ആ സീൻ ഉള്ളതുകൊണ്ടാണ് 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചത്: ലാൽ ജോസ്

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ലാൽ ജോസ് ചിത്രമാണ് അയാളും ഞാനും തമ്മിൽ. പൃഥ്വിരാജും സംവൃത സുനിലും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ആ ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിച്ചതിന് പിന്നിലെ കാരണം തുറന്നു പറയുകയാണ് ലാൽ ജോസ്. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചിത്രത്തിൽ പൃഥ്വിരാജ് കരഞ്ഞുകൊണ്ട് ഒരു കുട്ടിയുടെ കാലിൽ തൊടുന്ന രംഗമുണ്ട്. കഥയിൽ ആ സീനുള്ളതുകൊണ്ടാണ് സിനിമ ചെയ്യാൻ താൻ തീരുമാനിച്ചതെന്നും കുട്ടിയെ ചികിത്സിക്കാൻ കഴിയില്ലെന്ന് പറയുന്ന അവസ്ഥയിലേക്ക് ഒരു ഡോക്ടറെ എത്തിച്ച സംഭവം എന്താണെന്നുള്ളത് കൗതുകം ജനിപ്പിക്കുന്നതാണെന്നും ലാൽ ജോസ് കൂട്ടിച്ചേർത്തു.

‘ആ സീൻ സ്ക്രിപ്റ്റിലുള്ളതാണ്. സിനിമ ഞാൻ ചെയ്യാമെന്ന് തീരുമാനിക്കുന്നത് തന്നെ കഥയിൽ ആ മൊമന്റ് എനിക്ക് ഇഷ്ടമായതുകൊണ്ടാണ്. ഒരു ഡോക്ടർ കുഞ്ഞിനെ ചികിത്സിക്കാൻ കഴിയില്ല എന്ന് പറയുന്ന അത്രയും ക്രൂരനാകുന്ന ഒരു സാഹചര്യം. എന്തുകൊണ്ട് അയാൾ ആ അവസ്ഥയിലേക്കെത്തി എന്നത് കൗതുകമുള്ള കാര്യമാണ്. പിന്നെ അയാൾ കുഞ്ഞിന്റെ കാല് തൊട്ട് മനസിൽ മാപ്പ് പറയുന്ന നിമിഷം. അത് രണ്ടും സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നതാണ്’ എന്നാണ് ലാൽ ജോസ് പറയുന്നത്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി