സത്യത്തില്‍ ഞാന്‍ പത്താം ക്ലാസില്‍ തോറ്റതാണ്, പഠിത്തം എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല: അക്ഷര ഹാസൻ

സിനിമകളിലൂടെയും മറ്റും പ്രശസ്തയാണ് ശ്രുതി ഹാസന്റെ സഹോദരിയും കമൽ ഹാസന്റെ മകളുമായ അക്ഷര ഹാസൻ. ഇപ്പോഴിതാ തന്റെ വിദ്യാഭ്യാസ ജീവിതത്തെ കുറിച്ചും, താൻ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ചും സംസാരിക്കുകയാണ് അക്ഷര ഹാസൻ.

താൻ ഹൈസ്കൂൾ ഡ്രോപ്പ് ഔട്ടാണെന്നും, പത്താം ക്ലാസ് പാസാവാൻ സാധിച്ചിരുന്നില്ലെന്നും അക്ഷര ഹാസൻ പറയുന്നു. പത്താം ക്ലാസ് പാസാവത്തത് കൊണ്ട് തന്നെ താനൊരു വിഡ്ഢിയാണോ എന്ന് തോന്നിയിരുന്നുവെന്നും അക്ഷര ഹാസൻ പറയുന്നു.

“ജോലി ചെയ്യാനുള്ള ലീഗല്‍ പ്രായമായ 18 ആയപ്പോള്‍ തന്നെ, ഇനി ഞാന്‍ ജോലിയ്ക്ക് പൊയ്‌ക്കോളാം എന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു. നേരത്തെ തന്നെ ജോലി ചെയ്യുന്നത് നല്ലതെന്ന് തോന്നിയെന്ന്. പഠിത്തം കൃത്യമായി കൊണ്ടു പോകുമോ എന്ന് അദ്ദേഹം ചോദിച്ചു. കൊണ്ടു പോകുമെന്ന് ഞാന്‍ പറഞ്ഞു. സത്യത്തില്‍ ഞാന്‍ ഹൈസ്‌കൂള്‍ ഡ്രോപ്പ് ഔട്ടാണ്. ചിലര്‍ക്ക് പഠിത്തം വരില്ല. എനിക്ക് വന്നില്ല. അതില്‍ കുഴപ്പമൊന്നുമില്ല. ഞാന്‍ പത്താം ക്ലാസില്‍ തോറ്റതാണ്.

വീണ്ടും ശ്രമിച്ചു നോക്കി. പക്ഷെ വീണ്ടും തോറ്റു. നാണക്കേട് തോന്നി. ഞാനൊരു വിഡ്ഢിയാണോ എന്നും തോന്നി. അപ്പായുടെ അടുത്ത് പോയി. ശ്രമിച്ച് നോക്കി പറ്റുന്നില്ല. പഠിത്തം എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. പക്ഷെ ഞാന്‍ വെറുതെയിരിക്കില്ല. പിന്നെന്ത് ചെയ്യുമെന്ന് ചോദിച്ചു. കോളേജില്‍ പോകണം. സ്‌കൂള്‍ പൂര്‍ത്തിയാകാതെ എങ്ങനെ കോളേജില്‍ പോകുമെന്ന് അപ്പ ചോദിച്ചു. അതിനൊരു വഴിയുണ്ടെന്ന് ഞാന്‍ പറഞ്ഞു.

സിംഗപ്പൂരില്‍ ഒരു യൂണിവേഴ്‌സിറ്റിയുണ്ട്. അവിടെ ഒരു ഡാന്‍സ് കോഴ്‌സുണ്ട്. അവിടെ അഡ്മിഷന്‍ കിട്ടാന്‍ സ്‌കൂള്‍ പൂര്‍ത്തിയാക്കണ്ട. അവരുടെ എക്‌സാം ഉണ്ട്. അത് പാസായാല്‍ മതി. അങ്ങനെ വന്നാല്‍ എനിക്ക് കോളേജിലും പോകാന്‍ പറ്റും ഡാന്‍സറുമാകാന്‍ പറ്റും. പിന്നെ അതിനായുള്ള ശ്രമമായിരുന്നു. ട്രെയ്‌നിംഗ് നന്നായി നടന്നു. എ പ്ലസൊക്കെ കിട്ടി. ഇത് സ്‌കൂളില്‍ പഠിക്കുമ്പോഴേ നോക്കിയിരുന്നുവെങ്കില്‍ നന്നായേനെ എന്നൊക്കെ തോന്നി.

എന്നാല്‍ ആ ഡയറക്ഷനില്‍ മാറ്റം വന്നു. കാലിന് പരുക്ക് പറ്റു. ഡാന്‍സ് ചെയ്യുമ്പോള്‍ ഒരു പില്ലറിനോട് കാല്‍ പോയി അടിച്ചു. ഗുരുതരമായ പരുക്കായിരുന്നു. ഇതോടെ ആറ് മാസം ബെഡ് റെസ്റ്റായിരുന്നു. അതോടെ എന്റെ സ്വപ്‌നം തകര്‍ന്നു. മനസാകെ തകര്‍ന്നു പോയി. അതിന് ശേഷമാണ് ബോംബെയിലേക്ക് പോകുന്നത്. അവിടെ വച്ചാണ് ജോലി ആരംഭിക്കുന്നത്. അതിനുള്ള സ്‌പേസും അവര്‍ക്ക് എനിക്ക് തന്നിട്ടുണ്ട്.

അമ്മ നാലാം വയസ് മുതല്‍ അഭിനയിക്കുകയാണ്. പാവം സ്‌കൂളില്‍ പോയിട്ടേയില്ല. അതായിരുന്നു വീട്ടിലെ സാഹചര്യം. ഫിലിം ഇന്‍ഡസ്ട്രിയായിരുന്നു അവരുടെ സ്‌കൂള്‍. എനിക്ക് പറ്റിയില്ല, നിങ്ങള്‍ക്ക് സാധിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ചിലര്‍ക്ക് പഠിപ്പ് വരും. മറ്റ് ചിലര്‍ക്ക് അത് ഒത്തു വരില്ല. നിങ്ങള്‍ക്ക് എന്താണോ അനുയോജ്യമായത്, അത് കണ്ടെത്തുക. അല്ലാതെ വെറുതെ ഇരിക്കരുത് എന്നാണ് അമ്മ പറഞ്ഞത്.” എന്നായിരുന്നു ഗാലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ  അക്ഷര ഹാസൻ പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം