ഒരു ദിവസത്തേക്ക് സിൽക്ക് സ്മിതയെ കിട്ടാന്‍ എത്ര കൊടുക്കണം? കർഷകന്റെ ചോദ്യത്തെ കുറിച്ച് സംവിധായകൻ വി. ശേഖർ

സിൽക്ക് സ്മിതയുടെ പോസ്റ്ററുകൾ മാത്രം കണ്ടാൽ മതിയായിരുന്നു ഒരു കാലത്ത് തിയേറ്ററുകൾ നിറയാൻ. സൂപ്പർ സ്റ്റാറുകളുടെ സിനിമ വിജയിക്കണമെങ്കിൽ പോലും സിൽക്കിന്റെ സാന്നിധ്യം വേണം. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും അവർക്കായി സൂപ്പർ താരങ്ങൾ വരെ കാത്തിരുന്നു. രജനീകാന്ത്, കമൽഹാസൻ തുടങ്ങി നിരവധി നടന്മാർക്കൊപ്പം നദി അഭിനയിച്ചിട്ടുണ്ട്.

വിജയലക്ഷ്മി എന്നാണ് സിൽക്ക് സ്മിതയുടെ യഥാർത്ഥ പേര്. ആന്ധ്രാപ്രദേശ് സ്വദേശിയായ താരം ദാരിദ്ര്യം മൂലമാണ് തമിഴ്നാട്ടിൽ എത്തിയത്. അതിനുശേഷം സിനിമ ഭരിച്ചു എന്നത് ശ്രദ്ധേയമാണ്. സിൽക്ക് കാൾ ഷീറ്റ് കിട്ടിയാൽ സിനിമ വിജയിക്കുമെന്നായിരുന്നു അന്ന് പറയപ്പെട്ടിരുന്നത്.

എന്നാൽ താരത്തിന് ലൊക്കേഷനിൽ വച്ച് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറയുകയാണ് സംവിധായകൻ വി ശേഖർ. അദ്ദേഹം സംവിധാനം ചെയ്ത സിനിമയിലെ ഒരു ഭാഗം ചിത്രീകരിക്കുന്നതിനായി ഗ്രാമത്തിലേക്ക് പോകേണ്ടി വരികയും അവിടെയുള്ള ഒരു വീട്ടിൽ നടിയ്ക്ക് താമസം ഏർപ്പാടാക്കുകയും ചെയ്തിരുന്നു.

സിൽക്ക് സ്മിത വന്നിട്ടുണ്ടെന്ന് അറിഞ്ഞ് ആളുകൾ ലൊക്കേഷനിലേക്ക് വരികയും കൂട്ടത്തിൽ ഉണ്ടായിരുന്ന കുറച്ച് കർഷകർ എത്ര ചെലവാകുമെന്ന് ചോദിക്കുകയും ചെയ്തു. ഒരു സിനിമ നിർമ്മിക്കാൻ എത്ര തുക ആവശ്യമായി വരുമെന്ന് ചോദിക്കുകയാണെന്നാണ് താൻ കരുതിയതെന്ന് ശേഖർ പറയുന്നു. എന്നാൽ സിൽക്ക് സ്മിതയ്ക്ക് ഒരു ദിവസത്തെ വിലയെന്താണെന്നായിരുന്നു അവർ ചോദിച്ചത്. സിൽക്ക് അങ്ങനെയുള്ള ആളല്ല എന്നുപറഞ്ഞ് അവരെ പറഞ്ഞയച്ചുവെന്നും സംവിധായകൻ പറഞ്ഞു.

വിനു ചക്രവർത്തി സംവിധാനം ചെയ്ത വണ്ടിച്ചകരം എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലെ ‘സിൽക്ക്’ എന്ന കഥാപാത്രത്തെ ആരാധകർ ചേർത്തുപിടിച്ചതോടെ സ്മിത എന്ന പേരിനൊപ്പം ‘സിൽക്ക്’ എന്ന പേരും വന്നു. അന്നുമുതൽ അവൾ സിൽക്ക് സ്മിതയായി.

തമിഴിലാണ് സിൽക്ക് സ്മിത അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിദ്യാഭ്യാസം കുറവാണെങ്കിലും എന്തും പെട്ടെന്ന് ഗ്രഹിക്കാനുള്ള സ്വാഭാവിക കഴിവ് സിൽക്ക് സ്മിതയ്ക്കുണ്ടായിരുന്നു.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ