അന്നേ ഞങ്ങളുടെ മനസ്സില്‍ ഈ സിനിമ ഉണ്ടായിരുന്നു; സൈലന്‍സറിനെ കുറിച്ച് ഇര്‍ഷാദ്

ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയനന്ദനന്‍ സംവിധാനം ചെയ്യുന്ന സൈലന്‍സര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ മൂക്കോടന്‍ ഈനാശു എന്ന കഥാപാത്രമായാണ് ലാല്‍ വേഷമിടുന്നത്. ഈനാശുവിന്റെ മകനായ സണ്ണി എന്ന കഥാപാത്രമായി എത്തുന്നത് ഇര്‍ഷാദാണ്.

സൈലന്‍സറില്‍ എത്തിച്ചേര്‍ന്നതിനെ കുറിച്ചും തന്റെ കഥാപാത്രത്തെ കുറിച്ചും മാധ്യമവുമായുള്ള അഭിമുഖത്തില്‍ ഇര്‍ഷാദ് പറയുന്നതിങ്ങനെ- വൈശാഖന്‍ മാഷുടെ ഈ കഥ മാതൃഭൂമിയില്‍ വന്നപ്പോള്‍ തന്നെ പ്രിയന്‍ എന്നോട് വായിക്കാന്‍ നിര്‍ദേശിച്ചിരുന്നു. അന്നേ ഞങ്ങളുടെ മനസില്‍ ഈ സിനിമ ഉണ്ടായിരുന്നു. പിന്നെ പല കാരണങ്ങളാല്‍ വൈകി എങ്കിലും. ഇപ്പോള്‍ അത് സംഭവിച്ചു. പ്രിവ്യൂ സമയത്ത് വൈശാഖന്‍ മാഷ് ഈ സിനിമ കാണുകയുണ്ടായി. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. എന്നു പറയുമ്പോള്‍ നമ്മള്‍ ഈ കഥയോട് അല്ലെങ്കില്‍ ഈ കഥാപാത്രത്തോട് എത്രമാത്രം നീതി പുലര്‍ത്തി എന്നതിനുള്ള ഉത്തരം കൂടിയാണ് അത്.

പ്രശസ്ത സാഹിത്യകാരന്‍ വൈശാഖന്റെ “സൈലന്‍സര്‍” എന്ന ചെറുകഥയെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയനന്ദനന്റെ “പാതിരാക്കാല”ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എന്‍ ഗോപീകൃഷ്ണനാണ് സൈലന്‍സറിന്റെ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്റെ മകന്‍ അശ്വഘോഷനാണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് സൈലന്‍സര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ജനുവരി 24-ന് ചിത്രം റിലീസിനെത്തും.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു