'പൊറുക്കി എന്നാൽ പോക്രിത്തരം കാട്ടുന്നവൻ എന്നാണ് അർത്ഥം'; വിശദീകരണവുമായി ജയമോഹൻ

ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ എഴുത്തുകാരനും, തിരക്കഥാകൃത്തുമായ ബി. ജയമോഹൻ തന്റെ ബ്ലോഗിലെ ‘മഞ്ഞുമ്മല്‍ ബോയ്‌സ് – കുടികാര പൊറുക്കികളിന്‍ കൂത്താട്ടം’ എന്ന ലേഖനത്തിലൂടെ വലിയ വംശീയത നിറഞ്ഞ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ വലിയ രീതിയിലുള്ള വിമർശനമാണ് കലാ സാംസ്കാരിക രംഗത്തുനിന്നും ജയമോഹനെതിരെ ഉയർന്നുവന്നത്.

ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ജയമോഹൻ. ‘പൊറുക്കി’ എന്ന തമിഴ് വാക്കിന്റെ മലയാളത്തിലുള്ള അർത്ഥം ‘പോക്രിത്തരം കാട്ടുന്നവൻ’ എന്നാണെന്നും, അർത്ഥത്തിൽത്തന്നെയാണ് വിമർശനമുന്നയിച്ചതും. ഒരെഴുത്തുകാരൻ വൈകാരികമായി ഒരു കാര്യമെഴുതുമ്പോൾ അതിൻ്റെ ഉദ്ദേശമെന്താണ്, അതിന്റെ വെളിച്ചത്തിൽ വാക്കുകളുടെ അർഥമെന്താണ് എന്നൊക്കെ വായിക്കുന്നവർക്ക് മനസ്സിലാകുമെന്നും ജയമോഹൻ പറയുന്നു.

” ‘പൊറുക്കി’ എന്ന തമിഴ് വാക്കിന്റെ മലയാളത്തിലുള്ള അർത്ഥം ‘പോക്രിത്തരം കാട്ടുന്നവൻ’ എന്നാണ്. ആ അർത്ഥത്തിൽത്തന്നെയാണ് വിമർശനമുന്നയിച്ചതും. ഒരെഴുത്തുകാരൻ വൈകാരികമായി ഒരു കാര്യമെഴുതുമ്പോൾ അതിൻ്റെ ഉദ്ദേശമെന്താണ്, അതിന്റെ വെളിച്ചത്തിൽ വാക്കുകളുടെ അർഥമെന്താണ് എന്നൊക്കെ വായിക്കുന്നവർക്ക് മനസ്സിലാകും. മലയാള സിനിമകൾ തിയേറ്ററിൽ ചെന്നു കാണുന്ന ശീലം എനിക്കുണ്ട്. അങ്ങനെയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’ കാണുന്നത്.

ആദ്യത്തെ സീനുകളിൽ മദ്യവും അഴിഞ്ഞാട്ടവും കണ്ടുകൊണ്ടിരിക്കുമ്പോൾ മടുപ്പ് തോന്നി. മദ്യം നിരോധിച്ച മേഖലയിൽ മദ്യം കൈയിൽ കരുതിയെത്തുകയും മദ്യപിച്ച് കാട്ടിനുള്ളിൽ അഴിഞ്ഞാടുകയും ചെയ്യുന്ന രംഗങ്ങൾ കണ്ടപ്പോൾ കഴിഞ്ഞ മുപ്പതുവർഷമായി എന്തിനെതിരേ നിരന്തരം എഴുതിയും സംസാരിച്ചും പ്രവർത്തിച്ചു വരുന്നുവോ അതുതന്നെ ഈ കുട്ടികൾ ചെയ്തുകൂട്ടുന്നത് കാണുന്നു. ഇത്തരം കാര്യങ്ങളെ സിനിമ പ്രകീർത്തിക്കുന്നത് കൂടി കണ്ടപ്പോൾ നിയന്ത്രണം നഷ്ട്ടമായി.

വീട്ടിലെത്തിയ ഉടൻ എഴുതുകയും പത്ത് നിമിഷത്തിൽ ബ്ലോഗ്ഗിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. വൈകാരികമായ എന്റെ പ്രതികരണമാണത്. എഴുത്തുകാരന്റെ രീതിയാണത്. ഒരു രാഷ്ട്രീയ നയതന്ത്രഞ്ജന്റെ സമനിലയും പക്വതയും എഴുത്തുകാരനിൽ നിന്ന് അപ്പോൾ പ്രതീക്ഷിക്കാൻ കഴിയില്ല.” എന്നാണ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ ജയമോഹൻ പറഞ്ഞത്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി