'കിട്ടുന്ന കാശ് മതി ആശാനേ പട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങാലോ! ഒരാളിൻ്റെ അഹങ്കാരം താൻ ആദ്യമായി ആസ്വദിക്കുന്നത് അന്നാണ്'; സുകുമാരനുമായുള്ള പിണക്കത്തെ കുറിച്ച് ബാലചന്ദ്രമേനോന്‍

ഒരു കാലത്ത് മലയാള സിനിമയുടെ സജിവ സാന്നിദ്ധ്യമായിരുന്നു സുകുമാരനും ബാലചന്ദ്ര മോനോനും. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അദ്ദേഹവുമായുള്ള ഓർമ്മ പങ്കുവെച്ച്   ബാലചന്ദ്രമേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കലാകൗമുദിയിൽ എഴുതിയ ഓർമ്മക്കുറിപ്പിലാണ് അദ്ദേഹം സുകുമാരനെക്കുറിച്ച് മനസ് തുറന്നത്. താനും സുകുമാരനും ഒരിക്കൽ പിണങ്ങുകയും പിന്നെ അടുക്കുകയും ചെയ്തവരാണ്.

പണമിടപാടുകളെ കുറിച്ചുള്ള തർക്കത്തിലാണ് അന്ന് അദ്ദേഹവുമായി താൻ അകന്നത്. അദ്ദേഹത്തിൻ്റെ മുഖം നോക്കാതെയുള്ള പെരുമാറ്റം തനിക്ക് കുറച്ച് വിഷമമുണ്ടാക്കുകയായിരുന്നു. പിന്നീട് തന്റെ സിനിമകളിൽ നിന്നും സുകുമാരനെ ഒഴിവാക്കി. അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ ട്രിവാൻഡ്രം ക്ലബ്ബിൽ താൻ അച്ചുവേട്ടന്റെ വീട് എന്ന സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്.

യാദൃച്ഛികമായിട്ട് അപ്പുറത്തെ കോട്ടേജിൽ സുകുമാരനും സംവിധായകൻ മോഹനനുമൊക്കെ ചേർന്ന് ഒരു ചെറിയ പാർട്ടി നടത്തുകയാണ്. അവരുടെ കൂടെ അന്ന് മല്ലികയുമുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ സുകുമാരൻ കയറി വന്നു. ആശാനെ പുതിയ പടത്തിന്റെ എഴുത്താണോ? അതെ എഴുതിക്കൊണ്ടിരിക്കുകയാണ്. നമുക്ക് കഥാപാത്രമൊന്നുമില്ലേ ആശാനേ? കഥാപാത്രമൊക്കെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ നിങ്ങൾ ആഗ്രഹിക്കുന്ന കാശൊന്നും കിട്ടില്ലെന്ന് താൻ പറ‍ഞ്ഞു. എന്നാൽ ആശാൻ എത്ര തരുമെന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. സുകുമാരൻ അന്ന് ഇട്ടിട്ട് പോകുമെന്ന് കരുതി താൻ പതിനായിരം രൂപയെ കൊടുക്കുകയുള്ളവെന്നും പറഞ്ഞു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. കുഴപ്പമില്ല ആശാനേ. നമുക്ക് ചെയ്തുകളയാം എന്നാണ് അദ്ദേഹം തന്നോട് പറ‍ഞ്ഞത്. പതിനായിരം രൂപയ്ക്ക് സുകുമാരൻ അഭിനയിക്കുമെന്നോ? നമുക്ക് ചെയ്തുകളയാമെന്ന് തന്റെ തോളത്തു കൈ വച്ചു കൊണ്ട് സുകുമാരൻ പറഞ്ഞു. പട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങിക്കൊടുക്കാമല്ലോ ആശാനേെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു.

ഒരാളിന്റെ അഹങ്കാരം താൻ ആദ്യമായി ആസ്വദിക്കുന്നത് അന്നാണ്. പട്ടിയ്ക്ക് ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാമല്ലോ എന്ന്, എന്നും ബാലചന്ദ്രമേനോൻ എഴുതുന്നുണ്ട്. അതേസമയം സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹം സംവിധായകൻ ആവുക എന്നതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പുറമെ പരുക്കനെന്ന് കാണിക്കുന്ന സുകുമാരൻ ശരിക്കും ഒരു പാവത്താനായിരുന്നുവെന്നും ബാലചന്ദ്രമേനോൻ കൂട്ടിച്ചേർത്തു.

Latest Stories

'ബിജെപിക്ക് 400 സീറ്റുകൾ ലഭിച്ചാൽ ഗ്യാൻവാപി മസ്ജിദിന്റെ സ്ഥാനത്തും മഥുരയിലും ക്ഷേത്രം പണിയും'; അസം മുഖ്യമന്ത്രി

സഞ്ജുവിന് മുകളിൽ പന്ത് വരണം ലോകകപ്പ് ടീമിൽ, അതിന് രണ്ട് കാരണങ്ങൾ ഉണ്ട്; അവകാശവാദവുമായി ഗൗതം ഗംഭീർ

IPL 2024: ഹാര്‍ദ്ദിക്കിനെ വിമര്‍ശിക്കുന്നവര്‍ അതിനുള്ള യോഗ്യതയുണ്ടോ എന്ന് സ്വയം പരിശോധിക്കണം; ഇന്ത്യന്‍ ഓള്‍റൗണ്ടറെ പിന്തുണച്ച് ഗംഭീര്‍

ആ വൃത്തികേട് ഞാൻ കാണിക്കില്ല സർ, അത് എന്നോട് ആവശ്യപ്പെടരുത് നിങ്ങൾ; നിതീഷ് റാണ ഹർഷ ഭോഗ്ലെയോട് പറഞ്ഞത് ഇങ്ങനെ

ആ പരിപ്പ് ഇവിടെ വേവില്ല...; മമ്മൂട്ടിക്കെതിരെ സംഘ്പരിവാര്‍ വിദ്വേഷ പ്രചാരണം, പിന്തുണയുമായി മന്ത്രിമാരും എംപിയും

'ഭർത്താവിൻ്റെ ആക്രമണം തെറ്റല്ലെന്ന് കരുതുന്ന പൊലീസുകാർ സേനക്ക് അപമാനം'; വനിത കമ്മീഷൻ അധ്യക്ഷ

നിങ്ങൾ പരിശീലകനായാൽ യുവതാരങ്ങളുടെ കാര്യം സെറ്റ് ആണ്, സൂപ്പർ പരിശീലകനെ ഇന്ത്യൻ കോച്ച് ആക്കാൻ ആഗ്രഹിച്ച് ബിസിസിഐ; ഇനി എല്ലാം അയാൾ തീരുമാനിക്കും

മഴക്കാലത്തിന് മുന്നോടിയായി റോഡുകളലെ കുഴികള്‍ അടക്കുന്നതിനും അറ്റകുറ്റപ്പണിക്കും മുന്‍ഗണന; പ്രത്യേക സംഘത്തെ നിയോഗിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

ഇത് അത്ര എളുപ്പമല്ല..; അമ്മയ്‌ക്കൊപ്പം വളര്‍ന്ന് മകള്‍! ശോഭനയുടെയും നാരായണിയുടെയും ഡാന്‍സ് റീല്‍, വൈറല്‍

IPL 2024: ബിസിസിഐ തന്നെ വിലക്കിയില്ലായിരുന്നെങ്കില്‍ ഡല്‍ഹി ഇതിനോടകം പ്ലേഓഫില്‍ കയറിയേനെ എന്ന് പന്ത്, അഹങ്കാരമെന്ന് ആരാധകര്‍