എന്തിനാടാ നീ അവളുടെയും കൂടി ഭാവി കളയുന്നത് എന്നായിരുന്നു അന്ന് അവരുടെ ചോദ്യം: ജയറാം

പ്രഗത്ഭരായ സംവിധായകരുടേയും നടന്മാരുടേയും നായികയായി തിളങ്ങി നില്‍ക്കവേയാണ് പാര്‍വതി ജയറാമിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിന് ശേഷം അവര്‍ അഭിനയത്തോടും വിട പറഞ്ഞു. ഇപ്പോഴിതാ വിവാഹശേഷം പ്രേക്ഷകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും താന്‍ നിരന്തരം കേട്ട ചോദ്യം എന്തായിരുന്നുവെന്ന് വെളിപ്പെടുത്തുന്ന നടന്‍ ജയറാമിന്റെ പഴയൊരു വീഡിയോയാണ് വൈറലാകുന്നത്.

കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ജയറാമിന്റെ തുറന്ന് പറച്ചില്‍. ‘അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു പാര്‍വതിയുമായുള്ള വിവാഹം. പാര്‍വതിയായിരുന്നു അന്ന് എന്നേക്കാള്‍ സിനിമയില്‍ തിളങ്ങി നിന്നിരുന്നത്. ഒരുപാട് പേര്‍ എന്നോട് ചോദിച്ചിട്ടുണ്ട്. എന്തിനാടാ ആ പെണ്ണിന്റെ ഭാവി കൂടി കളയുന്നതെന്ന്.’

അതേസമയം, ജയറാം വീണ്ടും തെന്നിന്ത്യയിലെ തിരക്കുള്ള നടനായി മാറുകയാണ്. താരത്തിന്റെ ഏറ്റവും പുതിയ സിനിമ വരാനുള്ളത് സത്യന്‍ അന്തിക്കാടിന്റെ മകളാണ്. മീര ജാസ്മിന്‍ ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിയെത്തുന്ന സിനിമ കൂടിയാണ് മകള്‍. ഏപ്രില്‍ 29 ന് തിയേറ്ററുകളില്‍ എത്തും.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം