ഒരു ദിവസത്തേക്ക് സിൽക്ക് സ്മിതയെ കിട്ടാന്‍ എത്ര കൊടുക്കണം? കർഷകന്റെ ചോദ്യത്തെ കുറിച്ച് സംവിധായകൻ വി. ശേഖർ

സിൽക്ക് സ്മിതയുടെ പോസ്റ്ററുകൾ മാത്രം കണ്ടാൽ മതിയായിരുന്നു ഒരു കാലത്ത് തിയേറ്ററുകൾ നിറയാൻ. സൂപ്പർ സ്റ്റാറുകളുടെ സിനിമ വിജയിക്കണമെങ്കിൽ പോലും സിൽക്കിന്റെ സാന്നിധ്യം വേണം. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും അവർക്കായി സൂപ്പർ താരങ്ങൾ വരെ കാത്തിരുന്നു. രജനീകാന്ത്, കമൽഹാസൻ തുടങ്ങി നിരവധി നടന്മാർക്കൊപ്പം നദി അഭിനയിച്ചിട്ടുണ്ട്.

വിജയലക്ഷ്മി എന്നാണ് സിൽക്ക് സ്മിതയുടെ യഥാർത്ഥ പേര്. ആന്ധ്രാപ്രദേശ് സ്വദേശിയായ താരം ദാരിദ്ര്യം മൂലമാണ് തമിഴ്നാട്ടിൽ എത്തിയത്. അതിനുശേഷം സിനിമ ഭരിച്ചു എന്നത് ശ്രദ്ധേയമാണ്. സിൽക്ക് കാൾ ഷീറ്റ് കിട്ടിയാൽ സിനിമ വിജയിക്കുമെന്നായിരുന്നു അന്ന് പറയപ്പെട്ടിരുന്നത്.

എന്നാൽ താരത്തിന് ലൊക്കേഷനിൽ വച്ച് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ച് പറയുകയാണ് സംവിധായകൻ വി ശേഖർ. അദ്ദേഹം സംവിധാനം ചെയ്ത സിനിമയിലെ ഒരു ഭാഗം ചിത്രീകരിക്കുന്നതിനായി ഗ്രാമത്തിലേക്ക് പോകേണ്ടി വരികയും അവിടെയുള്ള ഒരു വീട്ടിൽ നടിയ്ക്ക് താമസം ഏർപ്പാടാക്കുകയും ചെയ്തിരുന്നു.

സിൽക്ക് സ്മിത വന്നിട്ടുണ്ടെന്ന് അറിഞ്ഞ് ആളുകൾ ലൊക്കേഷനിലേക്ക് വരികയും കൂട്ടത്തിൽ ഉണ്ടായിരുന്ന കുറച്ച് കർഷകർ എത്ര ചെലവാകുമെന്ന് ചോദിക്കുകയും ചെയ്തു. ഒരു സിനിമ നിർമ്മിക്കാൻ എത്ര തുക ആവശ്യമായി വരുമെന്ന് ചോദിക്കുകയാണെന്നാണ് താൻ കരുതിയതെന്ന് ശേഖർ പറയുന്നു. എന്നാൽ സിൽക്ക് സ്മിതയ്ക്ക് ഒരു ദിവസത്തെ വിലയെന്താണെന്നായിരുന്നു അവർ ചോദിച്ചത്. സിൽക്ക് അങ്ങനെയുള്ള ആളല്ല എന്നുപറഞ്ഞ് അവരെ പറഞ്ഞയച്ചുവെന്നും സംവിധായകൻ പറഞ്ഞു.

വിനു ചക്രവർത്തി സംവിധാനം ചെയ്ത വണ്ടിച്ചകരം എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലെ ‘സിൽക്ക്’ എന്ന കഥാപാത്രത്തെ ആരാധകർ ചേർത്തുപിടിച്ചതോടെ സ്മിത എന്ന പേരിനൊപ്പം ‘സിൽക്ക്’ എന്ന പേരും വന്നു. അന്നുമുതൽ അവൾ സിൽക്ക് സ്മിതയായി.

തമിഴിലാണ് സിൽക്ക് സ്മിത അരങ്ങേറ്റം കുറിച്ചതെങ്കിലും തമിഴിൽ മാത്രമല്ല ഇന്ത്യയിലെ എല്ലാ ഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വിദ്യാഭ്യാസം കുറവാണെങ്കിലും എന്തും പെട്ടെന്ന് ഗ്രഹിക്കാനുള്ള സ്വാഭാവിക കഴിവ് സിൽക്ക് സ്മിതയ്ക്കുണ്ടായിരുന്നു.

Latest Stories

10,800 രൂപയുടെ വികസന പദ്ധതികള്‍; തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് പ്രധാനമന്ത്രി മോദിയുടെ ഉദ്ഘാടന മാമാങ്കം

പ്രണയമോ അധികാരമോ? ഗണേഷ് കുമാർ വിവാദവും കേരളത്തിലെ പുരുഷാധിപത്യത്തിന്റെ നീണ്ട ചരിത്രവും

പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ നട്ടംതിരിയുന്നത് രാജ്യത്തെ അടുക്കളകളും; എല്‍പിജി വില കൂട്ടലിന് പിന്നാലെ ക്ഷാമവും; ഗാര്‍ഹിക സിലിണ്ടര്‍ ബുക്കിങ്ങിന് 25 ദിവസത്തെ ഇടവേള; പ്രതിസന്ധിയില്‍ അടച്ചുപൂട്ടുന്ന ഹോട്ടലുകള്‍

സമാന്തര ഉദ്ഘാടനം നടത്തി സര്‍ക്കാരിന്റെ പ്രതിഷേധം; പ്രധാനമന്ത്രിയുടെ ദേശീയ പാത വികസന ഉദ്ഘാടനം ബഹിഷ്‌കരിച്ച സര്‍ക്കാര്‍ ബദലായി ഉദ്ഘാടനം നടത്തി

മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മുഖ്യമന്ത്രിയുടെ മരുമകനെ ക്ഷണിക്കണമെന്ന് എവിടെയും എഴുതിയിട്ടില്ല : രാജീവ് ചന്ദ്രശേഖർ

13 വർഷമായി കോമയിൽ; രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നൽകി സുപ്രീംകോടതി

മോദിയുടെ പരിപാടി ബഹിഷ്ക്കരിച്ച് സർക്കാർ; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല, മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ പ്രതിഷേധം

പ്രധാനമന്ത്രിയുടെ സന്ദർശനം; കൊച്ചി നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചിയിൽ പ്രധാനമന്ത്രി പങ്കെടുക്കുന്ന വികസന പദ്ധതികളുടെ ഫ്ലക്സ് ബോർഡുകൾ എടുത്തുമാറ്റി കൊച്ചി കോർപ്പറേഷൻ; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

ഇന്ത്യയാണ് വൈറ്റ് ബോൾ ക്രിക്കറ്റിലെ ശക്തർ, അവരുടെ അടുത്ത ലക്ഷ്യം 2027 ഏകദിന ലോകകപ്പാണ്: മൈക്കല്‍ അതേര്‍ട്ടന്‍