പഠിക്കാൻ വളരെ മോശമായിരുന്നു, ബി.കോം തോറ്റുപോയി, സിനിമ പഠിക്കാൻ പോയപ്പോഴാണ് ജീവിതത്തിലാദ്യമായി ഞാനൊരു നല്ല വിദ്യാർത്ഥിയായത്: ജിയോ ബേബി

ചുരുക്കം സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റേതായ സ്ഥാനമുറപ്പിച്ച സംവിധായകനാണ് ജിയോ ബേബി. പഠിക്കുമ്പോൾ സ്വവർഗാനുരാഗം പ്രമേയമാക്കി ഷോട്ട് ഫിലിം ചെയ്തപ്പോൾ കോളേജിൽ നിന്നും പുറത്താക്കപ്പെട്ട ജിയോ ബേബി ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച ഒരു ക്വിയർ സിനിമയുടെ സംവിധായകൻ കൂടിയാണ്.

മമ്മൂട്ടി- ജിയോ ബേബി കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘കാതൽ’ മികച്ച പ്രേക്ഷക നിരൂപ പ്രശംസകളാണ് നേടികൊണ്ടിരിക്കുന്നത്. മമ്മൂടയിയുടെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാണ് കാതലിലെ മാത്യു ദേവസി എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

ഇപ്പോഴിതാ താൻ എങ്ങനെയാണ് സിനിമയിലേക്ക് എത്തിയതെന്ന് പറയുകയാണ് ജിയോ ബേബി. താൻ പഠിക്കാൻ വളരെ മോശമായിരുന്നെന്നും സിനിമ പഠിക്കാൻ തുടങ്ങിയപ്പോഴാണ് താനൊരു നല്ല വിദ്യാർത്ഥിയായതെന്നും ജിയോ ബേബി മാതൃഭൂമി ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

“എങ്ങനെയെങ്കിലും സിനിമ ചെയ്യണമെന്ന ഒരു തോന്നലു ണ്ടായിരുന്നു. അതിനെന്താണ് വഴി എന്നൊന്നും ഒരുപിടി യുമില്ല. പഠിക്കാൻ വളരെ മോശമായിരുന്നു ഞാൻ. ബി.കോം തോറ്റുംപോയി. യൂണിയൻ ഇലക്ഷനിൽ മാഗസിൻ എഡിറ്ററായി മത്സരിച്ചുതോറ്റു. ചെയർമാനായി മത്സരിച്ചുതോറ്റു. പഠിക്കുന്നകാലത്ത് തൃശ്ശൂരിൽ ഒരു കാമ്പസ് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ വന്നു. അതിലേക്ക് എൻട്രി ചോദിച്ച് അറിയിപ്പുവന്നു. അയക്കണം. അതിന് പടം പിടിക്കണം. ഒന്നും അറിയില്ല…

ആകെ വിജയകൃഷ്ണന്റെ ഒരു പുസ്തകം വായിച്ചിട്ടുണ്ട്. അതിൽനിന്ന് ഷോട്ടും സീനും എന്താണെന്ന് മനസ്സിലായി. ഒരു തിരക്കഥയുണ്ടാക്കി. കല്യാണം പിടിക്കുന്ന ക്യാമറ വാടകയെടുത്ത് ഒരെണ്ണം തട്ടിക്കൂട്ടി. ഒന്നിനുംകൊള്ളില്ല. കണ്ടപ്പോൾ നാണക്കേടായി. എന്നാലും ചുമ്മാ അയച്ചു. കോളേജിന്റെ ചെലവിൽ തൃശ്ശൂര് പോകാം എന്ന ഒറ്റ ബലത്തിൽ പോയി. നമ്മുടെ സാധനം ബോറാണല്ലോ എന്ന് പേടിച്ചിരിക്കുമ്പോ, അവിടെ കാണിച്ച മിക്കതും ആ ലെവലാ. അപ്പോ ഒരു ധൈര്യമായി. ഒരു വർക്ക്ഷോപ്പുണ്ടായിരുന്നു. ഐ. ഷൺമുഖദാസ് സാറും പ്രിയനന്ദനൻ സാറും വന്നു. ആ ക്ലാസുകളിൽ ഇൻവോൾവ്ഡ് ആയി. ആദ്യമായിട്ട് ഞാൻ ക്ലാസിൽ ചോദ്യത്തിന് ഉത്തരം ശരിയായി പറഞ്ഞു. നമ്മു ടെയൊരു വഴി മനസ്സിലായി. അവിടെവെച്ചാണ് സിദ്ധാർഥ് ശിവയെ പരിചയപ്പെടുന്നത്. സൗഹൃദമായി.

സിദ്ധാർഥിന്റെ അച്ഛൻ കവിയൂർ ശിവപ്രസാ ദ് സാർ സംവിധാനംചെയ്ത സിനിമയിൽ ഞാൻ പിന്നീട് മുഖംകാട്ടുന്നുണ്ട്. സിദ്ധാർഥി ന്റെ സിനിമയിൽ എന്റെ മകൻ മ്യൂസിക് അഭിനയിച്ചിട്ടുണ്ട്. ചങ്ങനാശ്ശേരിയിൽ സിനിമ പഠിക്കാൻ പോയി. ജീവിത ത്തിലാദ്യമായി ഞാനൊരു നല്ല വിദ്യാർഥിയായി. അവിടെ നിന്നാണ് സ്വവർഗാനുരാഗം പ്രമേയമായി ഒരു ഷോർട്ട് ഫിലിം ചെയ്യുന്നത്” എന്നാണ് ജിയോ ബേബി പറഞ്ഞത്.

Latest Stories

ചുരുളിയുടെ തെറിയില്ലാത്തൊരു പതിപ്പ് ഡബ്ബ് ചെയ്തിരുന്നു, അഭിനയിച്ചതിന് പൈസയൊന്നും കിട്ടിയിട്ടില്ല: ജോജു ജോർജ്

'വിപണി ഇടപെടൽ പ്രവർത്തനങ്ങൾ'; സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ

സമാധാനത്തിന്റെ നോബല്‍ ചര്‍ച്ചകള്‍ക്ക് ശേഷം ചുവന്ന 'മേയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍' തൊപ്പി; സിറ്റുവേഷന്‍ റൂമില്‍ ഇറാനെ ആക്രമിക്കുന്നത് തത്സമയം കണ്ട് ട്രംപ്

'പ്രണയം ഒരിക്കലും മെനുവിൽ ഉണ്ടായിരുന്നില്ല...'; റൊമാന്റിക് സിനിമയുമായി സംഗീതും മമിതയും

സണ്‍ ടിവിയില്‍ തമ്മിലടി; ദയാനിധിയും കലാനിധിയും ചേരിതിരിഞ്ഞു; മാരന്‍ കുടുംബത്തിലെ സ്വത്ത് തര്‍ക്കം പുറത്തേക്ക്; വക്കീല്‍ നോട്ടീസുമായി ദയാനിധി; ഡിഎംകെയ്ക്കും ഭീഷണി

IND VS ENG: ബുംറയെ കുറിച്ചുളള എന്റെ എറ്റവും വലിയ ആശങ്ക അതാണ്, സഹതാരങ്ങൾ ഇനിയെങ്കിലും അത് ചെയ്തില്ലെങ്കിൽ അവന് പണി കിട്ടും, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

'ശിവൻകുട്ടി പഴയ സിഐടി യു ഗുണ്ട അല്ല, മന്ത്രിയാണ്'; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് കെ സുരേന്ദ്രന്‍

പിറന്നാൾ ദിനത്തിൽ ആരാധകരെ ഞെട്ടിച്ച് 'ജനനായകൻ' ടീസർ !

IND VS ENG: ഇം​​ഗ്ലണ്ടിന്റെ പ്രധാന താരങ്ങളെ തീർത്ത ബുംറയ്ക്ക് ചരിത്രനേട്ടം, മറികടന്നത് ഈ സൂപ്പർ താരത്തെ, സ്റ്റാർ പേസർക്ക് മുന്നിൽ‌ വിറച്ച് ഇം​ഗ്ലീഷ് ബാറ്റർമാർ

'സമാധാനത്തിന് തയ്യാറായില്ലെങ്കിൽ കാത്തിരിക്കുന്നത് ദുരന്തം, ഭാവിയിലെ ആക്രമണങ്ങൾ ഇതിനേക്കാൾ കടുക്കും'; ഇറാന് വീണ്ടും മുന്നറിയിപ്പുമായി ട്രംപ്