'കിട്ടുന്ന കാശ് മതി ആശാനേ പട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങാലോ! ഒരാളിൻ്റെ അഹങ്കാരം താൻ ആദ്യമായി ആസ്വദിക്കുന്നത് അന്നാണ്'; സുകുമാരനുമായുള്ള പിണക്കത്തെ കുറിച്ച് ബാലചന്ദ്രമേനോന്‍

ഒരു കാലത്ത് മലയാള സിനിമയുടെ സജിവ സാന്നിദ്ധ്യമായിരുന്നു സുകുമാരനും ബാലചന്ദ്ര മോനോനും. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും അദ്ദേഹവുമായുള്ള ഓർമ്മ പങ്കുവെച്ച്   ബാലചന്ദ്രമേനോൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കലാകൗമുദിയിൽ എഴുതിയ ഓർമ്മക്കുറിപ്പിലാണ് അദ്ദേഹം സുകുമാരനെക്കുറിച്ച് മനസ് തുറന്നത്. താനും സുകുമാരനും ഒരിക്കൽ പിണങ്ങുകയും പിന്നെ അടുക്കുകയും ചെയ്തവരാണ്.

പണമിടപാടുകളെ കുറിച്ചുള്ള തർക്കത്തിലാണ് അന്ന് അദ്ദേഹവുമായി താൻ അകന്നത്. അദ്ദേഹത്തിൻ്റെ മുഖം നോക്കാതെയുള്ള പെരുമാറ്റം തനിക്ക് കുറച്ച് വിഷമമുണ്ടാക്കുകയായിരുന്നു. പിന്നീട് തന്റെ സിനിമകളിൽ നിന്നും സുകുമാരനെ ഒഴിവാക്കി. അങ്ങനെയിരിക്കുമ്പോൾ ഒരിക്കൽ ട്രിവാൻഡ്രം ക്ലബ്ബിൽ താൻ അച്ചുവേട്ടന്റെ വീട് എന്ന സിനിമയുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്.

യാദൃച്ഛികമായിട്ട് അപ്പുറത്തെ കോട്ടേജിൽ സുകുമാരനും സംവിധായകൻ മോഹനനുമൊക്കെ ചേർന്ന് ഒരു ചെറിയ പാർട്ടി നടത്തുകയാണ്. അവരുടെ കൂടെ അന്ന് മല്ലികയുമുണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ സുകുമാരൻ കയറി വന്നു. ആശാനെ പുതിയ പടത്തിന്റെ എഴുത്താണോ? അതെ എഴുതിക്കൊണ്ടിരിക്കുകയാണ്. നമുക്ക് കഥാപാത്രമൊന്നുമില്ലേ ആശാനേ? കഥാപാത്രമൊക്കെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പക്ഷെ നിങ്ങൾ ആഗ്രഹിക്കുന്ന കാശൊന്നും കിട്ടില്ലെന്ന് താൻ പറ‍ഞ്ഞു. എന്നാൽ ആശാൻ എത്ര തരുമെന്നാണ് അദ്ദേഹം തിരിച്ച് ചോദിച്ചത്. സുകുമാരൻ അന്ന് ഇട്ടിട്ട് പോകുമെന്ന് കരുതി താൻ പതിനായിരം രൂപയെ കൊടുക്കുകയുള്ളവെന്നും പറഞ്ഞു. എന്നാൽ സംഭവിച്ചത് മറ്റൊന്നാണ്. കുഴപ്പമില്ല ആശാനേ. നമുക്ക് ചെയ്തുകളയാം എന്നാണ് അദ്ദേഹം തന്നോട് പറ‍ഞ്ഞത്. പതിനായിരം രൂപയ്ക്ക് സുകുമാരൻ അഭിനയിക്കുമെന്നോ? നമുക്ക് ചെയ്തുകളയാമെന്ന് തന്റെ തോളത്തു കൈ വച്ചു കൊണ്ട് സുകുമാരൻ പറഞ്ഞു. പട്ടിക്ക് ബിസ്‌ക്കറ്റ് വാങ്ങിക്കൊടുക്കാമല്ലോ ആശാനേെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു.

ഒരാളിന്റെ അഹങ്കാരം താൻ ആദ്യമായി ആസ്വദിക്കുന്നത് അന്നാണ്. പട്ടിയ്ക്ക് ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാമല്ലോ എന്ന്, എന്നും ബാലചന്ദ്രമേനോൻ എഴുതുന്നുണ്ട്. അതേസമയം സുകുമാരന്റെ നടക്കാതെ പോയ ആഗ്രഹം സംവിധായകൻ ആവുക എന്നതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. പുറമെ പരുക്കനെന്ന് കാണിക്കുന്ന സുകുമാരൻ ശരിക്കും ഒരു പാവത്താനായിരുന്നുവെന്നും ബാലചന്ദ്രമേനോൻ കൂട്ടിച്ചേർത്തു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ