കാതലിന്റെ കഥ കേട്ടപ്പോൾ തന്നെ മമ്മൂക്ക ഓക്കെ പറഞ്ഞു: ജിയോ ബേബി

ഇന്ന് റിലീസ് ചെയ്ത മമ്മൂട്ടി- ജിയോ ബേബി ചിത്രം ‘കാതലിന്’ മികച്ച പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു നാഴികല്ലാണ് കാതലിലെ മാത്യു ദേവസി.

ആർഡിഎക്സ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ആദർശ് സുകുമാരനും നെയ്മർ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് പോൾസണും ചേർന്നാണ് കാതലിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. കാതൽ സിനിമയുടെ തിരക്കഥയുമായി ആദർശും പോൾസണും വരുമ്പോൾ തനിക്ക് അവരെ മുൻപരിചയമില്ലായിരുന്നു എന്നാണ് ജിയോ ബേബി പറയുന്നത്. കൂടാതെ തിരക്കഥ കേട്ട് കഴിഞ്ഞപ്പോൾ പ്രധാന കഥാപാത്രമായി ആദ്യം മനസിലേക്ക് വന്നത് മമ്മൂട്ടി ആയിരുന്നെന്നും ജിയോ ബേബി പറയുന്നു.

“എക്സൈറ്റ് ചെയ്യിപ്പിക്കുന്ന കഥകൾ ചെയ്യാനാണ് ഇഷ്ടം. കാതലിന്റെ തിരക്കഥാ രചയിതാക്കളായ ആദർശിനെയും പോൾസനെയും എനിക്കു മുന്‍പരിചയമില്ല. ഈ കഥ പറയാൻ വരുമ്പോഴാണ് അവരെ ആദ്യമായി കാണുന്നത്. ബാക്കിയൊക്കെ ഈ കഥയുടെ വളർച്ചയാണ്. മമ്മൂക്കയും ജ്യോതികയുമൊക്കെ ഇതിലേക്കു വരുന്നതെല്ലാം പിന്നീടു സംഭവിച്ചതാണ്. മമ്മൂക്കയെ വച്ച് ഈ സിനിമ ചെയ്യണം എന്നല്ല, ഈ സിനിമയുടെ കണ്ടന്റ് പറയണമെന്നുള്ളതാണ് എക്സൈറ്റ് ചെയ്യിക്കുന്നത്. അതിനു ചേരുന്ന ആക്ടർ എന്ന നിലയിൽ എന്റെ ആദ്യത്തെ ചോയ്സാണു മമ്മൂക്ക. വേറെ ആരുടെയടുത്തും ഈ കഥ പറഞ്ഞിട്ടില്ല. മമ്മൂക്ക കേട്ടപ്പോൾ തന്നെ സിനിമ സെറ്റായി.” മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലായിരുന്നു ജിയോ ബേബി സിനിമയെ പറ്റി പറഞ്ഞത്.

ജ്യോതികയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രം ഇന്ന് ഗോവയിലെ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കും.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു