'വിജയ് സിനിമയിൽ തുടരുന്നതായിരുന്നു നല്ലത്, നിരപരാധികളായ ആളുകളുടെ മരണത്തിൽ അദ്ദേഹം തകർന്നുപോയിട്ടുണ്ടാകും'; നടി വിനോദിനി

നടനും ടിവികെ നേതാവുമായ വിജയ് സിനിമയിൽ തുടരുന്നതായിരുന്നു നല്ലതെന്ന് നടി വിനോദിനി വൈദ്യനാഥൻ. കരൂരിൽ തടിച്ചുകൂടിയ നിരപരാധികളായ ആളുകളുടെ മരണത്തിൽ വിജയ് തകർന്നുപോയിട്ടുണ്ടാകുമെന്നും വിനോദിനി പറഞ്ഞു. അതേസമയം സംഭവം രാഷ്ട്രീയവൽക്കരിക്കരുതെന്ന് പറഞ്ഞ വിനോദിനി നിരപരാധികളുടെ മരണത്തിൽ വെറുപ്പ് ഉൽപ്പാദിപ്പിക്കാതെ അവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരാമെന്നും കൂട്ടിച്ചേർത്തു.

തമിഴ്നാടിനെ കണ്ണീരിലാഴ്ത്തിയ കരൂർ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ പുറത്തിറക്കിയ പ്രസ്താവനയിലാണ് താരം തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ‘വിജയ് സാറിനെ എനിക്ക് വളരെ ഇഷ്‌ടമാണ്. ‘ജില്ല’യിൽ ഞാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒരു നടൻ മാത്രമായിരുന്നപ്പോൾ തമിഴ്‌നാട്ടിലെ ജനങ്ങൾ അദ്ദേഹത്തോട് വളരെയധികം സ്നേഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം സിനിമാ മേഖലയിലെ തർക്കമില്ലാത്ത നേതാവായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിക്കേണ്ടി വന്നത്? നിരപരാധികളായ നിരവധി ആളുകളുടെ മരണത്തിൽ അദ്ദേഹം ശരിക്കും തകർന്നുപോയെന്ന് എനിക്ക് ഉറപ്പുണ്ട്.

വിജയ് എനിക്ക് സഹോദരനെപോലെയാണ്. ഇപ്പോൾ അദ്ദേഹത്തിന് കിട്ടുന്ന വെറുപ്പ് കണ്ടിട്ട് അത് വ്യക്‌തിപരമാണെന്നാണ് തോന്നുന്നത്. ഹൃദയം കൊണ്ട് നല്ല വ്യക്‌തിയാണ് വിജയ്. പക്ഷേ അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രങ്ങളോട് യോജിക്കാത്തതിനാൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് എന്തെങ്കിലും പറയാൻ ഞാൻ തയാറല്ല. കരൂരിൽ മരിച്ച നിരപരാധികളായ മനുഷ്യരെ ഓർത്ത് ദുഃഖമുണ്ട്.

പക്ഷേ ഇതുകൊണ്ട് ഒരിക്കലും അദ്ദേഹം മനസ്സ് മടുത്തുപോകരുത്. ദയവായി ഈ സംഭവം രാഷ്ട്രീയവൽക്കരിക്കരുത്. ഈ നിരപരാധികളുടെ മരണത്തിൽ വെറുപ്പ് ഉൽപ്പാദിപ്പിക്കാതെ അവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരാം.’ എന്നാണ് വിനോദിനി പ്രസ്താവനയിൽ പറഞ്ഞത്. അതേസമയം ‘ജില്ല’ എന്ന ചിത്രത്തിൽ വിജയ്‌യുടെ സഹനടിയായിരുന്ന വിനോദിനി, ‘ആണ്ടവൻ കട്ടലൈ’, ‘പൊന്നിയിൻ സെൽവൻ’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്‌തയാണ്.

Latest Stories

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു