പണ്ടത്തെ കോമഡികള്‍ ഇന്നില്ല, ഒരു സംവിധായകന്‍ അശ്ലീല കോമഡി പറയാനാണ് പറഞ്ഞത്..: ഹരിശ്രീ അശോകന്‍

താന്‍ സജീവമായിരുന്ന കാലത്തെ പോലെയല്ല ഇന്നത്തെ സിനിമയിലെ കോമഡികള്‍ എന്ന് ഹരിശ്രീ അശോകന്‍. തനിക്ക് വന്ന സിനിമകള്‍ ഇഷ്ടമാവാത്തത് കൊണ്ടാണ് ഒഴിവാക്കി വിട്ടത്. തന്നോട് ഒരു സംവിധായകന്‍ അശ്ശീല കോമഡി പറയാന്‍ പറഞ്ഞിരുന്നു എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

പണ്ട് താന്‍ സജീവമായ കാലത്തെ പോലെ അല്ല ഇന്നത്തെ സിനിമകള്‍. മൂന്ന് സിനിമകളുടെ കഥ തന്നോട് പറഞ്ഞു. പക്ഷേ തനിക്ക് ഇഷ്ടമായില്ല. ഒരു സിനിമ എന്ന നിലയില്‍ അതിലെ കഥാപാത്രങ്ങളും കഥയും ഇഷ്ടപ്പെട്ടില്ല. കോമഡി തനിക്ക് അത്രയും ഇഷ്ടമുള്ളതാണ്.

സീരിയസ് വേഷങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ടെന്ന് വച്ച് കോമഡി ചെയ്യാതിരിക്കില്ല. നല്ല കോമഡികള്‍ വന്നാല്‍ ചെയ്യും. തനിക്ക് വന്ന കഥകള്‍ ഇഷ്ടമാവാത്തത് കൊണ്ടാണ് ഒഴിവാക്കിയത്. കോമഡിയില്‍ നിന്നും മനപൂര്‍വ്വം മാറിയതല്ല. പണ്ട് ഞാന്‍ ഓടി നടന്ന് സിനിമകള്‍ ചെയ്യാറുണ്ടായിരുന്നു. ഇന്ന് അങ്ങനെ ചെയ്യുന്നില്ല.

ഒരു ദിവസം മൂന്ന് സിനിമയിലൊക്കെ മുമ്പ് അഭിനയിച്ചിട്ടുണ്ട്. ഇന്ന് അതിന് പറ്റുന്നില്ല. അടുത്ത കാലത്തായി കുറച്ചെങ്കിലും കോമഡിയുള്ള കഥാപാത്രത്തെ ഞാന്‍ ചെയ്തത് ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സിനിമയില്‍ ആണ്. പണ്ടത്തെ ബഹളന്‍ കോമഡികള്‍ ഇന്നില്ല. സിമ്പിളായ കോമഡികളാണ് ഉള്ളത്.

വളരെ നാച്ചുറലായിട്ടാണ് ഇന്നത്തെ കോമഡികള്‍ ഉള്ളത്. കാലഘട്ടത്തിന് അനുസരിച്ച് ഇന്നത്തെ കോമഡികളില്‍ മാറ്റമുണ്ട്. ഒരിക്കല്‍ തന്നോട് ഒരു സംവിധായകന്‍ അശ്ലീല കോമഡി പറയാന്‍ പറഞ്ഞിരുന്നു. അത് വേണോ ഒഴിവാക്കിക്കൂടെയെന്ന് താന്‍ ചോദിച്ചു. അതിന്റെ ഫലമായി അത് മാറ്റി എന്നാണ് ഹരിശ്രീ അശോകന്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക