ഞാൻ ഗന്ധർവന് ശേഷമുള്ള ആ സിനിമ അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു, ഒരു ഗുരുനാഥനെ മാത്രമല്ല എനിക്ക് നഷ്ടപ്പെട്ടത്. അതിനൊക്കെ മുകളിലുള്ള ഒരാളെയാണ്: ജയറാം

1988-ൽ പുറത്തിറങ്ങിയ പത്മരാജന്റെ അപരൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ജയറാം. അതുകൊണ്ട് തന്നെ പത്മരാജനെ എപ്പോഹും ഗുരുനാഥനായാണ് ജയറാം കാണുന്നത്. അത് പലപ്പോഴും പല വേദികളിലും ജയറാം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

പിന്നീട് പത്മരാജന്റെ മൂന്നാംപക്കം, ഇന്നലെ എന്നീ സിനിമകളിലും ജയറാം പ്രധാന വേഷത്തിലെത്തിയിരുന്നു. പത്മരാജന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ മൂന്ന് ചിത്രങ്ങളും ജയറാമിന്റെ അഭിനയ ജീവിതത്തിലെ പ്രധാനപ്പെട്ട സിനിമകൾ കൂടിയാണ്.

No photo description available.

ഇപ്പോഴിതാ പത്മരാജന്റെ കൂടെ നടക്കാതെ പോയ ആ സ്വപ്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ജയറാം. ഞാൻ ഗന്ധർവന് ശേഷം തന്നെ നായകനാക്കി പത്മരാജൻ ഒരു സിനിമ ചെയ്യാൻ പ്ലാൻ ചെയ്തിരുന്നതെന്നും എന്നാൽ അത് നടക്കാതെ പോയെന്നും ജയറാം പറയുന്നു.

“തുടർച്ചയായി കരിയറിൽ ഫ്ളോപ്പുകൾ വന്നപ്പോൾ ഞാനന്ന് പത്മരാജൻ സാറിനെ കണ്ടു. അദ്ദേഹം ഞാൻ ഗന്ധർവ്വൻ സിനിമയുടെ പ്രമോഷനുമായിട്ട് ബന്ധപ്പെട്ട് കോഴിക്കോട് പോകാനിരിക്കുകയായിരുന്നു. എന്നോട് അദ്ദേഹം എന്താടാ എന്ന് ചോദിച്ചപ്പോൾ ഞാൻ കരഞ്ഞു പോയി.

ഞാൻ പറഞ്ഞു. എൻ്റെ പടങ്ങൾ പരാജയപ്പെടുകയാണെന്ന്. അതൊക്കെ പോട്ടെടാ.. പോയി പണി നോക്കാൻ പറ, അടുത്തത് നമ്മൾ തകർക്കും, നിന്നെ വച്ചിട്ടാണ് ഞാൻ അടുത്ത പടം പ്ലാൻ ചെയ്തിരിക്കുന്നതെന്ന് പറഞ്ഞു. ഞാൻ ഗന്ധർവന് ശേഷമുള്ള അദ്ദേഹത്തിന്റെ സിനിമ.

വളരെ മനോഹരമായിട്ടുള്ള ഒരു കഥയായിരുന്നു അത്. കേരളത്തിൻ്റെ ഒരു സ്പോർട്ട്സ് ടീമിനെയും കൊണ്ട് ട്രയിനിൽ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പോകുന്നയാളുടെ കഥ. മുഴുവൻ കഥയും പറഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക് അത് ഇഷ്ടപ്പെട്ടു.

No photo description available.

ഇത് നമ്മൾ സൂപ്പർ ഹിറ്റടിക്കുമെടാ എന്ന് പറഞ്ഞ് എനിക്ക് ധൈര്യം തരികയായിരുന്നു. പത്മരാജൻ സാർ. ഒരു ഗുരുനാഥനെപ്പോലെ അങ്ങനെ ഒരു ധൈര്യം തരാൻ പിൽക്കാലത്ത് എനിക്ക് ആരുമുണ്ടായിരുന്നില്ല.

പത്മരാജൻ സാർ ജീവിച്ചിരിക്കുന്ന കാലത്ത് ഞാൻ ചെയ്യുന്ന സിനിമകളെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുമായിരുന്നു. പോയ ശേഷം ഞാൻ ആരോട് ചോദിക്കാനാണ്? ഒരു ഗുരുനാഥനെ മാത്രമല്ല എനിക്ക് നഷ്ടപ്പെട്ടത്. അതിനൊക്കെ മുകളിലുള്ള ഒരാളെയാണ്. ഏത് പാതിരാത്രിയും എന്ത് കാര്യവും എനിക്ക് ചോദിക്കാവുന്ന ഒരു സ്ഥലം കൂടിയായിരുന്നു അദ്ദേഹം.” എന്നാണ് ദി ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു