'രാത്രി ജനലിന്റെ സൈഡ്, അടുത്ത് റേഡിയോ, പുറത്ത് ചെറിയ നിലാവ്'; ശബ്ദരേഖയുടെ നൊസ്റ്റാള്‍ജിയയുമായി മറിയം വന്ന് വിളക്കൂതി

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളിയുടെ ആദ്യ സംവിധാന സംരഭം “മറിയം വന്ന് വിളിക്കൂതി” നാളെ തിയേറ്ററുകളിലെത്തുകയാണ്. മലയാളത്തില്‍ ആദ്യമായി ശബ്ദരേഖ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്. ശബ്ദരേഖ ഉപയോഗിച്ചതിന് പിന്നിലുള്ള കാര്യങ്ങള്‍ സൗത്ത് ലൈവിനോട് പങ്കുവച്ചിരിക്കുകയാണ് ജെനിത് കാച്ചപ്പിള്ളി.

“”സിനിമക്ക് വേണ്ടി ഇതുവരെ പ്ലാന്‍ ചെയ്തിരിക്കുന്നത് അധികം മലയാള സിനിമകളില്‍ പരീക്ഷിക്കാത്ത കുറേ കാര്യങ്ങളാണ്. പിക്ചര്‍ സ്റ്റോറി വച്ചിട്ടുള്ള പ്രൊമോഷന്‍ ചെയ്തിട്ടുണ്ട്. അടുത്തത് എന്ത് പുതുമയായിട്ട് ചെയ്യാമെന്ന് ആലോചിച്ചിരിക്കുന്ന സമയത്താണ് ശബ്ദരേഖ എന്ന ഐഡിയ വരുന്നത്. ശബ്ദരേഖ ഭയങ്കര നൊസ്റ്റാള്‍ജിയ ഉള്ള കാര്യമാണ്. സിനിമ നമ്മള്‍ കാണുന്നില്ലെങ്കിലും മനസില്‍ ഉണ്ടാക്കുന്ന ഒരു ഇമേജുണ്ട്. ശബ്ദരേഖ എന്ന് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു ഇമ്പ്രഷനുണ്ട്. ഒരു ജനലിന്റെ സൈഡില് രാത്രി, അടുത്ത് റേഡിയോ ഉണ്ട്, പുറത്ത് ചെറിയ നിലാവുണ്ട് ഇങ്ങനെയൊരു ഫീലാണ്. ഇത്തിരി കുശമ്പും കുസൃതിയിമൊക്കെയുള്ള സിനിമയാണെങ്കിലും നമ്മുടെ സിനിമേടെ ഒരു പോര്‍ഷന്‍ ശബ്ദ രേഖയിലൂടെ പ്രസന്റ് ചെയ്യാമെന്ന് തോന്നി.””

“”ശബ്ദരേഖ എന്നതിന്റെ നൊസ്റ്റാള്‍ജിയയും ഫീലും ആളുകള്‍ക്ക് കൊടുക്കുക, അതിലൂടെ നമ്മളുടെ സിനിമയും എത്തിക്കുക. ശബ്ദരേഖയുടെ സാധ്യത ഉപയോഗിക്കുക എന്റെയൊരു ഡ്രീം കൂടി ആയിരുന്നു”” എന്ന് ജെനിത് വ്യക്തമാക്കി. സിജു വിത്സന്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം എന്നിവരാണ് മറിയം വന്ന് വിളക്കൂതിയിലെ കേന്ദ്രകഥാപാത്രങ്ങള്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ