നീ എന്തിനാണ് പേടിക്കുന്നത്, ആരെയാണ് പേടിക്കുന്നത്, പോയി ചെയ്യടാ കഴുതേ എന്ന് രഞ്ജിത് സാര്‍, ഞാന്‍ കിലുകിലാന്ന് വിറയ്ക്കുകയായിരുന്നു: ജാഫര്‍ ഇടുക്കി

സിനിമയില്‍ അഭിനയിക്കുമ്പോള്‍ പേടിയും ടെന്‍ഷനും അനുഭവിച്ച സന്ദര്‍ഭങ്ങള്‍ പങ്കുവെച്ച് നടന്‍ ജാഫര്‍ ഇടുക്കി. മമ്മൂട്ടിയുടെ കയ്യൊപ്പ് എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഭയം കൊണ്ട് തന്നെ അടി മുടി വിറയ്ക്കുകയായിരുന്നുവെന്ന് ജാഫര്‍ മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
ജാഫറിന്റെ വാക്കുകള്‍

മമ്മൂക്കയുടെ കൂടെ കയ്യൊപ്പില്‍ അഭിനയിക്കുമ്പോള്‍ കിലുകിലാന്ന് വിറയായിരുന്നു. പേടിക്കേണ്ട ഒരാവശ്യവുമില്ല. പക്ഷേ അഭിനയിക്കുന്നത് മമ്മൂക്കയുടെ കൂടെയാണ്. മമ്മുക്ക ഇങ്ങനെ നിറഞ്ഞുനില്‍ക്കുകയല്ലേ. രഞ്ജിത് സാര്‍ ചെയ്യുന്ന പടമാണ്. സാറിനെ എനിക്ക് നേരത്തേ പരിചയമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ജര്‍മനിയില്‍ ഒരു പ്രോഗ്രാമിന് പോയിട്ടുണ്ട്. എന്നാലും വെറുതേ ഒരു പേടി. പക്ഷേ ആ പേടിയും വിറയും കഥാപാത്രത്തിന് ആവശ്യമായിരുന്നു. ഷൂട്ടിങ് തുടങ്ങിയതിന്റെ അടുത്ത ദിവസം മമ്മൂക്കയും രഞ്ജിത്ത സാറും കൂടി എന്നെ വിളിച്ചു, നിനക്ക് പേടിയുണ്ടോന്ന് ചോദിച്ചു.

എനിക്ക് നിങ്ങളെ പേടിയാണെന്ന് പറഞ്ഞു. നീ എന്തിനാണ് പേടിക്കുന്നത്. ആരെയാണ് പേടിക്കുന്നത്. പോയി ചെയ്യടാ കഴുതേ എന്ന് സ്‌നേഹത്തോടെ രഞ്ജിത് സാര്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ ഒരു ധൈര്യവും ആത്മവിശ്വാസവുമൊക്കെ തോന്നി. ആദ്യമുണ്ടായ വിറയല്‍ പെട്ടെന്ന് മാറാന്‍ പ്രധാന കാരണം മമ്മൂക്കയുടെ സഹായം കിട്ടിയതുകൊണ്ടാണ്.

കയ്യൊപ്പില്‍ മമ്മൂക്ക എന്നെ ഒരുപാട് സഹായിച്ചു. അഭിനയിക്കുമ്പോള്‍ സ്വീകരിക്കേണ്ട പലകാര്യങ്ങളും മമ്മൂക്ക പറഞ്ഞു തന്നു. അതൊക്കെ നന്മയുള്ളൊരു മനസ്സുള്ളതുകൊണ്ടല്ലേ. രണ്ട് പൊക്കം കുറഞ്ഞവമ്മാരെ (എന്നെയും ബിജുക്കുട്ടനെയും) രക്ഷപ്പെടുത്തണമെന്ന് മമ്മൂക്ക പറഞ്ഞതായി ഒരിക്കല്‍ ടിനി ടോം എന്നോട് പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം