രണ്ട് സിനിമയില്‍ അഭിനയിച്ചു എന്ന് കരുതി സ്വന്തം നാടിനെയും നാട്ടുകാരെയും ഉപേക്ഷിക്കാനാവില്ല: തുറന്നുപറഞ്ഞ് ജാഫര്‍ ഇടുക്കി

മിമിക്രി വേദികളില്‍ നിന്നും സിനിമയിലെത്തിയ നടനാണ് ജാഫര്‍ ഇടുക്കി. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ തന്റെ ജന്മനാടിനെക്കുറിച്ച ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ജാഫര്‍.

നടന്റെ വാക്കുകള്‍
‘പേരിനൊപ്പം ഇടുക്കി എന്ന് ചേര്‍ക്കുമ്പോള്‍ തന്നെ അറിയാമല്ലോ ഞാന്‍ എന്റെ നാടിന് എത്രമാത്രം വില കല്‍പിക്കുന്നു എന്ന്. എന്റെ പേരിനല്ല, ഇടുക്കിക്കാണ് പ്രാധാന്യം നല്‍കുന്നത്. ഇടുക്കി ജാഫര്‍ എന്നാണ് ശരിക്ക് പേര്. ആള്‍ക്കാര്‍ വിളിച്ചും എഴുതിയും വന്നപ്പോള്‍ ജാഫര്‍ ഇടുക്കിയായി.

10 വര്‍ഷത്തോളമായി ഞാന്‍ ഇടുക്കിയില്‍നിന്ന് തൊടുപുഴയില്‍ വന്നിട്ട്. ഇപ്പോള്‍ ഉടുമ്പന്നൂര്‍ അമയപ്രയിലാണ് താമസം. എങ്കിലും ഇടക്കിടെ ഇടുക്കിക്ക് പോകും. മണിയാറന്‍കുടിയിലാണ് ജനിച്ചത്. അതിനടുത്ത് ലക്ഷംകവലയിലും താമസിച്ചു. 10 വര്‍ഷത്തോളം തടിയമ്പാട്ടും ചെറുതോണിയിലും വാഴത്തോപ്പിലുമൊക്കെ ഓട്ടോയോടിച്ചു. അതുകൊണ്ടുതന്നെ ഇടുക്കിയും അവിടുത്തെ ആളുകളുമായും നല്ല ബന്ധമുണ്ട്.

വഞ്ചിക്കവലിയിലെ എച്ച്.ആര്‍.സി ഹാളില്‍ നടന്ന യുവജന മേളയില്‍ ജ്യേഷ്ഠന്റെ ഷര്‍ട്ടുമിട്ട് മിമിക്രി അവതരിപ്പിച്ച എന്നെ കൈയടിച്ച് പ്രോത്സാഹിപ്പിച്ച പാവപ്പെട്ട ജനങ്ങളെ നന്ദിയോടെ ഓര്‍ക്കുകയാണ്. ഇടുക്കി വിട്ട് എങ്ങും പോയിട്ടില്ല. സിനിമയില്‍ വന്നപ്പോള്‍ എറണാകുളത്ത് താമസിച്ചു കൂടേ എന്ന് പലരും ചോദിച്ചു. രണ്ട് സിനിമയില്‍ അഭിനയിച്ചു എന്ന് കരുതി സ്വന്തം നാടിനെയും നാട്ടുകാരെയും ഉപേക്ഷിക്കാനാവില്ല. എവിടെപ്പോയാലും ഇടുക്കിയെക്കുറിച്ച് കൂടുതല്‍ പറയാറുണ്ട്.

Latest Stories

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണങ്ങളില്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ന്നു; സാരമായ കേടുപാടുകള്‍ സംഭവിച്ചു; തുറന്ന് സമ്മതിച്ച് ഇറാന്‍

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധത്തിനിടെ മര്‍ദ്ദനം: തിരുവനന്തപുരത്ത് ഇന്ന് കെഎസ്യുവിന്റെ വിദ്യാഭ്യാസബന്ദ്

കനത്ത മഴയും വെള്ളപ്പൊക്കവും; മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ആരുടെയും ആദര്‍ശത്തെ എതിര്‍ക്കുന്നില്ല, തനിക്കും വിശ്വാസങ്ങളുണ്ട്; സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഗവര്‍ണര്‍

ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ ആര്‍എസ്എസ് ചിത്രം; എസ്എഫ്‌ഐ-കെഎസ്‌യു പ്രതിഷേധം കനക്കുന്നു

മൊഴി നല്‍കിയവര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ല; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം അവസാനിപ്പിച്ചു

'പറക്കാന്‍ ആരുടെയും അനുവാദം ആവശ്യമില്ല, ചിറകുകള്‍ നിന്റേതാണ്'; മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയ്ക്ക് മറുപടിയുമായി ശശി തരൂര്‍

അഭിനന്ദന്‍ വര്‍ധമാനെ പിടികൂടിയ പാക് സൈനിക മേജര്‍ കൊല്ലപ്പെട്ടു; ഏറ്റുമുട്ടലില്‍ വധിച്ചത് താലിബാന്‍

കേരളത്തിലെ സ്വര്‍ണ്ണ വ്യാപാരികളുടെ സംസ്ഥാന സമ്മേളനം ജൂണ്‍ 29ന്; സമ്മേളനത്തോടനുബന്ധിച്ച് കേരള ജ്വല്ലറി ഇന്റര്‍നാഷണല്‍ ഫെയര്‍ 2025' ആഭരണ പ്രദര്‍ശനം ജൂണ്‍ 27 മുതല്‍