'ലജ്ജാവതിയെ' അപ്രതീക്ഷിതമായി പാടിയ പാട്ട്, ആദ്യം പാടിയത് ഞാനല്ല: ജാസി ഗിഫ്റ്റ്

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട സം​ഗീത സംവിധായകനും ​ഗായകനുമാണ് ജാസി ഗിഫ്റ്റ്. ഇന്റർനെറ്റോ സോഷ്യൽ മീഡിയയോ സജീവമല്ലാതിരുന്ന കാലത്ത് ലജ്ജാവതിയേ എന്ന ഒരൊറ്റ ഗാനം കൊണ്ട് മലയാള പിന്നണി ഗാനരംഗത്ത് ജാസി ഗിഫ്റ്റ് സൃഷ്ടിച്ച വിപ്ലവം ഇന്നും വലുതാണ്.

എന്നാൽ തികച്ചും അപ്രതീക്ഷതിമായി പാടിയ പാട്ടാണ് ‘ലജ്ജാവതിയെ’ എന്ന് പറയുകയാണ് ജാസി ഗിഫ്റ്റ്. ഈ ഗാനം ആദ്യം കാർത്തിക്കിനെ കൊണ്ടാണ് പഠിപ്പിച്ചതെന്നാണ് അദ്ദേഹം പറയുന്നത്. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആ ദിവസം ഞങ്ങൾക്ക് ‘ഫോർ ദി പീപ്പിൾ’ എന്ന സിനിമയിലെ രണ്ട് റെക്കോർഡിംഗ് സെഷനുകൾ ഉണ്ടായിരുന്നു. അന്നക്കിളിയുടെയും ലജ്ജാവതിയുടെയും. കാർത്തിക് രണ്ട് ഗാനങ്ങളും പാതിവഴിയിൽ പാടി റെക്കോർഡ് ചെയ്തു. പക്ഷേ അന്ന് വൈകുന്നേരം അദ്ദേഹത്തിന് മലേഷ്യയിലേക്ക് പോകേണ്ടിവന്നു. ബാക്കിയുള്ള റെക്കോർഡിംഗുകൾ ക്യാൻസലാക്കി ഞങ്ങൾ അദ്ദേഹം തിരിച്ചുവരുന്നത് വരെ കാത്തിരുന്നു.

ഷൂട്ടിനിടെ, ആ ട്രാക്ക് ആവർത്തിച്ച് പ്ലേ ചെയ്തു. ഭരത്, ആന്റണി, ക്യാമറാമാൻ ആർ ഡി രാജശേഖർ എന്നിവരുൾപ്പെടെ പലരും അത് സിനിമയിൽ അതേപടി ഉൾപ്പെടുത്തണമെന്ന് നിർബന്ധിച്ചു. ആദ്യം എനിക്ക് റാപ്പും ചെറിയ ഭാഗങ്ങളും മാത്രമേ പാടേണ്ടിയിരുന്നുള്ളു. പിന്നീട് അദ്‌നാൻ സാമിയെ പരിഗണിച്ചു. പക്ഷേ അദ്ദേഹത്തിന്റെ ലഭ്യത ഒരു കുറവായിരുന്നു. ശേഷം ഷൂട്ടിന്റെ സമയത്ത് ആ പാട്ട് വേണ്ടി വന്നു. അങ്ങനെ ആ പാട്ട് ഞാൻ പാടുകയായിരുന്നു’ എന്നാണ് ജാസ്സി ഗിഫ്റ്റ് പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം