'രാത്രി ജനലിന്റെ സൈഡ്, അടുത്ത് റേഡിയോ, പുറത്ത് ചെറിയ നിലാവ്'; ശബ്ദരേഖയുടെ നൊസ്റ്റാള്‍ജിയയുമായി മറിയം വന്ന് വിളക്കൂതി

എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ ജെനിത് കാച്ചപ്പിള്ളിയുടെ ആദ്യ സംവിധാന സംരഭം “മറിയം വന്ന് വിളിക്കൂതി” നാളെ തിയേറ്ററുകളിലെത്തുകയാണ്. മലയാളത്തില്‍ ആദ്യമായി ശബ്ദരേഖ ഉപയോഗിക്കുന്നു എന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്. ശബ്ദരേഖ ഉപയോഗിച്ചതിന് പിന്നിലുള്ള കാര്യങ്ങള്‍ സൗത്ത് ലൈവിനോട് പങ്കുവച്ചിരിക്കുകയാണ് ജെനിത് കാച്ചപ്പിള്ളി.

“”സിനിമക്ക് വേണ്ടി ഇതുവരെ പ്ലാന്‍ ചെയ്തിരിക്കുന്നത് അധികം മലയാള സിനിമകളില്‍ പരീക്ഷിക്കാത്ത കുറേ കാര്യങ്ങളാണ്. പിക്ചര്‍ സ്റ്റോറി വച്ചിട്ടുള്ള പ്രൊമോഷന്‍ ചെയ്തിട്ടുണ്ട്. അടുത്തത് എന്ത് പുതുമയായിട്ട് ചെയ്യാമെന്ന് ആലോചിച്ചിരിക്കുന്ന സമയത്താണ് ശബ്ദരേഖ എന്ന ഐഡിയ വരുന്നത്. ശബ്ദരേഖ ഭയങ്കര നൊസ്റ്റാള്‍ജിയ ഉള്ള കാര്യമാണ്. സിനിമ നമ്മള്‍ കാണുന്നില്ലെങ്കിലും മനസില്‍ ഉണ്ടാക്കുന്ന ഒരു ഇമേജുണ്ട്. ശബ്ദരേഖ എന്ന് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു ഇമ്പ്രഷനുണ്ട്. ഒരു ജനലിന്റെ സൈഡില് രാത്രി, അടുത്ത് റേഡിയോ ഉണ്ട്, പുറത്ത് ചെറിയ നിലാവുണ്ട് ഇങ്ങനെയൊരു ഫീലാണ്. ഇത്തിരി കുശമ്പും കുസൃതിയിമൊക്കെയുള്ള സിനിമയാണെങ്കിലും നമ്മുടെ സിനിമേടെ ഒരു പോര്‍ഷന്‍ ശബ്ദ രേഖയിലൂടെ പ്രസന്റ് ചെയ്യാമെന്ന് തോന്നി.””

“”ശബ്ദരേഖ എന്നതിന്റെ നൊസ്റ്റാള്‍ജിയയും ഫീലും ആളുകള്‍ക്ക് കൊടുക്കുക, അതിലൂടെ നമ്മളുടെ സിനിമയും എത്തിക്കുക. ശബ്ദരേഖയുടെ സാധ്യത ഉപയോഗിക്കുക എന്റെയൊരു ഡ്രീം കൂടി ആയിരുന്നു”” എന്ന് ജെനിത് വ്യക്തമാക്കി. സിജു വിത്സന്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം എന്നിവരാണ് മറിയം വന്ന് വിളക്കൂതിയിലെ കേന്ദ്രകഥാപാത്രങ്ങള്‍.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക