'സൺഡേ ഹോളിഡേ'യിൽ നിർമ്മാതാവിന് വേണ്ടപ്പെട്ട ആൾക്ക് വേണ്ടി എഴുതിയുണ്ടാക്കിയതാണ് ആ കഥാപാത്രങ്ങൾ: ജിസ് ജോയ്

ഫീൽ ഗുഡ് സിനിമകളുടെ തോഴൻ എന്ന പേരിലായിരുന്നു ഒരുകാലം വരെ ജിസ് ജോയ് അറിയപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ 2022-ൽ പുറത്തിറങ്ങിയ ‘ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജിസ് ജോയ് തന്റെ സിനിമകളുടെ ഴോണറുകളും മാറ്റിത്തുടങ്ങി. ബിജു മേനോനെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘തലവൻ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടികൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ 2017-ൽ പുറത്തിറങ്ങിയ തന്റെ രണ്ടാം ചിത്രം സൺഡേ ഹോളിഡേ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. സിനിമയുടെ ആദ്യത്തെ പ്രൊഡ്യൂസർക്ക് വേണ്ടപ്പെട്ട ഒരാളുണ്ടെന്നും അവർക്ക് കൊടുക്കാനായി സിനിമയിൽ ഒരു പ്രധാന വേഷം വേണമെന്നും നിർമ്മാതാവ് പറഞ്ഞതുകൊണ്ട് താൻ ആകെ ബുദ്ധിമുട്ടിയെന്നും, അങ്ങനെയാണ് സുധീർ കരമനയുടെയും കെപിഎസി ലളിതയുടെയും കഥാപാത്രങ്ങൾ എഴുതിച്ചേർത്തതെന്നും ജിസ് ജോയ് പറയുന്നു.

“സണ്‍ഡേ ഹോളിഡേ നിര്‍മിക്കാന്‍ വന്ന പ്രശസ്തനായ ഒരു നിര്‍മാതാവ്. ഷൂട്ട് തുടങ്ങുന്നതിന് നാല് മാസം മുമ്പ് ഇദ്ദേഹം എന്നോട് പറഞ്ഞു, അദ്ദേഹത്തിന് വേണ്ടപ്പെട്ട ഒരാള്‍ക്ക് സിനിമയില്‍ ഒരവസരം കൊടുക്കണം. അതൊരു വലിയ അവസരമാണ്. അദ്ദേഹം ചോദിച്ചത് വലിയ കഥാപാത്രമാണ്. ഇദ്ദേഹം പറയുന്ന പ്രിയപ്പെട്ടയാള്‍ക്ക് അന്ന് ആ കഥാപാത്രം ചെയ്യാനുള്ള പ്രാപ്തിയില്ല. ഞാന്‍ പെട്ടു.

എനിക്ക് വേറെ പ്രൊഡ്യൂസര്‍ ഇല്ല. ആ കഥാപാത്രം അല്ലെങ്കിലും വേറൊരു കഥാപാത്രം എഴുതിയുണ്ടാക്കാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അയാള്‍ക്ക് പ്രിയപ്പെട്ടയാള്‍ക്ക് വേണ്ടി ഞാന്‍ എഴുതിയുണ്ടാക്കിയ ചാപ്റ്ററാണ് സണ്‍ഡേ ഹോളിഡേയിലെ താട്ടിപ്പുറത്തെ വീട്ടിലെ കെപിഎസി ലളിതച്ചേച്ചിയുടെ കുടുംബം.

കെപിഎസി ലളിതച്ചേച്ചി, സുധീര്‍ കരമന, മരുമകള്‍. അത് സിനിമയിലേക്ക് വന്നപ്പോള്‍ സിനിമക്ക് വലിയ ഗുണമുണ്ടായി. എന്നെ ഏറ്റവും കൂടുതല്‍ ട്രോളുന്ന ഡയലോഗും അതില്‍ കെപിഎസി ലളിതച്ചേച്ചി പറഞ്ഞ ‘എതിരെ നില്‍ക്കുന്നവന്റെ ഉള്ളൊന്നറിയാന്‍ ശ്രമിച്ചാല്‍ എല്ലാവരും പാവങ്ങളാ,’ എന്ന ഡയലോഗ് അങ്ങനെ ഉണ്ടായതാണ്.

പക്ഷെ പ്രൊഡ്യൂസറിന് ഞാന്‍ എഴുതിയുണ്ടാക്കിയ കഥാപാത്രം ഇഷ്ടപ്പെട്ടില്ല. മറ്റേ കഥാപാത്രം തന്നെ വേണമെന്ന് വാശിപിടിച്ചു. അതുകൊടുക്കാന്‍ പറ്റില്ല. മുന്നിലെന്താണെന്ന് അറിയില്ല. അടുത്ത പ്രൊഡ്യൂസര്‍ ആയിട്ടില്ല. എങ്കിലും ഞാന്‍ പറഞ്ഞു അത് തരാന്‍ പറ്റില്ല എന്ന്. അങ്ങനെ അവിടെ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.” എന്നാണ് വണ്ടർവാൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിസ് ജോയ് പറഞ്ഞത്.

Latest Stories

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ കോളേജില്‍ നിന്ന് പുറത്താക്കി

ക്യാപ്റ്റൻ കൂൾ റിട്ടേൺസ്'; മുംബൈക്കെതിരെയുള്ള മത്സരത്തിൽ എം എസ് ധോണി കളിച്ചേക്കുമെന്ന് റിപ്പോർട്ട്

മുംബൈയുടെ പ്രധാന പ്രശ്നം ബോളർമാരാണ്, വളരെ മോശം പ്രകടനമാണ് ബുംറയും കൂട്ടരും നടത്തുന്നത്: മുരളി കാർത്തിക്ക്

കരാര്‍ കാലാവധി കഴിഞ്ഞിട്ടും ചിത്രങ്ങള്‍ ഉപയോഗിച്ചു, 'ഒരു കോടി രൂപ നഷ്ടപരിഹാരം വേണം'; പവർ സോപ്പ് പരസ്യത്തിനെതിരായ തമന്നയുടെ അപ്പീൽ ഹൈക്കോടതി തള്ളി

നിതിന്‍ രാജിന്റെ മരണം: ഡോ. റാമിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ഥികള്‍

വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നൽകേണ്ടതില്ല; സ്വന്തം സ്ഥാനം നഷ്ടപ്പെടുമോയെന്ന ഭയമാണ് എല്ലാവർക്കും : ലോക്‌സഭയിൽ പ്രധാനമന്ത്രി

എസ്എസ്എൽസി ഫലം മെയ് മൂന്നാം വാരം, ഹയർസെക്കണ്ടറി പരീക്ഷാഫലം മെയ് 25ന്; എസ്എസ്എൽസി മൂല്യനിർണയം ഏപ്രിൽ 16 മുതൽ മെയ്‌ രണ്ടു വരെ

കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കത്തില്‍ സംശയമുണ്ടെന്ന് ഗൗരവ് ഗൊഗോയ്; 'വനിത സംവരണ ബില്ലിനൊപ്പം മണ്ഡല പുനര്‍നിര്‍ണയത്തെ കേന്ദ്രം ആയുധമായി ഉപയോഗിക്കുന്നു, ഇതിലൂടെ വനിതാ സംവരണ ബില്ലിനെ തകര്‍ക്കുകയാണ് ചെയ്യുന്നത്'

കുംഭമേള വൈറൽ താരത്തിൻ്റെ വിവാഹം; മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ; ഇരുവരുടെയും മൊഴി രേഖപ്പെടുത്തും

ലഷ്‌കറെ തൊയിബ സ്ഥാപക അംഗമായ ഭീകരന്‍ ആമിര്‍ ഹംസയ്ക്ക് പാകിസ്ഥാനില്‍ വെടിയേറ്റു; നില അതീവ ഗുരുതരം, ആക്രമണത്തിന് പിന്നില്‍ ആരെന്ന് വ്യക്തമല്ല