'കിട്ടുന്ന കാശ് മതി ആശാനേ പട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങാലോ! ഒരാളിൻ്റെ അഹങ്കാരം താൻ ആദ്യമായി ആസ്വദിക്കുന്നത് അന്നാണ്'; സുകുമാരനുമായുള്ള പിണക്കത്തെ കുറിച്ച് ബാലചന്ദ്രമേനോന്‍

ഒരു കാലത്ത് മലയാള സിനിമയുടെ സജിവ സാന്നിദ്ധ്യമായിരുന്നു സുകുമാരനും ബാലചന്ദ്ര മോനോനും. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അദ്ദേഹവുമായുള്ള ഓർമ്മ പങ്കുവെച്ച്   ബാലചന്ദ്രമേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കലാകൗമുദിയിൽ എഴുതിയ ഓർമ്മക്കുറിപ്പിലാണ് അദ്ദേഹം സുകുമാരനെക്കുറിച്ച് മനസ് തുറന്നത്. താനും സുകുമാരനും ഒരിക്കൽ പിണങ്ങുകയും പിന്നെ അടുക്കുകയും ചെയ്തവരാണ്.

പണമിടപാടുകളെ കുറിച്ചുള്ള തർക്കത്തിലാണ് അന്ന് അദ്ദേഹവുമായി താൻ അകന്നത്. അദ്ദേഹത്തിൻ്റെ മുഖം നോക്കാതെയുള്ള പെരുമാറ്റം തനിക്ക് കുറച്ച് വിഷമമുണ്ടാക്കുകയായിരുന്നു. പിന്നീട് തന്റെ സിനിമകളിൽ നിന്നും സുകുമാരനെ ഒഴിവാക്കി. അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ ട്രിവാൻഡ്രം ക്ലബ്ബിൽ താൻ അച്ചുവേട്ടന്റെ വീട് എന്ന സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്.

യാദൃച്ഛികമായിട്ട് അപ്പുറത്തെ കോട്ടേജിൽ സുകുമാരനും സംവിധായകൻ മോഹനനുമൊക്കെ ചേർന്ന് ഒരു ചെറിയ പാർട്ടി നടത്തുകയാണ്. അവരുടെ കൂടെ അന്ന് മല്ലികയുമുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ സുകുമാരൻ കയറി വന്നു. ആശാനെ പുതിയ പടത്തിന്റെ എഴുത്താണോ? അതെ എഴുതിക്കൊണ്ടിരിക്കുകയാണ്. നമുക്ക് കഥാപാത്രമൊന്നുമില്ലേ ആശാനേ? കഥാപാത്രമൊക്കെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ നിങ്ങൾ ആഗ്രഹിക്കുന്ന കാശൊന്നും കിട്ടില്ലെന്ന് താൻ പറ‍ഞ്ഞു. എന്നാൽ ആശാൻ എത്ര തരുമെന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. സുകുമാരൻ അന്ന് ഇട്ടിട്ട് പോകുമെന്ന് കരുതി താൻ പതിനായിരം രൂപയെ കൊടുക്കുകയുള്ളവെന്നും പറഞ്ഞു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. കുഴപ്പമില്ല ആശാനേ. നമുക്ക് ചെയ്തുകളയാം എന്നാണ് അദ്ദേഹം തന്നോട് പറ‍ഞ്ഞത്. പതിനായിരം രൂപയ്ക്ക് സുകുമാരൻ അഭിനയിക്കുമെന്നോ? നമുക്ക് ചെയ്തുകളയാമെന്ന് തന്റെ തോളത്തു കൈ വച്ചു കൊണ്ട് സുകുമാരൻ പറഞ്ഞു. പട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങിക്കൊടുക്കാമല്ലോ ആശാനേെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു.

ഒരാളിന്റെ അഹങ്കാരം താൻ ആദ്യമായി ആസ്വദിക്കുന്നത് അന്നാണ്. പട്ടിയ്ക്ക് ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാമല്ലോ എന്ന്, എന്നും ബാലചന്ദ്രമേനോൻ എഴുതുന്നുണ്ട്. അതേസമയം സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹം സംവിധായകൻ ആവുക എന്നതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പുറമെ പരുക്കനെന്ന് കാണിക്കുന്ന സുകുമാരൻ ശരിക്കും ഒരു പാവത്താനായിരുന്നുവെന്നും ബാലചന്ദ്രമേനോൻ കൂട്ടിച്ചേർത്തു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി