വരുന്ന വഴി ഒരു കാമാത്തിപുരത്തുകാരി 'വാങ്കേ' എന്ന് പറഞ്ഞ് വിളിച്ചു, ഒടുവില്‍ വട്ടാണെന്ന് കരുതി ആള്‍ക്കാര്‍ എന്നെ തല്ലാതെ വിട്ടു: അനുഭവം പങ്കുവെച്ച് ഇന്നസെന്റ്

തന്റെ ജീവിതത്തിലുണ്ടായ രസകരമായ സംഭവം പ്രേക്ഷകരുമായി പങ്കുവെച്ച് നടന്‍ ഇന്നസെന്റ്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.
‘സിനിമയില്‍ അവസരത്തിനായി അലഞ്ഞിരുന്ന കാലം. മദ്രാസിലെ ഉമാ ലോഡ്ജില്‍ താമസം. അന്ന് അവസരത്തിനായി ആളുകളുടെ ഓഫീസിലും വീടുകളിലുമൊക്കെ സ്ഥിരമായി പോകും. ലോഡ്ജില്‍ നിന്ന് പോകേണ്ട ഇടങ്ങളിലേയ്ക്ക് നടക്കും. വ്യായാമത്തിനല്ല,

ബസ് കൂലിയ്ക്കുള്ള പൈസ പോലും കൈയില്‍ എടുക്കാനില്ല. ഊണ് കഴിക്കാന്‍ പോലും പൈസ ഇല്ലാതിരുന്ന കാലം. രാമു കാര്യാട്ടിന്റെ ഓഫീസിലൊക്കെ അവസരത്തിനായി പോയി ഇരിക്കും.ഒരിക്കല്‍ തിരിച്ച് വരുന്ന വഴി ഒരു കാമാത്തിപുരത്തുകാരി ‘വാങ്കേ’ എന്ന് പറഞ്ഞ് വിളിച്ചു. വേശ്യാവൃത്തി ചെയ്ത് ജീവിക്കുന്ന ആളുകളാണ്. കൂടെ കിടക്കാന്‍ വിളിക്കുന്നതാണ്. രണ്ട് രൂപ, മൂന്ന് രൂപ ഒക്കെ ആണ് ചോദിക്കുന്നത്. ഇവരെന്തിനാണ് വിളിക്കുന്നതെന്ന് പിന്നീട് റൂമിലുള്ളവര്‍ പറഞ്ഞപ്പോഴാണ് മനസിലായത്.

പിന്നീടൊരിക്കല്‍ നടന്നു പോയപ്പോള്‍ വീണ്ടും ആളുകള്‍ ‘ഇങ്ക വാങ്കേ’ എന്നൊക്കെ വിളിച്ചു. കൈയില്‍ 15 പൈസ ഇല്ലാതെ, ഊണ് കഴിക്കാതെ നടന്ന് തളര്‍ന്ന ഞാന്‍ ഇവര് വിളിക്കുന്നത് കേട്ട് ചിരിച്ചു പോയി. എന്തിനാ ചിരിക്കുന്നെ എന്ന് ചോദിച്ച് ആളുകള്‍ കൂടി. ഒടുവില്‍ അടി കിട്ടാതിരിക്കാന്‍ ഞാന്‍ ചിരി ഒന്ന് കൂട്ടി ഭ്രാന്ത് അഭിനയിച്ചു. വട്ടാണെന്ന് കരുതി അവര്‍ എന്നെ തല്ലാതെ വിട്ടു. അഭിനയം കൊണ്ട് ചില സമയങ്ങളില്‍ ഗുണങ്ങളുണ്ടാകും’ – ഇന്നസെന്റ് പറഞ്ഞു.

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും