പൊരിച്ച മീനിലൂടെ പ്രേമം പറഞ്ഞ പെണ്‍കുട്ടി; പ്രണയകഥ പങ്കുവെച്ച് ഇന്നസെന്റ്

തന്റെ പ്രണയകഥ പങ്കുവെച്ച് നടന്‍ ഇന്നസെന്റ് . ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തനിക്ക് വറുത്ത മീനില്‍ ലഭിച്ച പ്രണയത്തെക്കുറിച്ച് ഇന്നസെന്റ് പറഞ്ഞത്. സിസിലി എന്ന പെണ്‍കുട്ടി തന്ന പ്രണയസമ്മാനത്തെക്കുറിച്ച് നടന്‍ പറയുന്നതിങ്ങനെ.

‘കമ്പനി നടത്തുന്ന കാലത്ത് ചോറ് കൊണ്ടു വരുന്ന പരിപാടി ഇല്ല. അങ്ങനെയുള്ള ദിവസങ്ങളില്‍ അവിടെയുള്ള ചെറിയ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം വാങ്ങുന്നത്. കമ്പനിയിലെ ജോലിക്കാരന്‍ പോയി ചോറ് വാങ്ങി വരും. വാങ്ങി കൊണ്ടുവരുന്നവനോട് ഇന്നസെന്റ് ചേട്ടനാണെന്ന് പറയണമെന്ന് പറഞ്ഞിട്ടുണ്ട്. കാരണം നല്ലത് എന്തെങ്കിലുമൊക്കെ കിട്ടുമല്ലോന്ന് കരുതി’.

ആ ഹോട്ടലില്‍ ഒരു പെണ്‍കുട്ടിയുണ്ട്. അവര്‍ക്ക് എന്നെയും എനിക്ക് അവരെയും അറിയാം. ഒരു ദിവസം ഭക്ഷണം വാങ്ങി വന്നപ്പോള്‍, ‘ഈ പൊതി ഇന്നസെന്റ് ചേട്ടന്റെ ആണൂട്ടോ,’ എന്നും സിസിലി ചേച്ചി പ്രത്യേകം പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. പൊതി കൊണ്ടുവന്നവന്‍ ഇത് പറഞ്ഞത് എല്ലാവരും കേട്ടു.

ഇതിനിടെ ഇളപ്പന്റെ മകന്‍ എന്താണ് പ്രത്യേക പൊതി എന്ന് പറഞ്ഞ് തുറന്നു നോക്കി. എല്ലാവര്‍ക്കുമുള്ള ചോറും കറികളും മാത്രമേ എനിക്കുമുള്ളൂ. എല്ലാവരും കഴിക്കാന്‍ പോയി. എന്നാല്‍, ചോറ് കഴിച്ചു തുടങ്ങിയപ്പോള്‍ എന്തോ കുഴപ്പമുണ്ടല്ലോ എന്ന് തോന്നി.

ചോറ് മാറ്റി നോക്കിയപ്പോള്‍ വറുത്ത അയല. അതു കണ്ടപ്പോള്‍ വിഷമമായി. അന്ന് ഇളപ്പന്റെ മോന്‍ എല്ലാവരുടെയും മുന്നില്‍ വെച്ച് കളിയാക്കി. അതിനു ശേഷം ചോറ് വരുമ്പോള്‍ പിള്ളേര്‍ കളിയാക്കുമായിരുന്നു. ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക