'സൺഡേ ഹോളിഡേ'യിൽ നിർമ്മാതാവിന് വേണ്ടപ്പെട്ട ആൾക്ക് വേണ്ടി എഴുതിയുണ്ടാക്കിയതാണ് ആ കഥാപാത്രങ്ങൾ: ജിസ് ജോയ്

ഫീൽ ഗുഡ് സിനിമകളുടെ തോഴൻ എന്ന പേരിലായിരുന്നു ഒരുകാലം വരെ ജിസ് ജോയ് അറിയപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ 2022-ൽ പുറത്തിറങ്ങിയ ‘ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജിസ് ജോയ് തന്റെ സിനിമകളുടെ ഴോണറുകളും മാറ്റിത്തുടങ്ങി. ബിജു മേനോനെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘തലവൻ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടികൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ 2017-ൽ പുറത്തിറങ്ങിയ തന്റെ രണ്ടാം ചിത്രം സൺഡേ ഹോളിഡേ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. സിനിമയുടെ ആദ്യത്തെ പ്രൊഡ്യൂസർക്ക് വേണ്ടപ്പെട്ട ഒരാളുണ്ടെന്നും അവർക്ക് കൊടുക്കാനായി സിനിമയിൽ ഒരു പ്രധാന വേഷം വേണമെന്നും നിർമ്മാതാവ് പറഞ്ഞതുകൊണ്ട് താൻ ആകെ ബുദ്ധിമുട്ടിയെന്നും, അങ്ങനെയാണ് സുധീർ കരമനയുടെയും കെപിഎസി ലളിതയുടെയും കഥാപാത്രങ്ങൾ എഴുതിച്ചേർത്തതെന്നും ജിസ് ജോയ് പറയുന്നു.

“സണ്‍ഡേ ഹോളിഡേ നിര്‍മിക്കാന്‍ വന്ന പ്രശസ്തനായ ഒരു നിര്‍മാതാവ്. ഷൂട്ട് തുടങ്ങുന്നതിന് നാല് മാസം മുമ്പ് ഇദ്ദേഹം എന്നോട് പറഞ്ഞു, അദ്ദേഹത്തിന് വേണ്ടപ്പെട്ട ഒരാള്‍ക്ക് സിനിമയില്‍ ഒരവസരം കൊടുക്കണം. അതൊരു വലിയ അവസരമാണ്. അദ്ദേഹം ചോദിച്ചത് വലിയ കഥാപാത്രമാണ്. ഇദ്ദേഹം പറയുന്ന പ്രിയപ്പെട്ടയാള്‍ക്ക് അന്ന് ആ കഥാപാത്രം ചെയ്യാനുള്ള പ്രാപ്തിയില്ല. ഞാന്‍ പെട്ടു.

എനിക്ക് വേറെ പ്രൊഡ്യൂസര്‍ ഇല്ല. ആ കഥാപാത്രം അല്ലെങ്കിലും വേറൊരു കഥാപാത്രം എഴുതിയുണ്ടാക്കാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അയാള്‍ക്ക് പ്രിയപ്പെട്ടയാള്‍ക്ക് വേണ്ടി ഞാന്‍ എഴുതിയുണ്ടാക്കിയ ചാപ്റ്ററാണ് സണ്‍ഡേ ഹോളിഡേയിലെ താട്ടിപ്പുറത്തെ വീട്ടിലെ കെപിഎസി ലളിതച്ചേച്ചിയുടെ കുടുംബം.

കെപിഎസി ലളിതച്ചേച്ചി, സുധീര്‍ കരമന, മരുമകള്‍. അത് സിനിമയിലേക്ക് വന്നപ്പോള്‍ സിനിമക്ക് വലിയ ഗുണമുണ്ടായി. എന്നെ ഏറ്റവും കൂടുതല്‍ ട്രോളുന്ന ഡയലോഗും അതില്‍ കെപിഎസി ലളിതച്ചേച്ചി പറഞ്ഞ ‘എതിരെ നില്‍ക്കുന്നവന്റെ ഉള്ളൊന്നറിയാന്‍ ശ്രമിച്ചാല്‍ എല്ലാവരും പാവങ്ങളാ,’ എന്ന ഡയലോഗ് അങ്ങനെ ഉണ്ടായതാണ്.

പക്ഷെ പ്രൊഡ്യൂസറിന് ഞാന്‍ എഴുതിയുണ്ടാക്കിയ കഥാപാത്രം ഇഷ്ടപ്പെട്ടില്ല. മറ്റേ കഥാപാത്രം തന്നെ വേണമെന്ന് വാശിപിടിച്ചു. അതുകൊടുക്കാന്‍ പറ്റില്ല. മുന്നിലെന്താണെന്ന് അറിയില്ല. അടുത്ത പ്രൊഡ്യൂസര്‍ ആയിട്ടില്ല. എങ്കിലും ഞാന്‍ പറഞ്ഞു അത് തരാന്‍ പറ്റില്ല എന്ന്. അങ്ങനെ അവിടെ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.” എന്നാണ് വണ്ടർവാൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിസ് ജോയ് പറഞ്ഞത്.

Latest Stories

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ