'പെട്ടെന്ന് വണ്ണംകുറയാനുള്ള അശാസ്ത്രീയമായ ഭക്ഷണരീതിക്ക് പുറകെ പോയില്ല, വർക്കൗട്ട് മടുത്തപ്പോൾ സ്വീകരിച്ചത് മറ്റൊരുവഴി'; ഫറാ ഖാൻ വണ്ണം കുറച്ചത് ഇങ്ങനെ

ബോളിവുഡിലെ പ്രശസ്‌ത സംവിധായികയും കൊറിയോഗ്രാഫറും തിരക്കഥാകൃത്തുമൊക്കെയാണ് ഫറാ ഖാൻ. താരം ഇപ്പോൾ സാമൂഹികമാധ്യമത്തിൽ നിറയുന്നത് അതിശയിപ്പിക്കുന്ന മേക്കോവറിൻ്റെ പേരിലാണ്. വണ്ണംകുറയ്ക്കാൻ ഫറയെ സഹായിച്ച ഭക്ഷണശീലത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അവരുടെ ഫിറ്റ്‌നസ് ട്രെയിനറായ യോഗേഷ് ഭട്ടേജ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടേയാണ് യോഗേഷ് ഇതേക്കുറിച്ച് പങ്കുവെച്ചത്.

പെട്ടെന്ന് വണ്ണംകുറയാനുള്ള അശാസ്ത്രീയമായ ഭക്ഷണരീതിക്ക് പുറകെ ഫറ പോയില്ല എന്നതാണ് പ്രധാനമായും അവർ ചെയ്തതെന്ന് യോഗേഷ് പറയുന്നു. അനാരോഗ്യകരമായി ഭക്ഷണം നിയന്ത്രിക്കുകയും ചെയ്തില്ല. അതിനുപകരം പരിമിതമായ അളവിൽ ശരീരത്തിന് ആവശ്യമായ ഭക്ഷണം കഴിക്കുകയാണ് ചെയ്‌തതെന്ന് യോഗേഷ് പറഞ്ഞു. വർക്കൗട്ടിന്റെ കാര്യത്തിലും ഫറ വിട്ടുവീഴ്‌ച ചെയ്‌തില്ലെന്നും യോഗേഷ് പറഞ്ഞു.

തുടക്കത്തിൽ മടിയായിരുന്നുവെങ്കിലും പതിയേ ജിമ്മിൽ പോയുള്ള വർക്കൗട്ട് ശീലമാക്കി. ചിലപ്പോഴൊക്കെ ദിവസവും രണ്ടുരീതിയിലുള്ള വർക്കൗട്ട് ചെയ്‌തുവന്നു. രാവിലെ ജിമ്മിൽ നിന്നുള്ള വർക്കൗട്ടും വൈകുന്നേരം പൂളിൽ നിന്നുള്ള ഹൈഡ്രോ വർക്കൗട്ടും. രാവിലെ ഒമ്പതേകാലിന് ജിമ്മിലെ വർക്കൗട്ടും വൈകുന്നേരം 4.30-ന് ഹൈഡ്രോ വർക്കൗട്ടും ചെയ്യും എന്നാണ് യോഗേഷ് പറയുന്നത്. വർക്കൗട്ട് തുടരുന്നതിനിടെ സ്വാഭാവികമായുണ്ടാകുന്ന വിരസതയിലേക്ക് ഫറ പോയപ്പോൾ മറ്റൊരുവഴിയും യോഗേഷ് കണ്ടെത്തി.

ജിമ്മിലെ ട്രെഡ്‌മിൽ വർക്കൗട്ടിന് പകരം പടികൾ കയറുക എന്നതായിരുന്നു അത്. ആദ്യത്തെ ദിവസം രണ്ട് നില ചവിട്ടികയറുകയാണ് ചെയ്‌തത്‌. ഓരോ ദിവസവും ഓരോ നില കൂട്ടണമെന്നതായിരുന്നു തൻ്റെ നിർദേശം. അങ്ങനെ ഫറ 28 നില വരെ പടികൾ കയറുകയുണ്ടായെന്നും യോഗേഷ് പറയുന്നു. 21-21-21 എന്ന രീതിയിലുള്ള വർക്കൗട്ടാണ് താൻ ഫറയ്ക്ക് നിർദേശിച്ചതെന്നും യോഗേഷ് പറയുന്നുണ്ട്. 63 ദിവസത്തെ 21 ദിവസമടങ്ങിയ മൂന്നുഘട്ടങ്ങളാക്കി തിരിച്ചുള്ള വർക്കൗട്ട് രീതിയാണിത്.

ആദ്യത്തെ ഇരുപത്തിയൊന്ന് ദിവസത്തിൽ ചെറുവ്യായാമങ്ങളാണ് ചെയ്യുക. വാം അപ്, സ്ട്രെച്ചിങ് എന്നിവ ചെയ്ത് സ്ഥിരത നിലനിർത്തുകയും കടുത്ത വ്യായാമങ്ങളിലേക്ക് പ്രാപ്‌തമാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. രണ്ടാമത്തെ 21 ദിവസക്കാലയളവിൽ വ്യായാമത്തിൻ്റെ തീവ്രത കൂട്ടും. അൽപംകൂടി വെല്ലുവിളി നിറഞ്ഞ വർക്കൗട്ടുകളാണ് ഇവിടെ നൽകുക. സ്റ്റാമിന ഉണ്ടാക്കിയെടുക്കലാണ് ഈ ഘട്ടത്തിൻ്റെ ലക്ഷ്യം. അവസാനത്തെ 21 ദിവസത്തിൽ കഠിനമായ വർക്കൗട്ടുകൾ നൽകും. ഈ ഘട്ടത്തിൽ മനസ്സും ശരീരവും കടുത്ത വ്യായാമങ്ങൾ ചെയ്യാൻ സജ്ജമായിരിക്കുമെന്നും യോഗേഷ് പറയുന്നു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി