ടാലന്റ് മാത്രം പോരാ, കാസ്റ്റിങ് കൗച്ചിന് വഴങ്ങേണ്ട അവസ്ഥയാണ്.. മറുപടി പറഞ്ഞാല്‍ ആ ഭാഗത്തേക്ക് വരില്ല: ഹണി റോസ്

മലയാള സിനിമയില്‍ അഭിനയിക്കാന്‍ ടാലന്റ് ഉണ്ടായാല്‍ മാത്രം പോരാ, കാസ്റ്റിങ് കൗച്ചിന് വഴങ്ങേണ്ടിയും വരുമെന്ന് നടി ഹണി റോസ്. നോ പറയുന്നതോടെ അവസരം നഷ്ടമാകും. എന്നാല്‍ നോ പറയാന്‍ പേടിക്കേണ്ടതില്ല, ശാരീരികമായ അതിക്രമം ഉണ്ടാകുന്നത് വിരളമാണ് എന്നും ഹണി റോസ് പറയുന്നുണ്ട്. ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിലാണ് ഹണി റോസ് സംസാരിച്ചത്.

”എന്റെ അറിവില്‍ ഫോണ്‍ കോളിലൂടെയോ നേരിട്ടോ സംസാരിക്കുകയാവും ചെയ്യുക. നമുക്ക് അതിന് മറുപടി പറയാന്‍ സാധിക്കില്ലേ? വ്യക്തമായി മറുപടി നല്‍കും. പിന്നെ ആ മനുഷ്യന്‍ മുന്നിലേക്ക് വരില്ല. അപ്പോഴും അവസരത്തിന്റെ കാര്യത്തില്‍ പ്രശ്‌നമുണ്ടാകുമെന്നത് അവിടെ കിടക്കുന്നു. അതോടെ ആ പടത്തിലേക്കും ആ വ്യക്തിയുടെ സിനിമകളിലേക്കും നമ്മളെ വിളിക്കാതാകും.”

”കാസ്റ്റിങ് കൗച്ചുമായി ബന്ധപ്പെട്ട ഏറ്റവും വലിയ വൃത്തിക്കേട് നമ്മള്‍ കഴിവുള്ള ആളാണെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങള്‍ക്ക് തയ്യാറായാലേ വര്‍ക്കുള്ളൂ എന്ന അവസ്ഥയാണ്. പുതിയ ആളായി ഇന്‍ഡസ്ട്രിയിലേക്ക് വരുമ്പോള്‍ നമ്മള്‍ എസ്റ്റാബ്ലിഷ് ആയിരിക്കില്ല. അപ്പോഴായിരിക്കും ഈ ചൂഷണം ഏറ്റവും കൂടുതല്‍ നേരിടേണ്ടി വരിക.”

”പേടിക്കേണ്ടതായ സാഹചര്യം ഒരു മേഖലയിലും ഇല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരാളെ ശാരീരികമായി ആക്രമിക്കുന്ന തരത്തില്‍ എത്തിയാല്‍ മാത്രമേ അത്തരമൊരു സാഹചര്യം ഉണ്ടെന്നു പറയാനാകൂ. വളരെ വിരളമായേ അത്തരം സാഹചര്യങ്ങളെ കുറിച്ച് കേട്ടിട്ടുള്ളൂ. എന്നെ സംബന്ധിച്ചടുത്തോളം, ഒരു ഫോണ്‍ കോളിലാകും അത് വരിക.”

”അതിന് നമുക്ക് വ്യക്തമായി ഒരു മറുപടി പറയാന്‍ പറ്റുമല്ലോ, അല്ലേ? പിന്നെ ആ മനുഷ്യന്‍ ആ ഭാഗത്തേക്ക് വരില്ല. പക്ഷെ, നിങ്ങള്‍ക്ക് വരുന്ന അവസരം കിട്ടുമോ ഇല്ലയോ എന്ന ചോദ്യമുണ്ടാകും. എന്നാലിവിടെ പേടിക്കേണ്ടതില്ല. അവസരത്തിന്റെ വിഷയം അതിനിടയിലുണ്ടാകും” എന്നാണ് ഹണി റോസ് പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി