‘ആ ആരിഫും കൂടി ഒന്ന് തോറ്റിരുന്നെങ്കില്‍… പ്രാര്‍ത്ഥിക്കുകയും ചെയ്തു’; എല്ലാ സ്ഥാനാര്‍ത്ഥികളോടുമായി ഒരു കാര്യം പറയാനുണ്ടെന്ന് ഇന്നസെന്റ്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ തന്റെ അനുഭവം പങ്കുവെച്ച് ഇന്നസെന്റ്. വിജയപ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഒടുവില്‍ തനിക്കൊപ്പം എല്ലാവരും തോറ്റത് ആശ്വാസമായെന്ന് ഇന്നസെന്റ് പറയുന്നു.

എഎം ആരിഫ് എംപിയുടെ വിജയത്തെ പ്രത്യേകം പരാമര്‍ശിച്ചു കൊണ്ടാണ് ഇന്നസെന്റിന്റെ കുറിപ്പ്.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍  തോറ്റു. പിന്നാലെ മുകളിലത്തെ മുറിയില്‍ കയറി വാതില്‍ അടച്ച് കിടന്നെങ്കിലും ഒരു ചെറുചിരി എന്റെ ചുണ്ടില്‍ തെളിഞ്ഞു. എന്നാലും  ഒറ്റക്കല്ലല്ലോയെന്നാണ് ആ ചിരിയുടെ അര്‍ത്ഥം. ‘ആ ആരിഫും കൂടി ഒന്ന് തോറ്റിരുന്നെങ്കില്‍ ഒരു നിശ്വാസത്തോടെ മറ്റാരും കേള്‍ക്കാതെ ഞാന്‍ പറഞ്ഞു’

‘ഒരാള്‍ മാത്രം ജയിക്കാനായി നില്‍ക്കുന്നു. എഎം ആരിഫ്. ഇയാളുംകൂടി ഒന്ന് തോറ്റിരുന്നെങ്കില്‍. എന്നായിരുന്നു അപ്പോള്‍ എന്റെ മനസില്‍. ചെറുതായി ഞാന്‍ അതിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പക്ഷെ ആരിഫ് ജയിച്ചു. പോട്ടെ. പക്ഷെ ബാക്കിയുള്ളവര്‍ എന്റെ കൂടെയുണ്ടല്ലോയെന്ന് ഞാന്‍ ആശ്വസിച്ചു.

പോളിംഗില്‍ പിന്നോട്ട് പോയപ്പോള്‍ ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകരുടെ മുഖത്തേക്ക് നോക്കി. ഒന്നും പ്രശ്‌നമാക്കേണ്ട, ഇപ്പോള്‍ എണ്ണുന്നതൊന്നും നമ്മുടെ ഏരിയയല്ലായെന്നായിരുന്നു പ്രവര്‍ത്തകരുടെ മുഖഭാവം. എന്നാല്‍ തോല്‍വിയോടടുത്തപ്പോള്‍ എല്ലാവരും സ്ഥലം വിട്ടു.

തോല്‍വി ഉറച്ചാല്‍ നമ്മളെ വിട്ട് തൊട്ടടുത്ത മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ നോക്കണമെന്നും ഒരുപക്ഷെ അയാളും നിങ്ങളുടെ വഴിയിലായിരിക്കും. ഒപ്പോള്‍ ഒരു ചെറിയ മനഃസുഖം കിട്ടുമെന്നും ഇന്നസെന്റ് പറഞ്ഞു. എല്ലാം സ്ഥാനാര്‍ത്ഥികളോടുമായി എന്ന തലക്കെട്ടില്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിലാണ് ഇന്നസെന്റ് ഇക്കാര്യം പറയുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം