സുരാസുവിന്റെ കൈയില്‍ നിന്നും തിരക്കഥ വാങ്ങി കക്ഷത്തില്‍ വെച്ച് ഞാന്‍ നടന്നു പോയി, അയാള്‍ അത് നോക്കി നിന്നു; രസകരമായ അനുഭവം പങ്കുവെച്ച് ഇന്നസെന്റ്

സിനിമയില്‍ തുടക്ക കാലത്തുണ്ടായ രസകരമായ ഒരു സംഭവത്തെ കുറിച്ച് ഇന്നസെന്റ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്. തിരക്കഥയും എടുത്ത് പോയ ആളോട് അത് തിരിച്ചു വാങ്ങാനായി ചാരായം കഴിച്ചതിനെ കുറിച്ചാണ് ഇന്നസെന്റ് പറയുന്നത്.

സിനിമയില്‍ അഭിനയിക്കാന്‍ കൊതിച്ച് നടക്കുന്ന കാലം. അന്ന് രണ്ട് പെണ്‍കുട്ടികള്‍ എന്നൊരു സിനിമ മോഹന്‍ സംവിധാനം ചെയ്യുകയാണ്. അതിന്റെ ചിത്രീകരണം എറണാകുളത്തായിരുന്നു. കാട്ടൂര്‍ ബാലന്‍ എന്നൊരാള്‍ സിനിമയില്‍ സ്‌ക്രിപ്റ്റ് എഴുതാന്‍ സഹായിക്കുന്നുണ്ട്.

ആ സിനിമയുടെ ഭാഗമായപ്പോള്‍ സുരാസു എന്നൊരാളെ പരിചയപ്പെട്ടു. സിനിമാ ഷൂട്ടിംഗ് നടക്കുന്നതിനിടെ സുരാസു മോഹന്റെ സ്‌ക്രിപ്റ്റും എടുത്തു കൊണ്ട് പോയി. ആ സിനിമയില്‍ തനിക്കൊരു ചെറിയ വേഷം പറഞ്ഞിട്ടുണ്ടായിരുന്നു. മോഹനുമായുള്ള തര്‍ക്കത്തിനിടെ സുരാസു സ്‌ക്രിപ്റ്റും കൊണ്ട് പോയതിനാല്‍ തനിക്കും സങ്കടമായി.

ആ കഥാപാത്രം നഷ്ടപ്പെടുമോ എന്ന ടെന്‍ഷനായിരുന്നു. സുരാസുവിനെ തപ്പി പോയപ്പോള്‍ ഒരു ചാരായ ഷാപ്പില്‍ വച്ച് കണ്ടുമുട്ടി. സുരാസു ചാരായം കഴിച്ച് ഇരിക്കുകയാണ്. താന്‍ ചെന്ന് അയാളെ ഒന്ന് നോക്കിയ ശേഷം ഒരു നൂറ് മില്ലി ചാരായത്തിന് ഓര്‍ഡര്‍ ചെയ്തു.

അത് വന്നതും ഒറ്റ വലിക്ക് കുടിച്ച് തീര്‍ത്തു. വീണ്ടും ഒരു നൂറ് കൂടി ഓര്‍ഡര്‍ ചെയ്തു. ഒറ്റ വലിക്ക് കുടിച്ചു. താന്‍ ആദ്യമായാണ് ചാരായം കുടിക്കുന്നത്. പരിചയക്കുറവും ഒറ്റയടിക്ക് കുടിച്ചതും കാരണം നെഞ്ചും വയറുമെല്ലാം കത്തുന്നത് പോലെ തോന്നി.

പിന്നെ സുരാസുവിന്റെ കൈയ്യില്‍ നിന്നും തിരക്കഥ വാങ്ങി കക്ഷത്തില്‍ വച്ച് താന്‍ നടന്നു പോയി. അയാള്‍ അത് നോക്കി നിന്നു. അതൊരു രസകരമായ അനുഭവമാണ് എന്നാണ് ഇന്നസെന്റ് പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം