'ലിയോ'യിലെ ആ തെറ്റ് ഞാൻ ഇനി ആവർത്തിക്കില്ല.. : ലോകേഷ് കനകരാജ്

ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത സംവിധായകനാണ് ലോകേഷ് കനകരാജ്. അവസാനം സംവിധാനം ചെയ്ത ചിത്രമായ ‘ലിയോ’ ബോക്സ്ഓഫീസ് കളക്ഷനുകൾ എല്ലാം തൂത്തുവാരിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനി വരാനിരിക്കുന്ന എല്ലാ ലോകേഷ് ചിത്രങ്ങളും വമ്പൻ കളക്ഷൻ തന്നെയാണ് ലക്ഷ്യമിടുന്നത്.

രജനികാന്തിനെ നായകനാക്കി ‘തലൈവർ 171’ ആണ് ലോകേഷിന്റെ ഏറ്റവും പുതിയ ചിത്രം. രജനികാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ടി.ജെ ജ്ഞാനവേൽ ചിത്രം ‘വേട്ടയ്യ’യുടെ ചിത്രീകരണം പൂർത്തിയായാലുടനെ തലൈവർ 171 ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രജനികാന്തിനെ കരിയറിലെ അവസാന ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ലോകേഷ് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ലിയോയിൽ സംഭവിച്ച തെറ്റ് തന്റെ പുതിയ ചിത്രത്തിൽ ആവർത്തിക്കില്ലെന്നാണ് ലോകേഷ് പറയുന്നത്.

“രജനികാന്തിനൊപ്പം എന്റെ അടുത്ത ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, കാരണം അത് പരിമിതമായ സമയത്തിനുള്ളിൽ സിനിമ പൂർത്തിയാക്കാൻ ഇത് സമ്മർദ്ദം ചെലുത്തും. ഇത് നന്നായി ചെയ്യാൻ എനിക്ക് കുറച്ച് സമയം വേണം.

ലിയോയുടെ രണ്ടാം പകുതിക്ക് ഏറെ വിമർശനം ലഭിച്ചു, ഞാൻ അത് കണക്കിലെടുക്കുന്നു. ഭാവിയിൽ ഞാൻ കൂടുതൽ ശ്രദ്ധാലുവായിരിക്കും. ഒരു നിശ്ചിത തീയതി ലിയോയ്ക്ക് റിലീസ് ഡേറ്റായി വന്നത് വലിയ സമ്മർദ്ദം ഉണ്ടാക്കി. സിനിമ ചെയ്യാൻ 10 മാസമേ ഉണ്ടായിരുന്നുള്ളൂ. ആ തെറ്റ് ഞാൻ ഇനി ആവർത്തിക്കില്ല.” എന്നാണ് ലോകേഷ് കനകരാജ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക