പഠിക്കാൻ വളരെ മോശമായിരുന്നു, ബി.കോം തോറ്റുപോയി, സിനിമ പഠിക്കാൻ പോയപ്പോഴാണ് ജീവിതത്തിലാദ്യമായി ഞാനൊരു നല്ല വിദ്യാർത്ഥിയായത്: ജിയോ ബേബി

ചുരുക്കം സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് ജിയോ ബേബി. പഠിക്കുമ്പോൾ സ്വവർഗാനുരാഗം പ്രമേയമാക്കി ഷോട്ട് ഫിലിം ചെയ്തപ്പോൾ കോളേജിൽ നിന്നും പുറത്താക്കപ്പെട്ട ജിയോ ബേബി ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച ഒരു ക്വിയർ സിനിമയുടെ സംവിധായകൻ കൂടിയാണ്.

മമ്മൂട്ടി- ജിയോ ബേബി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘കാതൽ’ മികച്ച പ്രേക്ഷക നിരൂപ പ്രശംസകളാണ് നേടികൊണ്ടിരിക്കുന്നത്. മമ്മൂടയിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് കാതലിലെ മാത്യു ദേവസി എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

ഇപ്പോഴിതാ താൻ എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്ന് പറയുകയാണ് ജിയോ ബേബി. താൻ പഠിക്കാൻ വളരെ മോശമായിരുന്നെന്നും സിനിമ പഠിക്കാൻ തുടങ്ങിയപ്പോഴാണ് താനൊരു നല്ല വിദ്യാർത്ഥിയായതെന്നും ജിയോ ബേബി മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

“എങ്ങനെയെങ്കിലും സിനിമ ചെയ്യണമെന്ന ഒരു തോന്നലു ണ്ടായിരുന്നു. അതിനെന്താണ് വഴി എന്നൊന്നും ഒരുപിടി യുമില്ല. പഠിക്കാൻ വളരെ മോശമായിരുന്നു ഞാൻ. ബി.കോം തോറ്റുംപോയി. യൂണിയൻ ഇലക്ഷനിൽ മാഗസിൻ എഡിറ്ററായി മത്സരിച്ചുതോറ്റു. ചെയർമാനായി മത്സരിച്ചുതോറ്റു. പഠിക്കുന്നകാലത്ത് തൃശ്ശൂരിൽ ഒരു കാമ്പസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വന്നു. അതിലേക്ക് എൻട്രി ചോദിച്ച് അറിയിപ്പുവന്നു. അയക്കണം. അതിന് പടം പിടിക്കണം. ഒന്നും അറിയില്ല…

ആകെ വിജയകൃഷ്ണന്റെ ഒരു പുസ്തകം വായിച്ചിട്ടുണ്ട്. അതിൽനിന്ന് ഷോട്ടും സീനും എന്താണെന്ന് മനസ്സിലായി. ഒരു തിരക്കഥയുണ്ടാക്കി. കല്യാണം പിടിക്കുന്ന ക്യാമറ വാടകയെടുത്ത് ഒരെണ്ണം തട്ടിക്കൂട്ടി. ഒന്നിനുംകൊള്ളില്ല. കണ്ടപ്പോൾ നാണക്കേടായി. എന്നാലും ചുമ്മാ അയച്ചു. കോളേജിന്റെ ചെലവിൽ തൃശ്ശൂര് പോകാം എന്ന ഒറ്റ ബലത്തിൽ പോയി. നമ്മുടെ സാധനം ബോറാണല്ലോ എന്ന് പേടിച്ചിരിക്കുമ്പോ, അവിടെ കാണിച്ച മിക്കതും ആ ലെവലാ. അപ്പോ ഒരു ധൈര്യമായി. ഒരു വർക്ക്ഷോപ്പുണ്ടായിരുന്നു. ഐ. ഷൺമുഖദാസ് സാറും പ്രിയനന്ദനൻ സാറും വന്നു. ആ ക്ലാസുകളിൽ ഇൻവോൾവ്ഡ് ആയി. ആദ്യമായിട്ട് ഞാൻ ക്ലാസിൽ ചോദ്യത്തിന് ഉത്തരം ശരിയായി പറഞ്ഞു. നമ്മു ടെയൊരു വഴി മനസ്സിലായി. അവിടെവെച്ചാണ് സിദ്ധാർഥ് ശിവയെ പരിചയപ്പെടുന്നത്. സൗഹൃദമായി.

സിദ്ധാർഥിന്റെ അച്ഛൻ കവിയൂർ ശിവപ്രസാ ദ് സാർ സംവിധാനംചെയ്ത സിനിമയിൽ ഞാൻ പിന്നീട് മുഖംകാട്ടുന്നുണ്ട്. സിദ്ധാർഥി ന്റെ സിനിമയിൽ എന്റെ മകൻ മ്യൂസിക് അഭിനയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിൽ സിനിമ പഠിക്കാൻ പോയി. ജീവിത ത്തിലാദ്യമായി ഞാനൊരു നല്ല വിദ്യാർഥിയായി. അവിടെ നിന്നാണ് സ്വവർഗാനുരാഗം പ്രമേയമായി ഒരു ഷോർട്ട് ഫിലിം ചെയ്യുന്നത്” എന്നാണ് ജിയോ ബേബി പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ