ഡാര്‍ക്ക് സര്‍ക്കിള്‍സ് വേണം, കരഞ്ഞ ലുക്ക് വേണം എന്നൊക്കെ പറയും.. മേക്കപ്പിന്റെ കാര്യം പറഞ്ഞ് ഞാന്‍ ലൊക്കേഷനില്‍ വഴക്കുണ്ടാക്കും: അനുശ്രീ

മേക്കപ്പിന്റെ കാര്യം പറഞ്ഞ് ലൊക്കേഷനുകളില്‍ വഴക്ക് ഉണ്ടാക്കിയിട്ടുണ്ടെന്ന് നടി അനുശ്രീ. അങ്ങനെ പല സിനിമകളിലും താന്‍ മേക്കപ്പ് ഇടാതെ അഭിനയിച്ചിട്ടുണ്ട് എന്നാണ് അനുശ്രീ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇപ്പോഴാണ് സിനിമയില്‍ മേക്കപ്പ് ചെയ്തു തുടങ്ങിയത് എന്നാണ് അനുശ്രീ പറയുന്നത്.

സൗന്ദര്യം കുറച്ചൂടി സംരക്ഷിക്കണം ഒന്നൊക്കെ സിനിമയില്‍ വന്നതിന് ശേഷമാണ് മനസിലാക്കുന്നത്. എന്നാല്‍ പിന്നീട് തോന്നി സിനിമയില്‍ മേക്കപ്പ് ഇടേണ്ടതില്ലെന്ന്. മേക്കപ്പ് ഇടാതെ അഭിനയിക്കുന്നതാണ് കുറച്ച് കൂടി നല്ലത്. കരിയര്‍ തുടങ്ങി കുറച്ച് വര്‍ഷത്തിന് ശേഷം അഭിനയിച്ച സിനിമകളില്‍ മേക്കപ്പ് ഇടാതെയാണ് വന്നത്.

ആസിഫ് അലിയുടെ കൂടെ അഭിനയിച്ച രാജമ്മ @ യാഹു, ഓട്ടോറിക്ഷ എന്നീ സിനിമയിലൊന്നും മേക്കപ്പ് ചെയ്തിട്ടില്ല. ലൊക്കേഷനില്‍ ഞാന്‍ എപ്പോഴും വഴക്ക് കൂടാറുള്ളത് മേക്കപ്പിന്റെ കാര്യത്തിലാണ്. രാവിലെ ഒരു സീന്‍ കഴിഞ്ഞ് പുറത്തേക്ക് പോയി തിരിച്ചു വരുമ്പോള്‍ ചിലപ്പോള്‍ അച്ഛനോ അമ്മയോ മരിച്ചിട്ടുണ്ടാവും.

പെട്ടെന്ന് ഇവര്‍ പറയും മേക്കപ്പ് മാറ്റാന്‍, ഡാര്‍ക്ക് സര്‍ക്കിള്‍സ്, കരഞ്ഞ് ക്ഷീണിച്ച ലുക്ക് വേണം എന്നൊക്കെ. അപ്പോള്‍ ഞാന്‍ പറയും രാവിലെ നമ്മള്‍ പുറത്തു പോകുമ്പോള്‍ അറിയുന്നില്ലല്ലോ ഇവര്‍ മരിക്കുമെന്ന്, പിന്നെങ്ങനെയാണ് തിരിച്ച് വരുമ്പോഴേക്കും അണ്ടര്‍ ഐ ഒക്കെ ഡാര്‍ക്കാകുന്നത് എന്ന്.

ഇതെല്ലാം സിനിമയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുമായി വഴക്കുണ്ടാകുന്ന കാര്യമാണ്. അതിന് ശേഷം പലപ്പോഴും അവരോട് തനിക്ക് മേക്കപ്പ് വേണ്ട എന്ന് പറഞ്ഞിട്ടുണ്ട്. ശരിക്കും നമുക്ക് കോണ്‍ഫിഡന്‍സ് ഉണ്ടെങ്കില്‍ മേക്കപ്പ് ഇടാതെ അഭിനയിച്ചോളൂ എന്ന് പറയുന്നൊരു അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി.

താന്‍ ചെയ്യുന്നത് കൂടുതലും നാടന്‍ കഥാപാത്രങ്ങളാണ്. അതുകൊണ്ട് തന്നെ മേക്കപ്പ് കൂടുതലായി ആവശ്യമില്ല. ലിപ്സ്റ്റിക് കൂടിയാല്‍ തന്നെ അത് മാറ്റിക്കോളാന്‍ പറയും. ഓരോ സീന്‍ കഴിയുമ്പോഴും മുഖം മാത്രം കഴുകി അഭിനയിച്ചിട്ടുണ്ട്. താനതില്‍ കംഫര്‍ട്ടാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് പിങ്കി എത്തിയതിന് ശേഷം മേക്കപ്പ് ചെയ്യാന്‍ തുടങ്ങി എന്നാണ് അനുശ്രീ പറയുന്നത്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍