സുരാസുവിന്റെ കൈയില്‍ നിന്നും തിരക്കഥ വാങ്ങി കക്ഷത്തില്‍ വെച്ച് ഞാന്‍ നടന്നു പോയി, അയാള്‍ അത് നോക്കി നിന്നു; രസകരമായ അനുഭവം പങ്കുവെച്ച് ഇന്നസെന്റ്

സിനിമയില്‍ തുടക്ക കാലത്തുണ്ടായ രസകരമായ ഒരു സംഭവത്തെ കുറിച്ച് ഇന്നസെന്റ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. തിരക്കഥയും എടുത്ത് പോയ ആളോട് അത് തിരിച്ചു വാങ്ങാനായി ചാരായം കഴിച്ചതിനെ കുറിച്ചാണ് ഇന്നസെന്റ് പറയുന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ കൊതിച്ച് നടക്കുന്ന കാലം. അന്ന് രണ്ട് പെണ്‍കുട്ടികള്‍ എന്നൊരു സിനിമ മോഹന്‍ സംവിധാനം ചെയ്യുകയാണ്. അതിന്റെ ചിത്രീകരണം എറണാകുളത്തായിരുന്നു. കാട്ടൂര്‍ ബാലന്‍ എന്നൊരാള്‍ സിനിമയില്‍ സ്‌ക്രിപ്റ്റ് എഴുതാന്‍ സഹായിക്കുന്നുണ്ട്.

ആ സിനിമയുടെ ഭാഗമായപ്പോള്‍ സുരാസു എന്നൊരാളെ പരിചയപ്പെട്ടു. സിനിമാ ഷൂട്ടിംഗ് നടക്കുന്നതിനിടെ സുരാസു മോഹന്റെ സ്‌ക്രിപ്റ്റും എടുത്തു കൊണ്ട് പോയി. ആ സിനിമയില്‍ തനിക്കൊരു ചെറിയ വേഷം പറഞ്ഞിട്ടുണ്ടായിരുന്നു. മോഹനുമായുള്ള തര്‍ക്കത്തിനിടെ സുരാസു സ്‌ക്രിപ്റ്റും കൊണ്ട് പോയതിനാല്‍ തനിക്കും സങ്കടമായി.

ആ കഥാപാത്രം നഷ്ടപ്പെടുമോ എന്ന ടെന്‍ഷനായിരുന്നു. സുരാസുവിനെ തപ്പി പോയപ്പോള്‍ ഒരു ചാരായ ഷാപ്പില്‍ വച്ച് കണ്ടുമുട്ടി. സുരാസു ചാരായം കഴിച്ച് ഇരിക്കുകയാണ്. താന്‍ ചെന്ന് അയാളെ ഒന്ന് നോക്കിയ ശേഷം ഒരു നൂറ് മില്ലി ചാരായത്തിന് ഓര്‍ഡര്‍ ചെയ്തു.

അത് വന്നതും ഒറ്റ വലിക്ക് കുടിച്ച് തീര്‍ത്തു. വീണ്ടും ഒരു നൂറ് കൂടി ഓര്‍ഡര്‍ ചെയ്തു. ഒറ്റ വലിക്ക് കുടിച്ചു. താന്‍ ആദ്യമായാണ് ചാരായം കുടിക്കുന്നത്. പരിചയക്കുറവും ഒറ്റയടിക്ക് കുടിച്ചതും കാരണം നെഞ്ചും വയറുമെല്ലാം കത്തുന്നത് പോലെ തോന്നി.

പിന്നെ സുരാസുവിന്റെ കൈയ്യില്‍ നിന്നും തിരക്കഥ വാങ്ങി കക്ഷത്തില്‍ വച്ച് താന്‍ നടന്നു പോയി. അയാള്‍ അത് നോക്കി നിന്നു. അതൊരു രസകരമായ അനുഭവമാണ് എന്നാണ് ഇന്നസെന്റ് പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക