. എന്നെ ഏറ്റവും കൂടുതല്‍ ട്രോളുന്ന ഡയലോഗും അതില്‍ കെപിഎസി ലളിതച്ചേച്ചി പറഞ്ഞ ‘എതിരെ നില്‍ക്കുന്നവന്റെ ഉള്ളൊന്നറിയാന്‍ ശ്രമിച്ചാല്‍ എല്ലാവരും പാവങ്ങളാ,’ എന്ന ഡയലോഗ് അങ്ങനെ ഉണ്ടായതാണ്.

പക്ഷെ പ്രൊഡ്യൂസറിന് ഞാന്‍ എഴുതിയുണ്ടാക്കിയ കഥാപാത്രം ഇഷ്ടപ്പെട്ടില്ല. മറ്റേ കഥാപാത്രം തന്നെ വേണമെന്ന് വാശിപിടിച്ചു. അതുകൊടുക്കാന്‍ പറ്റില്ല. മുന്നിലെന്താണെന്ന് അറിയില്ല. അടുത്ത പ്രൊഡ്യൂസര്‍ ആയിട്ടില്ല. എങ്കിലും ഞാന്‍ പറഞ്ഞു അത് തരാന്‍ പറ്റില്ല എന്ന്. അങ്ങനെ അവിടെ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.” എന്നാണ് വണ്ടർവാൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിസ് ജോയ് പറഞ്ഞത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്