അന്നൊക്കെ റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങും; കോഫീ ഹൗസില്‍ പോയി ഫ്രഷ് ആവും, ഇന്ന് ഈ വേദിയിൽ അതിഥിയായി സംസാരിക്കുന്നു; ഐഎഫ്എഫ്കെ അനുഭവം പങ്കുവെച്ച് ജിയോ ബേബി

ചലച്ചിത്രമേളകൾ എപ്പോഴും ലോക സിനിമയെ അടുത്തറിയാനും സിനിമയെ കുറിച്ചുള്ള നിരവധി സംവാദ മണ്ഡലങ്ങൾ തുറന്നിടുകയും ചെയ്യുന്ന ഒരിടമാണ്. മുൻപ് ഐഎഫ്എഫ്കെ പ്രേക്ഷകരായി എത്തിയ പലരും പിന്നീട് സ്വന്തം സിനിമയുമായി മേളയിൽ പങ്കെടുത്തിട്ടുള്ള അനുഭവങ്ങൾ നിരവധിയാണ്.

ഇപ്പോഴിതാ അത്തരമൊരു അനുഭവം പങ്കുവെക്കുകയാണ് സംവിധായകൻ ജിയോ ബേബി. കഴിഞ്ഞ രണ്ട് വർഷങ്ങളിലും ജിയോയുടെ സിനിമ മേളയിൽ പ്രദർശിപ്പിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ഇത്തവണ ഏറെ പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയ മമ്മൂട്ടി ചിത്രം ‘കാതൽ ദി കോർ’ എന്ന ചിത്രവുമായാണ് ജിയോ ബേബി മേളയിലെത്തിയിരിക്കുന്നത്.

സ്വവർഗ്ഗാനുരാഗം പ്രമേയമാക്കുന്ന ചിത്രം മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിലാണ് പ്രദർശിപ്പിച്ചിരിക്കുന്നത്. 2003 മുതൽ ഫെസ്റ്റിവലിൽ ഡെലിഗേറ്റ് ആയി എത്താറുണ്ടെന്നാണ് ജിയോ ബേബി പറയുന്നത്. ഒരുപാട് കഷ്ടപ്പെട്ടാണ് ഐഎഫ്എഫ്കെയിൽ നിന്നും സിനിമ കണ്ടതെന്നും പിന്നീടൊരു ഘട്ടത്തിൽ സ്വന്തം സിനിമയുമായി മാത്രമേ ഇനി ഐഎഫ്എഫ്കെയിലേക്ക് വരൂ എന്ന തീരുമാനം എടുത്തുവെന്നും ജിയോ ബേബി പറയുന്നു.

“2003 മുതലാണ് ഞാന്‍ ഐഎഫ്എഫ്‍കെ കണ്ടുതുടങ്ങിയത്. ആദ്യത്തെ ഐഎഫ്എഫ്‍കെയില്‍ പങ്കെടുക്കുമ്പോള്‍ നമ്മുടെ കൈയില്‍ പൈസയൊന്നുമില്ല, സിനിമ കാണാനുള്ള കൊതി മാത്രമേയുള്ളൂ. കിടക്കാന്‍ സ്ഥലമില്ല. സിനിമ കണ്ടിട്ട് റെയില്‍വേ സ്റ്റേഷനില്‍ പോയി കിടന്നുറങ്ങും. ഓപണ്‍ ഫോറം അന്ന് ന്യൂ തിയറ്ററിലാണ്.

ആ വേദിയില്‍ കിടന്ന് ഉറങ്ങിയിട്ടുണ്ട് ഞാനും എന്‍റെ ഒന്ന് രണ്ട് കൂട്ടുകാരും. രാവിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ പോയി ഫ്രഷ് ആവും. സിനിമ കാണും. അങ്ങനെ ഈ ഫെസ്റ്റിവല്‍ കൂടിയിട്ടുള്ള ഒരാളാണ് ഞാന്‍. നിരന്തരം വരുമായിരുന്നു. അടുത്ത വര്‍ഷമായപ്പോള്‍ അത്രയും പ്രതിസന്ധിയില്ല. ഹോട്ടല്‍ അല്ലെങ്കില്‍‍ സുഹൃത്തുക്കളുടെ വീട്ടിലായി താമസം.

ഒരു ഘട്ടമെത്തിയപ്പോള്‍ ഐഎഫ്എഫ്‍കെയില്‍ ഇനി നമ്മുടെ സിനിമ ഉള്ളപ്പോഴേ വരൂ എന്ന് തീരുമാനമെടുക്കുന്നു. അന്ന് സിനിമയൊന്നും ചെയ്തിട്ടില്ല. പിന്നെ സിനിമ ചെയ്തു. പക്ഷേ ഐഎഫ്എഫ്കെയില്‍ തെരഞ്ഞെടുക്കപ്പെട്ടില്ല. രണ്ടാമത്തെയും മൂന്നാമത്തെ സിനിമയും തെരഞ്ഞെടുക്കപ്പെട്ടില്ല. പിന്നെ നാലാമത്തെ സിനിമ, ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ ആണ് ഐഎഫ്എഫ്‍കെയില്‍ വരുന്ന ഒരു പടം. അപ്പോഴാണ് ഞാന്‍ ഇവിടേക്ക് തിരിച്ചുവരുന്നത്.

അത്രയും നാള്‍ ഐഎഫ്എഫ്‍കെ മിസ് ചെയ്യുന്നുണ്ടെങ്കിലും, അതൊരു ആവശ്യമില്ലാത്ത മിസ്സിം​ഗ് ആണെങ്കിലും ഓരോ തീരുമാനങ്ങള്‍ നമ്മള്‍ എടുക്കുന്നതിന്‍റെ ഭാ​ഗമായി സംഭവിച്ചതാണ്. ഇപ്പോള്‍ ഒരു ഹാട്രിക് ആണ്. ​ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, ഫ്രീഡം ഫൈറ്റ്, ഇപ്പോള്‍ കാതല്‍. അതില്‍ വലിയ സന്തോഷം. ഇപ്പോള്‍ ഒരു അതിഥിയായി ഇവിടെ നിന്ന് സംസാരിക്കാന്‍ കഴിയുന്നത് സിനിമ തരുന്ന ഒരു മാജിക് ആണ്” എന്നാണ് ഏഷ്യനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ജിയോ ബേബി പറയുന്നത്.

എന്നെന്നും, ഫൈവ് ഫസ്റ്റ് ഡേറ്റ്സ്,നീലമുടി, ആപ്പിൾ ചെടികൾ, ബി 32 മുതൽ 44 വരെ, ഷെഹർ സാദേ, ആട്ടം, ദായം, ഓ ബേബി, ആനന്ദ് മോണാലിസയും കത്ത്, വലസൈ പറവകൾ എന്നിവയാണ് മലയാളം സിനിമ ടുഡേ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന മറ്റു സിനിമകൾ.

ഡോൺ പാലത്തറ സംവിധാനം ചെയ്ത ‘ഫാമിലി’, ഫാസിൽ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്നീ മലയാള ചിത്രങ്ങൾ അന്താരഷ്ട്ര മത്സരവിഭാഗത്തിൽ മാറ്റുരയ്ക്കുന്നുണ്ട്.
ഡിസംബര്‍ 8 മുതല്‍ പതിനഞ്ച് വരെ തിരുവനന്തപുരത്ത് വെച്ചാണ് ഇരുപതിയെട്ടാമത് ഐ. എഫ്. എഫ്. കെ നടന്നുകൊണ്ടിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ