കാതലിന്റെ കഥ കേട്ടപ്പോൾ തന്നെ മമ്മൂക്ക ഓക്കെ പറഞ്ഞു: ജിയോ ബേബി

ഇന്ന് റിലീസ് ചെയ്ത മമ്മൂട്ടി- ജിയോ ബേബി ചിത്രം ‘കാതലിന്’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികല്ലാണ് കാതലിലെ മാത്യു ദേവസി.

ആർഡിഎക്സ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ആദർശ് സുകുമാരനും നെയ്മർ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പോൾസണും ചേർന്നാണ് കാതലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കാതൽ സിനിമയുടെ തിരക്കഥയുമായി ആദർശും പോൾസണും വരുമ്പോൾ തനിക്ക് അവരെ മുൻപരിചയമില്ലായിരുന്നു എന്നാണ് ജിയോ ബേബി പറയുന്നത്. കൂടാതെ തിരക്കഥ കേട്ട് കഴിഞ്ഞപ്പോൾ പ്രധാന കഥാപാത്രമായി ആദ്യം മനസിലേക്ക് വന്നത് മമ്മൂട്ടി ആയിരുന്നെന്നും ജിയോ ബേബി പറയുന്നു.

“എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കഥകൾ ചെയ്യാനാണ് ഇഷ്ടം. കാതലിന്റെ തിരക്കഥാ രചയിതാക്കളായ ആദർശിനെയും പോൾസനെയും എനിക്കു മുന്‍പരിചയമില്ല. ഈ കഥ പറയാൻ വരുമ്പോഴാണ് അവരെ ആദ്യമായി കാണുന്നത്. ബാക്കിയൊക്കെ ഈ കഥയുടെ വളർച്ചയാണ്. മമ്മൂക്കയും ജ്യോതികയുമൊക്കെ ഇതിലേക്കു വരുന്നതെല്ലാം പിന്നീടു സംഭവിച്ചതാണ്. മമ്മൂക്കയെ വച്ച് ഈ സിനിമ ചെയ്യണം എന്നല്ല, ഈ സിനിമയുടെ കണ്ടന്റ് പറയണമെന്നുള്ളതാണ് എക്സൈറ്റ് ചെയ്യിക്കുന്നത്. അതിനു ചേരുന്ന ആക്ടർ എന്ന നിലയിൽ എന്റെ ആദ്യത്തെ ചോയ്സാണു മമ്മൂക്ക. വേറെ ആരുടെയടുത്തും ഈ കഥ പറഞ്ഞിട്ടില്ല. മമ്മൂക്ക കേട്ടപ്പോൾ തന്നെ സിനിമ സെറ്റായി.” മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു ജിയോ ബേബി സിനിമയെ പറ്റി പറഞ്ഞത്.

ജ്യോതികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഇന്ന് ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം