അന്നൊക്കെ റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങും; കോഫീ ഹൗസില്‍ പോയി ഫ്രഷ് ആവും, ഇന്ന് ഈ വേദിയിൽ അതിഥിയായി സംസാരിക്കുന്നു; ഐഎഫ്എഫ്കെ അനുഭവം പങ്കുവെച്ച് ജിയോ ബേബി

ചലച്ചിത്രമേളകൾ എപ്പോഴും ലോക സിനിമയെ അടുത്തറിയാനും സിനിമയെ കുറിച്ചുള്ള നിരവധി സംവാദ മണ്ഡലങ്ങൾ തുറന്നിടുകയും ചെയ്യുന്ന ഒരിടമാണ്. മുൻപ് ഐഎഫ്എഫ്കെ പ്രേക്ഷകരായി എത്തിയ പലരും പിന്നീട് സ്വന്തം സിനിമയുമായി മേളയിൽ പങ്കെടുത്തിട്ടുള്ള അനുഭവങ്ങൾ നിരവധിയാണ്.

ഇപ്പോഴിതാ അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ ജിയോ ബേബി. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ജിയോയുടെ സിനിമ മേളയിൽ പ്രദർശിപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇത്തവണ ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ മമ്മൂട്ടി ചിത്രം ‘കാതൽ ദി കോർ’ എന്ന ചിത്രവുമായാണ് ജിയോ ബേബി മേളയിലെത്തിയിരിക്കുന്നത്.

സ്വവർഗ്ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രം മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. 2003 മുതൽ ഫെസ്റ്റിവലിൽ ഡെലിഗേറ്റ് ആയി എത്താറുണ്ടെന്നാണ് ജിയോ ബേബി പറയുന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഐഎഫ്എഫ്കെയിൽ നിന്നും സിനിമ കണ്ടതെന്നും പിന്നീടൊരു ഘട്ടത്തിൽ സ്വന്തം സിനിമയുമായി മാത്രമേ ഇനി ഐഎഫ്എഫ്കെയിലേക്ക് വരൂ എന്ന തീരുമാനം എടുത്തുവെന്നും ജിയോ ബേബി പറയുന്നു.

“2003 മുതലാണ് ഞാന്‍ ഐഎഫ്എഫ്‍കെ കണ്ടുതുടങ്ങിയത്. ആദ്യത്തെ ഐഎഫ്എഫ്‍കെയില്‍ പങ്കെടുക്കുമ്പോള്‍ നമ്മുടെ കൈയില്‍ പൈസയൊന്നുമില്ല, സിനിമ കാണാനുള്ള കൊതി മാത്രമേയുള്ളൂ. കിടക്കാന്‍ സ്ഥലമില്ല. സിനിമ കണ്ടിട്ട് റെയില്‍വേ സ്റ്റേഷനില്‍ പോയി കിടന്നുറങ്ങും. ഓപണ്‍ ഫോറം അന്ന് ന്യൂ തിയറ്ററിലാണ്.

ആ വേദിയില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ട് ഞാനും എന്‍റെ ഒന്ന് രണ്ട് കൂട്ടുകാരും. രാവിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ പോയി ഫ്രഷ് ആവും. സിനിമ കാണും. അങ്ങനെ ഈ ഫെസ്റ്റിവല്‍ കൂടിയിട്ടുള്ള ഒരാളാണ് ഞാന്‍. നിരന്തരം വരുമായിരുന്നു. അടുത്ത വര്‍ഷമായപ്പോള്‍ അത്രയും പ്രതിസന്ധിയില്ല. ഹോട്ടല്‍ അല്ലെങ്കില്‍‍ സുഹൃത്തുക്കളുടെ വീട്ടിലായി താമസം.

ഒരു ഘട്ടമെത്തിയപ്പോള്‍ ഐഎഫ്എഫ്‍കെയില്‍ ഇനി നമ്മുടെ സിനിമ ഉള്ളപ്പോഴേ വരൂ എന്ന് തീരുമാനമെടുക്കുന്നു. അന്ന് സിനിമയൊന്നും ചെയ്തിട്ടില്ല. പിന്നെ സിനിമ ചെയ്തു. പക്ഷേ ഐഎഫ്എഫ്കെയില്‍ തെരഞ്ഞെടുക്കപ്പെട്ടില്ല. രണ്ടാമത്തെയും മൂന്നാമത്തെ സിനിമയും തെരഞ്ഞെടുക്കപ്പെട്ടില്ല. പിന്നെ നാലാമത്തെ സിനിമ, ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് ഐഎഫ്എഫ്‍കെയില്‍ വരുന്ന ഒരു പടം. അപ്പോഴാണ് ഞാന്‍ ഇവിടേക്ക് തിരിച്ചുവരുന്നത്.

അത്രയും നാള്‍ ഐഎഫ്എഫ്‍കെ മിസ് ചെയ്യുന്നുണ്ടെങ്കിലും, അതൊരു ആവശ്യമില്ലാത്ത മിസ്സിം​ഗ് ആണെങ്കിലും ഓരോ തീരുമാനങ്ങള്‍ നമ്മള്‍ എടുക്കുന്നതിന്‍റെ ഭാ​ഗമായി സംഭവിച്ചതാണ്. ഇപ്പോള്‍ ഒരു ഹാട്രിക് ആണ്. ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ്, ഇപ്പോള്‍ കാതല്‍. അതില്‍ വലിയ സന്തോഷം. ഇപ്പോള്‍ ഒരു അതിഥിയായി ഇവിടെ നിന്ന് സംസാരിക്കാന്‍ കഴിയുന്നത് സിനിമ തരുന്ന ഒരു മാജിക് ആണ്” എന്നാണ് ഏഷ്യനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജിയോ ബേബി പറയുന്നത്.

എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റു സിനിമകൾ.

ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’, ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്നീ മലയാള ചിത്രങ്ങൾ അന്താരഷ്ട്ര മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്നുണ്ട്.
ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ തിരുവനന്തപുരത്ത് വെച്ചാണ് ഇരുപതിയെട്ടാമത് ഐ. എഫ്. എഫ്. കെ നടന്നുകൊണ്ടിരിക്കുന്നത്.

Latest Stories

മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

മലപ്പുറത്ത് ഒരു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു; അക്യുപങ്ചര്‍ ചികിത്സ നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ കേസ്; വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പും നല്‍കിയില്ല

മതസംഘടനകള്‍ക്ക് അഭിപ്രായം പറയാം, ആജ്ഞാപിക്കാന്‍ പുറപ്പെടരുത്; മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സിപിഎം

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്

രാജസ്ഥാനായി ഉഴപ്പിയെങ്കിലും അമേരിക്കൻ ലീ​ഗിൽ മിന്നൽ ഫിനിഷിങ്ങുമായി ഹെറ്റ്മെയർ, എന്നാലും ഇത് ഞങ്ങളോട് വേണ്ടായിരുന്നുവെന്ന് ആർആർ ഫാൻസ്

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, 50 കി.മി വേഗതയിൽ കാറ്റും, വിവിധ ജില്ലകളിൽ ഇന്നും ഓറഞ്ച്, യെല്ലോ അലർട്ടുകൾ

ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ, ഹിന്ദി ആരുടേയും ശത്രുവല്ലെന്ന അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി കനിമൊഴി

രണ്ടാം ടെസ്റ്റിൽ ജയ്സ്വാളിനെ കാത്തിരിക്കുന്നത് അപൂർവ്വ നേട്ടം, അങ്ങനെ സംഭവിച്ചാൽ 49 വർഷം പഴക്കമുളള റെക്കോഡ് താരത്തിന് സ്വന്തം

പുഷ്പയിലെ ഐറ്റം ഡാൻസിന് ശേഷം ശ്രീലീല പ്രതിഫലം വർധിപ്പിച്ചു? ചർച്ചയായി നടിയുടെ പ്രതിഫലത്തുക..

'വിമാനദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി'; എയർ ഇന്ത്യയിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി