സ്ത്രീവിരുദ്ധ പരാമര്‍ശം, എന്റെയും മുകേഷിന്റെയും കോലം ഒന്നിച്ചു കത്തിക്കുന്നത് നാണക്കേടാണെന്ന് പിണറായി വിജയനോട് പറഞ്ഞു: ഇന്നസെന്റ്

സ്ത്രീവിരുദ്ധ പരാമര്‍ശം ആരോപിച്ച് തന്റെയും മുകേഷിന്റെയും കോലം കത്തിച്ചതും അതുമായി ബന്ധപ്പെട്ടുണ്ടായ സംഭവവും പങ്കുവെച്ച് നടന്‍ ഇന്നസെന്റ്. ഒരു അഭിമുഖത്തില്‍ നിന്നാണ് എല്ലാത്തിനും തുടക്കമായതെന്ന് അദ്ദേഹം കൗമുദിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഇന്നസെന്റിന്റെ വാക്കുകള്‍

കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചായിരുന്നു ചോദ്യം. പണ്ടൊക്കെ സിനിമയിലെത്തുന്ന പെണ്‍കുട്ടികളെ സംവിധായകരോ നിര്‍മ്മാതാക്കളോ ചൂഷണം ചെയ്യുമായിരുന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ടെന്ന് പറഞ്ഞു.

എന്നാല്‍ ഇന്ന് അതില്ല. ഇന്നാര്‍ക്കെങ്കിലും അങ്ങനെ ചൂഷണം ചെയ്യപ്പെടുന്നതായി തോന്നിയാല്‍ അതിനെ ഫലപ്രദമായി എതിര്‍ക്കാനുള്ള കഴിവുണ്ടെന്ന് ഞാന്‍ പറഞ്ഞു. കോംപ്രമൈസിന് താല്‍പ്പര്യമുള്ളവര്‍ക്ക് സംഭവിക്കാറുണ്ടായിരിക്കുമെന്നും ആ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് വിവാദമായി. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരില്‍ എന്റെ വീടിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുകയും കോലം കത്തിക്കുകയും ചെയ്തു. എന്റെ കോലത്തിനൊപ്പം മുകേഷിന്റേതും കത്തിച്ചിരുന്നു.

പിന്നീട് ഒരിക്കല്‍ പിണറായി വിജയനെ കണ്ടപ്പോള്‍ എനിക്ക് ഒരു പരാതിയുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റേയും മുകേഷിന്റെയും കോലം ഇങ്ങനെ ഒന്നിച്ചു കത്തിക്കരുത്. ഞാന്‍ എംപിയാണ് മുകേഷ് ഒരു മണ്ഡലത്തില്‍ മാത്രം ജയിച്ച ആളാണ് അയാളുടെയും എന്റെയും കോലം ഒന്നിച്ചു കത്തിക്കുന്നത് എനിക്കൊരു നാണക്കേടല്ലേ. ഇനി മുതല്‍ വെവ്വേറെ കത്തിക്കാന്‍ പറ

Latest Stories

പുരാവസ്തുക്കള്‍ കള്ളക്കടത്ത് നടത്തുന്ന അന്താരാഷ്ട്ര സംഘം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ വെളിപ്പെടുത്തലില്‍ മൊഴിയെടുക്കാന്‍ എസ്‌ഐടി

നിരപരാധിയാണെന്ന് പറഞ്ഞു അഞ്ചാം ദിനം മുഖ്യമന്ത്രിക്ക് ദിലീപിന്റെ കത്ത്; അന്വേഷണം അട്ടിമറിക്കാനും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് കാണിക്കാനും 'ദിലീപിനെ പൂട്ടണ'മെന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പ്, മഞ്ജുവിന്റെ വ്യാജ പ്രൊഫലുണ്ടാക്കി ഗ്രൂപ്പില്‍ ചേര്‍ത്തു; ഒടുവില്‍ നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും