'പെട്ടെന്ന് വണ്ണംകുറയാനുള്ള അശാസ്ത്രീയമായ ഭക്ഷണരീതിക്ക് പുറകെ പോയില്ല, വർക്കൗട്ട് മടുത്തപ്പോൾ സ്വീകരിച്ചത് മറ്റൊരുവഴി'; ഫറാ ഖാൻ വണ്ണം കുറച്ചത് ഇങ്ങനെ

ബോളിവുഡിലെ പ്രശസ്‌ത സംവിധായികയും കൊറിയോഗ്രാഫറും തിരക്കഥാകൃത്തുമൊക്കെയാണ് ഫറാ ഖാൻ. താരം ഇപ്പോൾ സാമൂഹികമാധ്യമത്തിൽ നിറയുന്നത് അതിശയിപ്പിക്കുന്ന മേക്കോവറിൻ്റെ പേരിലാണ്. വണ്ണംകുറയ്ക്കാൻ ഫറയെ സഹായിച്ച ഭക്ഷണശീലത്തേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് അവരുടെ ഫിറ്റ്‌നസ് ട്രെയിനറായ യോഗേഷ് ഭട്ടേജ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടേയാണ് യോഗേഷ് ഇതേക്കുറിച്ച് പങ്കുവെച്ചത്.

പെട്ടെന്ന് വണ്ണംകുറയാനുള്ള അശാസ്ത്രീയമായ ഭക്ഷണരീതിക്ക് പുറകെ ഫറ പോയില്ല എന്നതാണ് പ്രധാനമായും അവർ ചെയ്തതെന്ന് യോഗേഷ് പറയുന്നു. അനാരോഗ്യകരമായി ഭക്ഷണം നിയന്ത്രിക്കുകയും ചെയ്തില്ല. അതിനുപകരം പരിമിതമായ അളവിൽ ശരീരത്തിന് ആവശ്യമായ ഭക്ഷണം കഴിക്കുകയാണ് ചെയ്‌തതെന്ന് യോഗേഷ് പറഞ്ഞു. വർക്കൗട്ടിന്റെ കാര്യത്തിലും ഫറ വിട്ടുവീഴ്‌ച ചെയ്‌തില്ലെന്നും യോഗേഷ് പറഞ്ഞു.

തുടക്കത്തിൽ മടിയായിരുന്നുവെങ്കിലും പതിയേ ജിമ്മിൽ പോയുള്ള വർക്കൗട്ട് ശീലമാക്കി. ചിലപ്പോഴൊക്കെ ദിവസവും രണ്ടുരീതിയിലുള്ള വർക്കൗട്ട് ചെയ്‌തുവന്നു. രാവിലെ ജിമ്മിൽ നിന്നുള്ള വർക്കൗട്ടും വൈകുന്നേരം പൂളിൽ നിന്നുള്ള ഹൈഡ്രോ വർക്കൗട്ടും. രാവിലെ ഒമ്പതേകാലിന് ജിമ്മിലെ വർക്കൗട്ടും വൈകുന്നേരം 4.30-ന് ഹൈഡ്രോ വർക്കൗട്ടും ചെയ്യും എന്നാണ് യോഗേഷ് പറയുന്നത്. വർക്കൗട്ട് തുടരുന്നതിനിടെ സ്വാഭാവികമായുണ്ടാകുന്ന വിരസതയിലേക്ക് ഫറ പോയപ്പോൾ മറ്റൊരുവഴിയും യോഗേഷ് കണ്ടെത്തി.

ജിമ്മിലെ ട്രെഡ്‌മിൽ വർക്കൗട്ടിന് പകരം പടികൾ കയറുക എന്നതായിരുന്നു അത്. ആദ്യത്തെ ദിവസം രണ്ട് നില ചവിട്ടികയറുകയാണ് ചെയ്‌തത്‌. ഓരോ ദിവസവും ഓരോ നില കൂട്ടണമെന്നതായിരുന്നു തൻ്റെ നിർദേശം. അങ്ങനെ ഫറ 28 നില വരെ പടികൾ കയറുകയുണ്ടായെന്നും യോഗേഷ് പറയുന്നു. 21-21-21 എന്ന രീതിയിലുള്ള വർക്കൗട്ടാണ് താൻ ഫറയ്ക്ക് നിർദേശിച്ചതെന്നും യോഗേഷ് പറയുന്നുണ്ട്. 63 ദിവസത്തെ 21 ദിവസമടങ്ങിയ മൂന്നുഘട്ടങ്ങളാക്കി തിരിച്ചുള്ള വർക്കൗട്ട് രീതിയാണിത്.

ആദ്യത്തെ ഇരുപത്തിയൊന്ന് ദിവസത്തിൽ ചെറുവ്യായാമങ്ങളാണ് ചെയ്യുക. വാം അപ്, സ്ട്രെച്ചിങ് എന്നിവ ചെയ്ത് സ്ഥിരത നിലനിർത്തുകയും കടുത്ത വ്യായാമങ്ങളിലേക്ക് പ്രാപ്‌തമാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. രണ്ടാമത്തെ 21 ദിവസക്കാലയളവിൽ വ്യായാമത്തിൻ്റെ തീവ്രത കൂട്ടും. അൽപംകൂടി വെല്ലുവിളി നിറഞ്ഞ വർക്കൗട്ടുകളാണ് ഇവിടെ നൽകുക. സ്റ്റാമിന ഉണ്ടാക്കിയെടുക്കലാണ് ഈ ഘട്ടത്തിൻ്റെ ലക്ഷ്യം. അവസാനത്തെ 21 ദിവസത്തിൽ കഠിനമായ വർക്കൗട്ടുകൾ നൽകും. ഈ ഘട്ടത്തിൽ മനസ്സും ശരീരവും കടുത്ത വ്യായാമങ്ങൾ ചെയ്യാൻ സജ്ജമായിരിക്കുമെന്നും യോഗേഷ് പറയുന്നു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ