'വാരിയംകുന്നന്‍' പ്രഖ്യാപിച്ചത് ചെയ്യാന്‍ വേണ്ടിയാണ്, സിനിമയില്‍ നിന്നും പിന്മാറില്ല, എതിര്‍പ്പുകളെ നേരിടും: സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ്

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ നായകനാക്കിയുള്ള സിനിമയില്‍ നിന്നും താന്‍ പിന്മാറില്ലെന്ന് സംവിധായകന്‍ പി.ടി കുഞ്ഞുമുഹമ്മദ്. ‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്നും പൃഥ്വിരാജും ആഷിഖ് അബുവും പിന്മാറിയതോടെയാണ് പി.ടി കുഞ്ഞുമുഹമ്മദ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി, പാട്ട് എഴുതി കഴിഞ്ഞു.

ഒരു വലിയ കാന്‍വാസില്‍ പറയുന്ന സിനിമയായതിനാല്‍ കോവിഡ് സാഹചര്യം മാറിയാല്‍ മാത്രമാണ് ഷൂട്ടിംഗ് നടക്കുകയുള്ളു എന്നാണ് സംവിധായകന്‍ റിപ്പോര്‍ട്ട് ടിവിയോട് പറഞ്ഞത്. 1921ലെ മലബാര്‍ കലാപത്തെ കുറിച്ചുള്ള സിനിമയാണ് ചെയ്യുന്നത്. സ്‌ക്രിപ്റ്റ് പൂര്‍ണമായും പൂര്‍ത്തിയായി. റഫീഖ് അഹമ്മദ് ചിത്രത്തിന് വേണ്ടി ഒരു പടപ്പാട്ട് എഴുതി കഴിഞ്ഞു.

വാരിയംകുന്നന്‍ പാട്ട് പാടുന്ന ആളായിരുന്നു. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. കാസ്റ്റിംഗ് എല്ലാം തന്നെ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. ഈ സിനിമ ചെയ്യാന്‍ വേണ്ടിയാണ് പ്രഖ്യാപിച്ചത്. ചെയ്യാതിരിക്കാന്‍ വേണ്ടിയല്ല. ഈ സിനിമയില്‍ നിന്നും പിന്മാറുന്ന പ്രശ്നമില്ല. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആലോചിച്ച സിനിമയാണ്.

കഴിഞ്ഞ ഒരു വര്‍ഷം കൊണ്ടാണ് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കിയത്. സിനിമ നടക്കുമോ എന്നതില്‍ ഒരിക്കലും ഉറപ്പ് പറയാന്‍ സാധിക്കില്ല. ഷൂട്ടിംഗ് തുടങ്ങിയാല്‍ അതില്‍ ഉറപ്പ് ഉണ്ടാവും. അതിന്റെ പേരില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ നേരിടുക തന്നെ ചെയ്യും. താന്‍ ആരോടും എതിരല്ല എന്നും സംവിധായകന്‍ വ്യക്തമാക്കി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക