'എക്സ്ട്രാവേർട്ട് ആയിരുന്ന ഞാനിപ്പോൾ എക്സ്ട്രീം ഇൻട്രോവേർട്ടായി മാറി'; കടന്ന് പോയത് വളരെ കഠിനമായ വർഷം: ജാസ്മിൻ ജാഫർ

ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ജാസ്‌മിൻ ജാഫർ മലയാളികൾക്ക് സുപരിചിതയാകുന്നത്. ബിഗ് ബോസിന് വീടിന് അകത്തും പുറത്തും കടുത്ത വിമർശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്ന ആളാണ് ജാസ്മിൻ. ഇപ്പോഴിതാ തൻ്റെ 2024 നെക്കുറിച്ച് സംസാരിക്കുകയാണ് ജാസ്‌മിൻ.

പോയ വർഷം തനിക്ക് സന്തോഷങ്ങളും സങ്കടങ്ങളും നിറഞ്ഞതായിരുന്നുവെന്നാണ് ജാസ്‌മിൻ പറയുന്നത്. തന്റെ 2024 നല്ലതും മോശവുമായിരുന്നുവെന്നാണ് ജാസ്മിൻ പറയുന്നത്. 2022 ഉം 23 ഉം വന്നതും പോയതും അറിഞ്ഞിരുന്നില്ല. എന്നാൽ 2024 വന്നതും പോയതുമൊക്കെ ഞാൻ ശരിക്കും അറിഞ്ഞു. ജനുവരി തുടങ്ങുന്നത് എൻ്റെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും സാധിച്ചു കൊണ്ടാണ്. എന്റെ അത്തയ്ക്ക് കാർ വാങ്ങിക്കൊടുക്കാൻ സാധിച്ചു. ഒരുപാട് ആഗ്രഹിച്ചു വാങ്ങിയതാണ്. ഉമ്മയ്ക്ക് കമ്മലൊക്കെ വാങ്ങിക്കൊടുത്തു. അഭിമാനം തോന്നിയ സമയമായിരുന്നു അതെന്നും ജാസ്മിൻ പറയുന്നു.

പിന്നെയാണ് ബിഗ് ബോസ് എൻട്രി. പിന്നെയുള്ള കാര്യങ്ങളൊക്കെ നിങ്ങൾക്ക് അറിയാം. കുറേ കുറേ മോശം കാര്യങ്ങളുണ്ടായി. കുറേ നല്ല കാര്യങ്ങളുമുണ്ടായി. എന്റെ ജീവിതത്തിൽ നല്ലൊരു സുഹൃത്തിനെ കിട്ടി, ഗബ്രി. മൂന്ന് മാസത്തെ ഷോയല്ല, ഒന്നൊന്നര വർഷം അതിനകത്ത് നിന്നൊരു ഫീൽ ആയിരുന്നു എനിക്ക്. സെക്കൻ്റ് റണ്ണറപ്പാകാൻ പറ്റി. കേറി രണ്ടാമാത്തെ മൂന്നാമത്തെയോ ആഴ്‌ച മുതൽ ഭയങ്കര സൈബർ ആക്രമണമുണ്ടായി. ഇവിടെ എന്റെ ഫാമിലിയും അവിടെ ഞാനും ഒരുപാട് കഷ്‌ടപ്പെട്ടു. നൂറ് ദിവസം തികച്ച്, ആ കപ്പ് കയ്യിൽ കിട്ടിയപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാകില്ല.

ഒരുപാട് സന്തോഷിച്ചാണ് അവിടെ നിന്നും ഇറങ്ങിയത്. ഇറങ്ങിക്കഴിഞ്ഞ് കുറേ വിഷമങ്ങളും, സങ്കടങ്ങളും, പിണക്കങ്ങൾ, ഉറക്കമില്ലാത്ത രാത്രികൾ, പാനിക് അറ്റാക്കുകൾ. ഇപ്പോൾ എനിക്ക് വിഷമവും സങ്കടവുമല്ല, എന്താണെന്ന് അറിയാൻ പാടില്ലാത്ത സ്റ്റേജാണ്. അതിനൊക്കെ ശേഷം സ്വന്തമായി ഫ്ളാറ്റൊക്കെ എടുത്ത്, ഇൻഡിപെൻ്റൻഡ് ലേഡി എന്ന് തെറ്റാതെ വിളിക്കാൻ പറ്റുന്ന അവസ്ഥയിലെത്തി. അതിലൊക്കെ ഒരുപാട് അഭിമാനമുണ്ട്. ഒരുപാട് സൗഹൃദങ്ങൾ ഇല്ലാതായ വർഷം. ഒരുപാട് സ്നേഹങ്ങൾ ഇല്ലാതായ വർഷം. ഞാൻ എന്ത് ചെയ്‌താലും ശരിയാണെന്ന ധാരണയുണ്ടായിരുന്നു. പക്ഷെ നമുക്കും തെറ്റുകൾ പറ്റാമെന്നും ക്ഷമ ചോദിക്കേണ്ടതാണെങ്കിൽ ചോദിക്കണമെന്നും പഠിച്ചു.

വർഷങ്ങളായിട്ടുള്ളൊരു കൂട്ടുകാരിയുണ്ടായിരുന്നു. വളരെ അടുത്ത സുഹൃത്തായിരുന്നു. കുറേ സ്നേഹിച്ച സുഹത്തായിരുന്നു. ആ സൗഹൃദം നഷ്ടമായി. ഞാൻ തന്നെ വേണ്ട എന്ന് വച്ചതാണ്. മോശം സാഹചര്യത്തിൽ, ആര് കളഞ്ഞാലും അവർ കളയില്ല എന്ന് കരുതുന്നവർ നമ്മളോട് അങ്ങനെ ചെയ്യുന്നത് വളരെയധികം വിഷമമുണ്ടാക്കി. അത് എനിക്ക് ഭയങ്കര ട്രോമയായി. തിരികെ വരണമെന്നില്ല. പക്ഷെ വേദനയാണ്. അതിന് ശേഷം എനിക്ക് ട്രസ്റ്റ് ഇഷ്യൂസ് ഉണ്ട്. ആരേയും വിശ്വസിക്കാൻ പറ്റുന്നില്ല. എക്സസ്ട്രോവേർട്ട് ആയിരുന്ന ഞാൻ ഇപ്പോൾ എക്സ്ട്രീം ഇൻട്രോവേർട്ടായി മാറി. വളരെ കഠിനമായ വർഷമായിരുന്നു 2024. കുറേ വിഷമിക്കുകയും കരയുകയും ചെയ്തു. ഈ വർഷവും ഈ അധ്യായവും അവസാനിക്കുകയാണ്. എല്ലാ വിഷമങ്ങളും അവസാനിക്കുകയാണ്. അടിപൊളിയായൊരു വർഷം തുടങ്ങട്ടെ എന്നാണ് ജാസ്മിൻ പറയുന്നത്.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ