പഠിക്കാൻ വളരെ മോശമായിരുന്നു, ബി.കോം തോറ്റുപോയി, സിനിമ പഠിക്കാൻ പോയപ്പോഴാണ് ജീവിതത്തിലാദ്യമായി ഞാനൊരു നല്ല വിദ്യാർത്ഥിയായത്: ജിയോ ബേബി

ചുരുക്കം സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് ജിയോ ബേബി. പഠിക്കുമ്പോൾ സ്വവർഗാനുരാഗം പ്രമേയമാക്കി ഷോട്ട് ഫിലിം ചെയ്തപ്പോൾ കോളേജിൽ നിന്നും പുറത്താക്കപ്പെട്ട ജിയോ ബേബി ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച ഒരു ക്വിയർ സിനിമയുടെ സംവിധായകൻ കൂടിയാണ്.

മമ്മൂട്ടി- ജിയോ ബേബി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘കാതൽ’ മികച്ച പ്രേക്ഷക നിരൂപ പ്രശംസകളാണ് നേടികൊണ്ടിരിക്കുന്നത്. മമ്മൂടയിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് കാതലിലെ മാത്യു ദേവസി എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

ഇപ്പോഴിതാ താൻ എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്ന് പറയുകയാണ് ജിയോ ബേബി. താൻ പഠിക്കാൻ വളരെ മോശമായിരുന്നെന്നും സിനിമ പഠിക്കാൻ തുടങ്ങിയപ്പോഴാണ് താനൊരു നല്ല വിദ്യാർത്ഥിയായതെന്നും ജിയോ ബേബി മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

“എങ്ങനെയെങ്കിലും സിനിമ ചെയ്യണമെന്ന ഒരു തോന്നലു ണ്ടായിരുന്നു. അതിനെന്താണ് വഴി എന്നൊന്നും ഒരുപിടി യുമില്ല. പഠിക്കാൻ വളരെ മോശമായിരുന്നു ഞാൻ. ബി.കോം തോറ്റുംപോയി. യൂണിയൻ ഇലക്ഷനിൽ മാഗസിൻ എഡിറ്ററായി മത്സരിച്ചുതോറ്റു. ചെയർമാനായി മത്സരിച്ചുതോറ്റു. പഠിക്കുന്നകാലത്ത് തൃശ്ശൂരിൽ ഒരു കാമ്പസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വന്നു. അതിലേക്ക് എൻട്രി ചോദിച്ച് അറിയിപ്പുവന്നു. അയക്കണം. അതിന് പടം പിടിക്കണം. ഒന്നും അറിയില്ല…

ആകെ വിജയകൃഷ്ണന്റെ ഒരു പുസ്തകം വായിച്ചിട്ടുണ്ട്. അതിൽനിന്ന് ഷോട്ടും സീനും എന്താണെന്ന് മനസ്സിലായി. ഒരു തിരക്കഥയുണ്ടാക്കി. കല്യാണം പിടിക്കുന്ന ക്യാമറ വാടകയെടുത്ത് ഒരെണ്ണം തട്ടിക്കൂട്ടി. ഒന്നിനുംകൊള്ളില്ല. കണ്ടപ്പോൾ നാണക്കേടായി. എന്നാലും ചുമ്മാ അയച്ചു. കോളേജിന്റെ ചെലവിൽ തൃശ്ശൂര് പോകാം എന്ന ഒറ്റ ബലത്തിൽ പോയി. നമ്മുടെ സാധനം ബോറാണല്ലോ എന്ന് പേടിച്ചിരിക്കുമ്പോ, അവിടെ കാണിച്ച മിക്കതും ആ ലെവലാ. അപ്പോ ഒരു ധൈര്യമായി. ഒരു വർക്ക്ഷോപ്പുണ്ടായിരുന്നു. ഐ. ഷൺമുഖദാസ് സാറും പ്രിയനന്ദനൻ സാറും വന്നു. ആ ക്ലാസുകളിൽ ഇൻവോൾവ്ഡ് ആയി. ആദ്യമായിട്ട് ഞാൻ ക്ലാസിൽ ചോദ്യത്തിന് ഉത്തരം ശരിയായി പറഞ്ഞു. നമ്മു ടെയൊരു വഴി മനസ്സിലായി. അവിടെവെച്ചാണ് സിദ്ധാർഥ് ശിവയെ പരിചയപ്പെടുന്നത്. സൗഹൃദമായി.

സിദ്ധാർഥിന്റെ അച്ഛൻ കവിയൂർ ശിവപ്രസാ ദ് സാർ സംവിധാനംചെയ്ത സിനിമയിൽ ഞാൻ പിന്നീട് മുഖംകാട്ടുന്നുണ്ട്. സിദ്ധാർഥി ന്റെ സിനിമയിൽ എന്റെ മകൻ മ്യൂസിക് അഭിനയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിൽ സിനിമ പഠിക്കാൻ പോയി. ജീവിത ത്തിലാദ്യമായി ഞാനൊരു നല്ല വിദ്യാർഥിയായി. അവിടെ നിന്നാണ് സ്വവർഗാനുരാഗം പ്രമേയമായി ഒരു ഷോർട്ട് ഫിലിം ചെയ്യുന്നത്” എന്നാണ് ജിയോ ബേബി പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം