മമ്മൂട്ടി പറ്റില്ലെന്ന് പറഞ്ഞു, ദുൽഖർ ഉമ്മയുടെ കയ്യിൽ പിടിച്ചു; വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ അവിടെനിന്ന് കരഞ്ഞേനെ: ജുവൽ മേരി

നടി, അവതാരക എന്നീ നിലകളിലൊക്കെ മലയാളികള്‍ക്ക് സുപരിചിതയാണ് ജ്യൂവല്‍ മേരി. റിയാലിറ്റി ഷോ അവതാരകയായി കുടുംബപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ അവര്‍ അതിന് ശേഷം സിനിമയിലേക്ക് എത്തി. മമ്മൂട്ടിയുടെ നായികാവേഷത്തില്‍ പത്തേമാരി എന്ന ചിത്രത്തിലൂടെ ആയിരുന്നു ജ്യൂവലിന്റെ അരങ്ങേറ്റം.

അവതാരകയായി ജോലി ചെയ്യുന്നതിനിടയില്‍ തനിക്കുണ്ടായ അനുഭവത്തെപ്പറ്റി നടി നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വിദേശത്ത് വെച്ച് നടത്തിയ ഒരു സ്റ്റേജ് പരിപാടിയില്‍ ഒരു അവാര്‍ഡ് കൊടുക്കുന്നതിനായി മമ്മൂട്ടിയുടെ ഭാര്യയായ സുല്‍ഫത്തിനെ ജുവല്‍ വേദിയിലേക്ക് ക്ഷണിച്ചുവെന്നും ഇത് ഇഷ്ടപ്പെടാതെ മമ്മൂട്ടി പറ്റില്ലെന്ന് പറയുകയും ചെയ്തു എന്നാണ് ജുവൽ പറയുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജുവല്‍ വെളിപ്പെടുത്തുന്നത്.

യുകെയിൽ വച്ചാണ് അവാർഡ് ദാനം നടക്കുന്നത്. മമ്മൂക്ക, സുല്‍ഫത്ത് മാം, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരൊക്കെ ഉണ്ട്. അന്നവിടെ ഉണ്ടായ സംഭവത്തില്‍ ഞാനല്ലാതെ വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ അവിടെ നിന്ന് കരഞ്ഞേനെ. കാരണം മമ്മൂക്ക ഉടക്കി അന്ന്. ദുല്‍ഖറിന് അവാര്‍ഡ് കൊടുക്കുന്നത് ഉമ്മ സുല്‍ഫത്ത് ആയിരിക്കണമെന്നാണ് ചാനലിന്റെ ഭാഗത്തുനിന്ന് പറഞ്ഞത്.

‘അത് അവരോട് പറഞ്ഞിട്ടുമില്ല. മേം സ്റ്റേജിലേക്ക് വരുന്നത് അപൂര്‍വമാണ്. ഞാനൊന്ന് ശ്രമിച്ചു നോക്കാമെന്ന് പറഞ്ഞ് സ്റ്റേജിലേക്ക് കയറി. അവാര്‍ഡ് കൊടുക്കാന്‍ സുല്‍ഫത്ത് മേഡം വേദിയിലേക്ക് വരണമെന്ന് അനൗണ്‍സ് ചെയ്തു. മമ്മൂക്ക എടുത്ത വഴിക്ക് പറ്റില്ലെന്ന് പറഞ്ഞു. ഞാന്‍ തകര്‍ന്ന് പോയി. ഞാൻ എക്‌സ്പ്രഷന്‍ ഒന്നും കൊടുത്തില്ല. കാരണം ബാക്കി എഡിറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് എനിക്കുതന്നെ അറിയാം. ഇത് ലൈവായിട്ട് കാണുന്നത് കുറച്ചു പേരെ ഉണ്ടാവുകയുള്ളു.’

അത് പോരാതെ ദുല്‍ഖര്‍ പോകണ്ടാന്നുള്ള രീതിയിൽ ഉമ്മയുടെ കയ്യില്‍ കയറി പിടിക്കുകയും ചെയ്തു. അവര്‍ക്ക് ഇഷ്ടപ്പെട്ടില്ല ആ പറഞ്ഞത്. ദുല്‍ഖറിനാണ് അവാര്‍ഡ് കൊടുക്കേണ്ടത് എന്ന് ഞാന്‍ പറഞ്ഞതുമില്ല. മൂന്നാം തവണ ഞാന്‍ പ്രേക്ഷകരോട് പറഞ്ഞു നല്ല കയ്യടി കൊടുക്കുകയാണെങ്കില്‍ സുല്‍ഫത്ത് മേഡം വേദിയിലേക്ക് വരും. സദസ്സില്‍ നിന്ന് വലിയ കയ്യടി ഉയര്‍ന്നു. മേഡം വേദിയിലേക്ക് വന്നു. പക്ഷേ ഇവരുടെയൊക്കെ മുഖം അപ്സെറ്റ് ആണ്.

അവാര്‍ഡ് ദുല്‍ഖറിന് ആണെന്ന് അനൗണ്‍സ് ചെയ്തതോടെ എല്ലാവരുടെയും മുഖം പെട്ടെന്നങ്ങ് മാറി. അമ്മയുടെ കൈയില്‍നിന്ന് അവാര്‍ഡ് വാങ്ങുക എന്ന് പറയുന്നത് വലിയ ഒരു നിമിഷം ആണല്ലോ. അതുകഴിഞ്ഞ് നോക്കുമ്പോള്‍ മമ്മൂക്ക അതിന്റെ വീഡിയോ എടുക്കുകയാണ്. മമ്മൂക്കയുടെ സ്വഭാവം അത്രയേ ഉള്ളൂ. ആ സ്‌പോട്ടില്‍ വിഷയം തീർന്നു. അന്ന് ഡിന്നര്‍ പാര്‍ട്ടിയും അവിടെ നടത്തിയിരുന്നു ആ സമയത്ത് സുല്‍ഫത്ത് മേഡത്തിന്റെ അടുത്ത് പോയി ഞാന്‍ ക്ഷമ പറഞ്ഞു. ‘മോളെ എനിക്ക് കുറച്ചു ടെന്‍ഷന്‍ വരും, അതാണ് മടിച്ചത്. പക്ഷേ നല്ല അനുഭവം ആയിരുന്നു’ എന്നാണ് സുല്‍ഫത്ത് മേഡം പറഞ്ഞതെന്നും ജുവല്‍ മേരി പറഞ്ഞു.

എന്നാൽ ദുൽഖർ സൽമാനും ഭാര്യ അമാൽ സൂഫിയയും സുൽഫത്തിനെ പിന്തുണച്ച് രംഗത്തെത്തിയെന്നും അവരെ വേദിയിലേക്ക് നിർബന്ധിക്കുകയും ഒടുവിൽ, സുൽഫത്ത് മകൻ ദുൽഖർ സൽമാന് അവാർഡ് സമ്മാനിക്കാൻ വേദിയിലെത്തുകയായിരുന്നു എന്നുമാണ് ചിലർ കമന്റിൽ രേഖപെടുത്തിയത്.

Latest Stories

നേരിടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബോളർമാരിൽ ഒരാളാണ് ബുംറയെന്ന് ഞാൻ പറയില്ല, പക്ഷേ...: വിലയിരുത്തലുമായി ഹെൻറിച്ച് ക്ലാസെൻ

കൽക്കിയോ ബ്രഹ്മാസ്ത്രയോ അല്ല, ഇന്ത്യൻ സിനിമയിലെ എറ്റവും മുടക്കുമുതലുളള സിനിമ ഇനി ഈ സൂപ്പർതാര ചിത്രം

ആരോഗ്യമേഖല നാഥനില്ലാക്കളരിയാക്കി മാറ്റി; രക്ഷാപ്രവര്‍ത്തനം വൈകിച്ചതിന് മന്ത്രി മറുപടി പറയണമെന്ന് കെസി വേണുഗോപാല്‍

തരൂരിന്റെ മോദി സ്തുതിയും കോണ്‍ഗ്രസിന്റെ 'ചിറകരിയലും'; ജയശങ്കറിന് പകരക്കാരനായി മോദി തരൂരിനെ തിരഞ്ഞെടുക്കുമോ?

‘നമ്പർ 1 ആരോഗ്യം ഊതി വീർപ്പിച്ച ബലൂൺ, ആരോഗ്യമന്ത്രി രാജി വെക്കണം’; ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സർക്കാർ സംരക്ഷണം നൽകണമെന്ന് രാജീവ് ചന്ദ്രശേഖർ

ബ്രഹ്മാണ്ഡ ചിത്രവുമായി പവൻ കല്യാൺ, ആവേശം നിറച്ച് ഹരിഹര വീര മല്ലു ട്രെയിലർ, കേരളത്തിൽ എത്തിക്കുന്നത് ദുൽഖർ

അത്ഭുതപ്പെടുത്തി മുംബൈ, ഐപിഎൽ ഒത്തുകളി കേസ് പ്രതിയെ പരിശീലകനായി നിയമിച്ചു!

വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രം, ലിവർപൂൾ താരം കാറപകടത്തിൽ മരിച്ചു; ഞെട്ടലിൽ ഫുട്ബോൾ ലോകം

സൂംബക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകന് സസ്‌പെൻഷൻ

'രക്ഷാപ്രവർത്തനത്തിൽ വീഴ്ച വന്നിട്ടില്ല, കോട്ടയം മെഡിക്കൽ കോളേജിലേത് ദൗർഭാഗ്യകരമായ സംഭവം'; ജില്ലാ കളക്ടർ അന്വേഷിക്കുമെന്ന് മന്ത്രി വീണ ജോർജ്