'കിട്ടുന്ന കാശ് മതി ആശാനേ പട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങാലോ! ഒരാളിൻ്റെ അഹങ്കാരം താൻ ആദ്യമായി ആസ്വദിക്കുന്നത് അന്നാണ്'; സുകുമാരനുമായുള്ള പിണക്കത്തെ കുറിച്ച് ബാലചന്ദ്രമേനോന്‍

ഒരു കാലത്ത് മലയാള സിനിമയുടെ സജിവ സാന്നിദ്ധ്യമായിരുന്നു സുകുമാരനും ബാലചന്ദ്ര മോനോനും. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അദ്ദേഹവുമായുള്ള ഓർമ്മ പങ്കുവെച്ച്   ബാലചന്ദ്രമേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കലാകൗമുദിയിൽ എഴുതിയ ഓർമ്മക്കുറിപ്പിലാണ് അദ്ദേഹം സുകുമാരനെക്കുറിച്ച് മനസ് തുറന്നത്. താനും സുകുമാരനും ഒരിക്കൽ പിണങ്ങുകയും പിന്നെ അടുക്കുകയും ചെയ്തവരാണ്.

പണമിടപാടുകളെ കുറിച്ചുള്ള തർക്കത്തിലാണ് അന്ന് അദ്ദേഹവുമായി താൻ അകന്നത്. അദ്ദേഹത്തിൻ്റെ മുഖം നോക്കാതെയുള്ള പെരുമാറ്റം തനിക്ക് കുറച്ച് വിഷമമുണ്ടാക്കുകയായിരുന്നു. പിന്നീട് തന്റെ സിനിമകളിൽ നിന്നും സുകുമാരനെ ഒഴിവാക്കി. അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ ട്രിവാൻഡ്രം ക്ലബ്ബിൽ താൻ അച്ചുവേട്ടന്റെ വീട് എന്ന സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്.

യാദൃച്ഛികമായിട്ട് അപ്പുറത്തെ കോട്ടേജിൽ സുകുമാരനും സംവിധായകൻ മോഹനനുമൊക്കെ ചേർന്ന് ഒരു ചെറിയ പാർട്ടി നടത്തുകയാണ്. അവരുടെ കൂടെ അന്ന് മല്ലികയുമുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ സുകുമാരൻ കയറി വന്നു. ആശാനെ പുതിയ പടത്തിന്റെ എഴുത്താണോ? അതെ എഴുതിക്കൊണ്ടിരിക്കുകയാണ്. നമുക്ക് കഥാപാത്രമൊന്നുമില്ലേ ആശാനേ? കഥാപാത്രമൊക്കെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ നിങ്ങൾ ആഗ്രഹിക്കുന്ന കാശൊന്നും കിട്ടില്ലെന്ന് താൻ പറ‍ഞ്ഞു. എന്നാൽ ആശാൻ എത്ര തരുമെന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. സുകുമാരൻ അന്ന് ഇട്ടിട്ട് പോകുമെന്ന് കരുതി താൻ പതിനായിരം രൂപയെ കൊടുക്കുകയുള്ളവെന്നും പറഞ്ഞു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. കുഴപ്പമില്ല ആശാനേ. നമുക്ക് ചെയ്തുകളയാം എന്നാണ് അദ്ദേഹം തന്നോട് പറ‍ഞ്ഞത്. പതിനായിരം രൂപയ്ക്ക് സുകുമാരൻ അഭിനയിക്കുമെന്നോ? നമുക്ക് ചെയ്തുകളയാമെന്ന് തന്റെ തോളത്തു കൈ വച്ചു കൊണ്ട് സുകുമാരൻ പറഞ്ഞു. പട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങിക്കൊടുക്കാമല്ലോ ആശാനേെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു.

ഒരാളിന്റെ അഹങ്കാരം താൻ ആദ്യമായി ആസ്വദിക്കുന്നത് അന്നാണ്. പട്ടിയ്ക്ക് ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാമല്ലോ എന്ന്, എന്നും ബാലചന്ദ്രമേനോൻ എഴുതുന്നുണ്ട്. അതേസമയം സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹം സംവിധായകൻ ആവുക എന്നതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പുറമെ പരുക്കനെന്ന് കാണിക്കുന്ന സുകുമാരൻ ശരിക്കും ഒരു പാവത്താനായിരുന്നുവെന്നും ബാലചന്ദ്രമേനോൻ കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക