'വിജയ് സിനിമയിൽ തുടരുന്നതായിരുന്നു നല്ലത്, നിരപരാധികളായ ആളുകളുടെ മരണത്തിൽ അദ്ദേഹം തകർന്നുപോയിട്ടുണ്ടാകും'; നടി വിനോദിനി

നടനും ടിവികെ നേതാവുമായ വിജയ് സിനിമയിൽ തുടരുന്നതായിരുന്നു നല്ലതെന്ന് നടി വിനോദിനി വൈദ്യനാഥൻ. കരൂരിൽ തടിച്ചുകൂടിയ നിരപരാധികളായ ആളുകളുടെ മരണത്തിൽ വിജയ് തകർന്നുപോയിട്ടുണ്ടാകുമെന്നും വിനോദിനി പറഞ്ഞു. അതേസമയം സംഭവം രാഷ്ട്രീയവൽക്കരിക്കരുതെന്ന് പറഞ്ഞ വിനോദിനി നിരപരാധികളുടെ മരണത്തിൽ വെറുപ്പ് ഉൽപ്പാദിപ്പിക്കാതെ അവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരാമെന്നും കൂട്ടിച്ചേർത്തു.

തമിഴ്നാടിനെ കണ്ണീരിലാഴ്ത്തിയ കരൂർ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ‘വിജയ് സാറിനെ എനിക്ക് വളരെ ഇഷ്‌ടമാണ്. ‘ജില്ല’യിൽ ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരു നടൻ മാത്രമായിരുന്നപ്പോൾ തമിഴ്‌നാട്ടിലെ ജനങ്ങൾ അദ്ദേഹത്തോട് വളരെയധികം സ്നേഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം സിനിമാ മേഖലയിലെ തർക്കമില്ലാത്ത നേതാവായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കേണ്ടി വന്നത്? നിരപരാധികളായ നിരവധി ആളുകളുടെ മരണത്തിൽ അദ്ദേഹം ശരിക്കും തകർന്നുപോയെന്ന് എനിക്ക് ഉറപ്പുണ്ട്.

വിജയ് എനിക്ക് സഹോദരനെപോലെയാണ്. ഇപ്പോൾ അദ്ദേഹത്തിന് കിട്ടുന്ന വെറുപ്പ് കണ്ടിട്ട് അത് വ്യക്‌തിപരമാണെന്നാണ് തോന്നുന്നത്. ഹൃദയം കൊണ്ട് നല്ല വ്യക്‌തിയാണ് വിജയ്. പക്ഷേ അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങളോട് യോജിക്കാത്തതിനാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ ഞാൻ തയാറല്ല. കരൂരിൽ മരിച്ച നിരപരാധികളായ മനുഷ്യരെ ഓർത്ത് ദുഃഖമുണ്ട്.

പക്ഷേ ഇതുകൊണ്ട് ഒരിക്കലും അദ്ദേഹം മനസ്സ് മടുത്തുപോകരുത്. ദയവായി ഈ സംഭവം രാഷ്ട്രീയവൽക്കരിക്കരുത്. ഈ നിരപരാധികളുടെ മരണത്തിൽ വെറുപ്പ് ഉൽപ്പാദിപ്പിക്കാതെ അവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരാം.’ എന്നാണ് വിനോദിനി പ്രസ്താവനയിൽ പറഞ്ഞത്. അതേസമയം ‘ജില്ല’ എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹനടിയായിരുന്ന വിനോദിനി, ‘ആണ്ടവൻ കട്ടലൈ’, ‘പൊന്നിയിൻ സെൽവൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തയാണ്.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി