സെക്‌സ് അഡിക്ഷൻ ആയിരുന്നു ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത്; തുറന്നുപറച്ചിലുമായി 'ഹീരാമണ്ഡി' താരം

സഞ്ജയ് ലീല ബൻസാലി ഒരുക്കിയ ‘ഹീരാമണ്ഡി’ സീരീസിലെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച ജേസൺ ഷായുടെ തുറന്നുപറച്ചിലാണ് ഇപ്പോൾ സിനിമാ ലോകത്തെ ചർച്ചാവിഷയം. കുറച്ച് വർഷങ്ങൾക്ക് മുൻപുവരെ തനിക്ക് സെക്സ് അഡിക്ഷൻ ഉണ്ടായിരുന്നുവെന്നാണ് ജേസൺ പറയുന്നത്.

തനിക്കുണ്ടായിരുന്ന ആസക്തികളെ കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജേസൺ തുറന്നുപറഞ്ഞത്. മദ്യത്തിനും സിഗരറ്റിനും താൻ അഡിക്റ്റ് ആയിരുന്നുവെന്നും, ഒരു ദിവസം രണ്ടര പാക്കറ്റ് സിഗരറ്റുകൾ വലിച്ചിരുന്നുവെന്നും താരം പറയുന്നു.

“ഒരു ദിവസം ഏകദേശം രണ്ടര പാക്കോളം സിഗരറ്റ് വല്ലിച്ചിരുന്നു. ഞാൻ സ്ത്രീകൾക്കും, മദ്യത്തിനും അടിമയായിരുന്നുവെന്നും എനിക്ക് തീർച്ചയായും പറയാൻ സാധിക്കും. സെക്‌സ് അഡിക്ഷൻ ആയിരുന്നു എനിക്ക് വളരെ ബുദ്ധിമുട്ടായി തോന്നിയത്. ആളുകൾക്ക് ഉപേക്ഷിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒന്നുമിതാണെന്നു ഞാൻ കരുതുന്നു,

ഇത് എളുപ്പമല്ല, കഠിനവുമാണ്, കാരണം നിങ്ങൾക്ക് നോ പറയേണ്ടി വരും. നല്ലതെന്നു തോന്നിയാൽ ചെയ്യൂ എന്നൊരു ചൊല്ലുണ്ട്. പക്ഷെ അത് നിങ്ങൾക്ക് ആർക്കും നൽകാൻ കഴിയുന്ന ഏറ്റവും മോശമായ ഉപദേശമാണെന്ന് ഞാൻ മനസ്സിലാക്കി. എൻ്റെ ജീവിതം പരിശോധിക്കുമ്പോൾ എനിക്കു പറയാനാവും, എൻ്റെ എല്ലാ മോശം തീരുമാനങ്ങളും എടുത്തപ്പോൾ എനിക്ക് തോന്നിയത് അതു നല്ലതാണെന്നാണ്. ഞാൻ ഇപ്പോൾ പറയുന്നത്, അത് നന്നായി തോന്നുന്നുവെങ്കിൽ, അതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കുക.

ഞാൻ ഒരു സുഹൃത്തിൻ്റെ വീട്ടിലായിരുന്നു, എല്ലായ്പ്പോഴും എന്നപോലെ ഒരു പെൺകുട്ടി പോകുന്നത് ഞാൻ കണ്ടു. അവളെ വേദനിപ്പിച്ചതിൽ എനിക്ക് വിഷമം തോന്നി. എനിക്ക് യഥാർത്ഥത്തിൽ വളരെയധികം നാണക്കേട് തോന്നി, ഒരുപാട് കുറ്റബോധവും. അതോടെ എനിക്കു വല്ലാത്ത ശൂന്യത തോന്നി. അന്നുവരെ ജീവിച്ച ജീവിതത്തേക്കാൾ കൂടുതൽ ലക്ഷ്യങ്ങൾ ജീവിതത്തിന് ഉണ്ടെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങി. പ്രശസ്തിയും പണവും പ്രധാനമല്ലെന്ന് ഞാൻ മനസ്സിലാക്കി, കാരണം അവ കുറച്ചുനാൾ കാണും, പിന്നെ പോവും

ഇപ്പോൾ വിവാഹത്തിന് മുമ്പുള്ള സെക്‌സില്ല, അത് പോലെയുള്ള കാര്യങ്ങൾ വളരെ വലുതാണ്, നിങ്ങൾ ഒരു സ്ത്രീയുമായി അത്തരത്തിലുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ, സംഭവിക്കുന്നത് നിങ്ങൾ രണ്ടുപേരും പരസ്പരം വൈകാരികമായി ഇടപഴകുകയാണ്. അവിടെ യുക്തി ജനാലയിലൂടെ പുറത്തുചാടുന്നു, നിങ്ങളുടെ മുഴുവൻ ബന്ധവും വികാരങ്ങളെ അടിസ്ഥാനമാക്കിയാണ്. വികാരങ്ങൾ അപകടകാരികളാണ്, അത് വളരെ ബുദ്ധിമുട്ടാണ്.” എന്നായിരുന്നു ജേസൺ തുറന്നുപറഞ്ഞത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു