'സൺഡേ ഹോളിഡേ'യിൽ നിർമ്മാതാവിന് വേണ്ടപ്പെട്ട ആൾക്ക് വേണ്ടി എഴുതിയുണ്ടാക്കിയതാണ് ആ കഥാപാത്രങ്ങൾ: ജിസ് ജോയ്

ഫീൽ ഗുഡ് സിനിമകളുടെ തോഴൻ എന്ന പേരിലായിരുന്നു ഒരുകാലം വരെ ജിസ് ജോയ് അറിയപ്പെട്ടുകൊണ്ടിരുന്നത്. എന്നാൽ 2022-ൽ പുറത്തിറങ്ങിയ ‘ഇന്നലെ വരെ’ എന്ന ചിത്രത്തിലൂടെ ജിസ് ജോയ് തന്റെ സിനിമകളുടെ ഴോണറുകളും മാറ്റിത്തുടങ്ങി. ബിജു മേനോനെയും ആസിഫ് അലിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘തലവൻ’ തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടികൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ 2017-ൽ പുറത്തിറങ്ങിയ തന്റെ രണ്ടാം ചിത്രം സൺഡേ ഹോളിഡേ എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ജിസ് ജോയ്. സിനിമയുടെ ആദ്യത്തെ പ്രൊഡ്യൂസർക്ക് വേണ്ടപ്പെട്ട ഒരാളുണ്ടെന്നും അവർക്ക് കൊടുക്കാനായി സിനിമയിൽ ഒരു പ്രധാന വേഷം വേണമെന്നും നിർമ്മാതാവ് പറഞ്ഞതുകൊണ്ട് താൻ ആകെ ബുദ്ധിമുട്ടിയെന്നും, അങ്ങനെയാണ് സുധീർ കരമനയുടെയും കെപിഎസി ലളിതയുടെയും കഥാപാത്രങ്ങൾ എഴുതിച്ചേർത്തതെന്നും ജിസ് ജോയ് പറയുന്നു.

“സണ്‍ഡേ ഹോളിഡേ നിര്‍മിക്കാന്‍ വന്ന പ്രശസ്തനായ ഒരു നിര്‍മാതാവ്. ഷൂട്ട് തുടങ്ങുന്നതിന് നാല് മാസം മുമ്പ് ഇദ്ദേഹം എന്നോട് പറഞ്ഞു, അദ്ദേഹത്തിന് വേണ്ടപ്പെട്ട ഒരാള്‍ക്ക് സിനിമയില്‍ ഒരവസരം കൊടുക്കണം. അതൊരു വലിയ അവസരമാണ്. അദ്ദേഹം ചോദിച്ചത് വലിയ കഥാപാത്രമാണ്. ഇദ്ദേഹം പറയുന്ന പ്രിയപ്പെട്ടയാള്‍ക്ക് അന്ന് ആ കഥാപാത്രം ചെയ്യാനുള്ള പ്രാപ്തിയില്ല. ഞാന്‍ പെട്ടു.

എനിക്ക് വേറെ പ്രൊഡ്യൂസര്‍ ഇല്ല. ആ കഥാപാത്രം അല്ലെങ്കിലും വേറൊരു കഥാപാത്രം എഴുതിയുണ്ടാക്കാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ അയാള്‍ക്ക് പ്രിയപ്പെട്ടയാള്‍ക്ക് വേണ്ടി ഞാന്‍ എഴുതിയുണ്ടാക്കിയ ചാപ്റ്ററാണ് സണ്‍ഡേ ഹോളിഡേയിലെ താട്ടിപ്പുറത്തെ വീട്ടിലെ കെപിഎസി ലളിതച്ചേച്ചിയുടെ കുടുംബം.

കെപിഎസി ലളിതച്ചേച്ചി, സുധീര്‍ കരമന, മരുമകള്‍. അത് സിനിമയിലേക്ക് വന്നപ്പോള്‍ സിനിമക്ക് വലിയ ഗുണമുണ്ടായി. എന്നെ ഏറ്റവും കൂടുതല്‍ ട്രോളുന്ന ഡയലോഗും അതില്‍ കെപിഎസി ലളിതച്ചേച്ചി പറഞ്ഞ ‘എതിരെ നില്‍ക്കുന്നവന്റെ ഉള്ളൊന്നറിയാന്‍ ശ്രമിച്ചാല്‍ എല്ലാവരും പാവങ്ങളാ,’ എന്ന ഡയലോഗ് അങ്ങനെ ഉണ്ടായതാണ്.

പക്ഷെ പ്രൊഡ്യൂസറിന് ഞാന്‍ എഴുതിയുണ്ടാക്കിയ കഥാപാത്രം ഇഷ്ടപ്പെട്ടില്ല. മറ്റേ കഥാപാത്രം തന്നെ വേണമെന്ന് വാശിപിടിച്ചു. അതുകൊടുക്കാന്‍ പറ്റില്ല. മുന്നിലെന്താണെന്ന് അറിയില്ല. അടുത്ത പ്രൊഡ്യൂസര്‍ ആയിട്ടില്ല. എങ്കിലും ഞാന്‍ പറഞ്ഞു അത് തരാന്‍ പറ്റില്ല എന്ന്. അങ്ങനെ അവിടെ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.” എന്നാണ് വണ്ടർവാൾ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ജിസ് ജോയ് പറഞ്ഞത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി