സത്യത്തില്‍ ഞാന്‍ പത്താം ക്ലാസില്‍ തോറ്റതാണ്, പഠിത്തം എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല: അക്ഷര ഹാസൻ

സിനിമകളിലൂടെയും മറ്റും പ്രശസ്തയാണ് ശ്രുതി ഹാസന്റെ സഹോദരിയും കമൽ ഹാസന്റെ മകളുമായ അക്ഷര ഹാസൻ. ഇപ്പോഴിതാ തന്റെ വിദ്യാഭ്യാസ ജീവിതത്തെ കുറിച്ചും, താൻ ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ചും സംസാരിക്കുകയാണ് അക്ഷര ഹാസൻ.

താൻ ഹൈസ്കൂൾ ഡ്രോപ്പ് ഔട്ടാണെന്നും, പത്താം ക്ലാസ് പാസാവാൻ സാധിച്ചിരുന്നില്ലെന്നും അക്ഷര ഹാസൻ പറയുന്നു. പത്താം ക്ലാസ് പാസാവത്തത് കൊണ്ട് തന്നെ താനൊരു വിഡ്ഢിയാണോ എന്ന് തോന്നിയിരുന്നുവെന്നും അക്ഷര ഹാസൻ പറയുന്നു.

“ജോലി ചെയ്യാനുള്ള ലീഗല്‍ പ്രായമായ 18 ആയപ്പോള്‍ തന്നെ, ഇനി ഞാന്‍ ജോലിയ്ക്ക് പൊയ്‌ക്കോളാം എന്ന് ഞാന്‍ അച്ഛനോട് പറഞ്ഞു. നേരത്തെ തന്നെ ജോലി ചെയ്യുന്നത് നല്ലതെന്ന് തോന്നിയെന്ന്. പഠിത്തം കൃത്യമായി കൊണ്ടു പോകുമോ എന്ന് അദ്ദേഹം ചോദിച്ചു. കൊണ്ടു പോകുമെന്ന് ഞാന്‍ പറഞ്ഞു. സത്യത്തില്‍ ഞാന്‍ ഹൈസ്‌കൂള്‍ ഡ്രോപ്പ് ഔട്ടാണ്. ചിലര്‍ക്ക് പഠിത്തം വരില്ല. എനിക്ക് വന്നില്ല. അതില്‍ കുഴപ്പമൊന്നുമില്ല. ഞാന്‍ പത്താം ക്ലാസില്‍ തോറ്റതാണ്.

വീണ്ടും ശ്രമിച്ചു നോക്കി. പക്ഷെ വീണ്ടും തോറ്റു. നാണക്കേട് തോന്നി. ഞാനൊരു വിഡ്ഢിയാണോ എന്നും തോന്നി. അപ്പായുടെ അടുത്ത് പോയി. ശ്രമിച്ച് നോക്കി പറ്റുന്നില്ല. പഠിത്തം എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല. പക്ഷെ ഞാന്‍ വെറുതെയിരിക്കില്ല. പിന്നെന്ത് ചെയ്യുമെന്ന് ചോദിച്ചു. കോളേജില്‍ പോകണം. സ്‌കൂള്‍ പൂര്‍ത്തിയാകാതെ എങ്ങനെ കോളേജില്‍ പോകുമെന്ന് അപ്പ ചോദിച്ചു. അതിനൊരു വഴിയുണ്ടെന്ന് ഞാന്‍ പറഞ്ഞു.

സിംഗപ്പൂരില്‍ ഒരു യൂണിവേഴ്‌സിറ്റിയുണ്ട്. അവിടെ ഒരു ഡാന്‍സ് കോഴ്‌സുണ്ട്. അവിടെ അഡ്മിഷന്‍ കിട്ടാന്‍ സ്‌കൂള്‍ പൂര്‍ത്തിയാക്കണ്ട. അവരുടെ എക്‌സാം ഉണ്ട്. അത് പാസായാല്‍ മതി. അങ്ങനെ വന്നാല്‍ എനിക്ക് കോളേജിലും പോകാന്‍ പറ്റും ഡാന്‍സറുമാകാന്‍ പറ്റും. പിന്നെ അതിനായുള്ള ശ്രമമായിരുന്നു. ട്രെയ്‌നിംഗ് നന്നായി നടന്നു. എ പ്ലസൊക്കെ കിട്ടി. ഇത് സ്‌കൂളില്‍ പഠിക്കുമ്പോഴേ നോക്കിയിരുന്നുവെങ്കില്‍ നന്നായേനെ എന്നൊക്കെ തോന്നി.

എന്നാല്‍ ആ ഡയറക്ഷനില്‍ മാറ്റം വന്നു. കാലിന് പരുക്ക് പറ്റു. ഡാന്‍സ് ചെയ്യുമ്പോള്‍ ഒരു പില്ലറിനോട് കാല്‍ പോയി അടിച്ചു. ഗുരുതരമായ പരുക്കായിരുന്നു. ഇതോടെ ആറ് മാസം ബെഡ് റെസ്റ്റായിരുന്നു. അതോടെ എന്റെ സ്വപ്‌നം തകര്‍ന്നു. മനസാകെ തകര്‍ന്നു പോയി. അതിന് ശേഷമാണ് ബോംബെയിലേക്ക് പോകുന്നത്. അവിടെ വച്ചാണ് ജോലി ആരംഭിക്കുന്നത്. അതിനുള്ള സ്‌പേസും അവര്‍ക്ക് എനിക്ക് തന്നിട്ടുണ്ട്.

അമ്മ നാലാം വയസ് മുതല്‍ അഭിനയിക്കുകയാണ്. പാവം സ്‌കൂളില്‍ പോയിട്ടേയില്ല. അതായിരുന്നു വീട്ടിലെ സാഹചര്യം. ഫിലിം ഇന്‍ഡസ്ട്രിയായിരുന്നു അവരുടെ സ്‌കൂള്‍. എനിക്ക് പറ്റിയില്ല, നിങ്ങള്‍ക്ക് സാധിക്കണമെന്നുണ്ടായിരുന്നു. പക്ഷെ ചിലര്‍ക്ക് പഠിപ്പ് വരും. മറ്റ് ചിലര്‍ക്ക് അത് ഒത്തു വരില്ല. നിങ്ങള്‍ക്ക് എന്താണോ അനുയോജ്യമായത്, അത് കണ്ടെത്തുക. അല്ലാതെ വെറുതെ ഇരിക്കരുത് എന്നാണ് അമ്മ പറഞ്ഞത്.” എന്നായിരുന്നു ഗാലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ  അക്ഷര ഹാസൻ പറഞ്ഞത്.

Latest Stories

"ലീഗ് വാങ്ങിയ സ്ഥലത്തിന് ആധാരത്തിൽ കാണിച്ച വിലയുടെ നാലിലൊന്ന് പോലും വിലയില്ല, വിൽക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥൻ തന്നെ നിയമോപദേശകൻ''; മുസ്ലീംലീഗിനെ വെട്ടിലാക്കി വീണ്ടും ജലീൽ

IND vs ENG: 192 റൺസിൽ 32 എക്‌സ്ട്രാസ്, “എല്ലാത്തിനും ഉത്തരവാദി ജുറേലോ?”; ലോർഡ്‌സിലെ ഇന്ത്യയുടെ തോൽവിയിൽ മഞ്ജരേക്കർ

മാളികപ്പുറം ടീമിന്റെ ഹൊറർ ഫാമിലി ഡ്രാമ ചിത്രം, സുമതി വളവ് റിലീസ് അപ്ഡേറ്റ് പുറത്ത്

IND vs ENG: "അവനെ നാലാം ടെസ്റ്റിൽ കളിപ്പിച്ചില്ലെങ്കിൽ നമ്മൾ തോൽക്കും"; മുന്നറിയിപ്പ് നൽകി ഇന്ത്യൻ മുൻ പരിശീലകൻ

നിയോം എന്ന പേര് ലഭിച്ചത് ഇങ്ങനെ, രണ്ട് അർത്ഥമുണ്ട്, പുതിയ വ്ളോഗിൽ വിശദീകരിച്ച് ദിയ കൃഷ്ണ

'പുടിന്‍ എല്ലാവരോടും നന്നായി സംസാരിക്കും, എന്നിട്ട് വൈകിട്ട് എല്ലാവരേയും കുറ്റം പറയും'; പുടിന്‍ പ്രീണനം കഴിഞ്ഞു, യു ടേണടിച്ച് ട്രംപ്; ഇനി സപ്പോര്‍ട്ട് യുക്രെയ്‌ന്

IND VS ENG: ഷോയിബ് ബഷീറിന് പകരക്കാരൻ, എട്ട് വർഷത്തിന് ശേഷം ആ താരം ഇം​ഗ്ലണ്ട് ടെസ്റ്റ് ടീമിൽ!

'അച്ഛനും ഭർത്താവും അറിയാതെ വാങ്ങിയ ആറ് ലക്ഷം തിരിച്ചടയ്ക്കാൻ കഴിഞ്ഞില്ല'; മോഡൽ സാൻ റേച്ചലിന്റെ ആത്മഹത്യക്ക് കാരണം സാമ്പത്തിക ബാധ്യതയെന്ന് പൊലീസ്, ആത്മഹത്യ കുറിപ്പ് കണ്ടെത്തി

'മധുര-എണ്ണ പലഹാരങ്ങൾ ആരോഗ്യത്തിന് ഹാനികരം'; പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും

IND vs ENG: "സാചര്യങ്ങൾ അനുകൂലം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് 3-2 ന് നേടാനാകും, അൽപ്പം ഭാഗ്യം മാത്രമേ ആവശ്യമുള്ളൂ"