അസുഖബാധിതനെങ്കിലും 'പടവെട്ടി'ല്‍ അമ്പരപ്പിച്ചു: ഇന്ദ്രന്‍സ്

കൈനകരി തങ്കരാജിന്റെ വിയോഗത്തില്‍ അനുശോചിച്ച് നടന്‍ ഇന്ദ്രന്‍സ്. താന്‍ വളരെ ആരാധിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. ‘പടവെട്ട്’ എന്ന സിനിമയില്‍ ഒരു സഖാവിന്റെ കഥാപാത്രം അദ്ദേഹം അവതരിപ്പിച്ചിരുന്നു. അസുഖബാധിതനായിരുന്നു എങ്കില്‍ പോലും ആ കഥാപാത്രത്തെ അദ്ദേഹം അവിസ്മരണീയമാക്കിയെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.

അഭിനയിച്ചു തുടങ്ങുന്നതിന് മുന്നേ ഏറെ ആരാധിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. നാടകത്തിലൊക്കെ നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ വലിയൊരു നടന്‍. ഈ അടുത്ത കാലത്താണ് അദ്ദേഹത്തിനൊപ്പം മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ചത്. ‘പടവെട്ടില്‍’ സഖാവായി ഒരുപാട് ഉച്ചത്തില്‍ സംസാരിക്കുന്ന കഥാപാത്രത്തെ തീരെ വയ്യാത്ത അവസ്ഥയിലും അദ്ദേഹം വിസ്മയിക്കും വിധം അവതരിപ്പിച്ചു.

‘ഹോമിലെ’ അപ്പച്ചനായി ഒരു നോട്ടവും ഒരു മൂളലുമൊക്കെ മതി അദ്ദേഹത്തിന്റെ സാന്നിധ്യം അനുഭവിക്കാന്‍. ഒരു ദിവസം വീട്ടിലേക്ക് വരണമെന്ന് എന്നോട് പറഞ്ഞിരുന്നു, പോകാന്‍ സാധിച്ചില്ല. അതോര്‍ക്കുമ്പോള്‍ സങ്കടം തോന്നുന്നു. പോയി കാണാന്‍ പറ്റിയില്ല. വീണ്ടും ഒത്തുകൂടുന്നതിന് മുന്‍പ് അദ്ദേഹം വിട്ടുപോയി’ ഇന്ദ്രന്‍സ് പറഞ്ഞു.

പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ് കൈനകരി തങ്കരാജ്. 10,000 വേദികളില്‍ പ്രധാന വേഷങ്ങളില്‍ തിളങ്ങിയ അപൂര്‍വ്വം നാടകനടന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെടുത്തിയപ്പോളായിരുന്നു സിനിമയിലേക്കുള്ള വരവ്. പ്രേം നസീര്‍ നായകനായി എത്തിയ ആനപ്പാപ്പാന്‍ ആയിരുന്നു ആദ്യ ചിത്രം.ചിത്രത്തില്‍ പ്രേംനസീറിന്റെ അച്ഛനായിട്ടായിരുന്നു അഭിനയിച്ചത്.ഈ ചിത്രത്തിനുശേഷം അച്ചാരം അമ്മിണി ഓശാരം ഓമന,ഇതാ ഒരു മനുഷ്യന്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.

അതിനുശേഷം വീണ്ടും കെപിഎസിയുടെ നാടകഗ്രൂപ്പില്‍ ചേര്‍ന്നു.എന്നാല്‍ ഏറെ നാള്‍ കഴിയുന്നതിനു മുന്‍പു തന്നെ നാടകപ്രവര്‍ത്തനം മതിയാക്കി വീണ്ടും സിനിമയില്‍ സജീവമായി.അതിനിടയിലായിരുന്നു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്. ഹോം, ഈ മ യൗ, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം ശ്രദ്ധ നേടി.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ