അന്ന് എന്റെ ശമ്പളം വെറും ആറ് രൂപ, പക്ഷേ അത് വീട്ടില്‍ വലിയ സഹായമായിരുന്നു: ഹരിശ്രീ അശോകന്‍

ദാരിദ്ര്യം നിറഞ്ഞ അവസ്ഥയില്‍ നിന്നാണ് നടന്‍ ഹരിശ്രീ അശോകന്‍ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് കയറി വന്നത്. ഇപ്പോഴിതാ, അമൃത ടിവിയിലെ കോമഡി മാസ്റ്റേഴ്‌സ് എന്ന പരിപാടിയില്‍ ആ യാത്രയെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

‘എന്റെ ചേട്ടന്മാരെല്ലാം ടെലികോം ഡിപ്പാര്‍ട്‌മെന്റില്‍ ആയിരുന്നു അങ്ങനെയാണ് ഞാനും അതിലേക്ക് എത്തുന്നത്. 77 ല്‍ ആണ് ഞാന്‍ എസ്എസ്എല്‍സി പാസാകുന്നത്. 77 ല്‍ തന്നെ ഞാന്‍ പിക്കാസും എടുത്ത് റോഡ് കുത്തി പൊളിക്കാന്‍ ഇറങ്ങി. കേബിള്‍ ഇടാന്‍ വേണ്ടിയാണ്. അന്ന് എനിക്ക് കിട്ടുന്ന ശമ്പളം ആറ് രൂപ എഴുപത് പൈസയാണ്. പക്ഷേ അത് വീട്ടില്‍ വലിയ സഹായമാണ്.

‘പിന്നീട് ഒറ്റയ്ക്ക് പരിപാടികള്‍ക്ക് പോകും. എറണാകുളത്ത് അയ്യപ്പന്‍കാവ് ക്ഷേത്രത്തില്‍ ഉത്സവത്തില്‍ പ്രോഗ്രാം ചെയ്യാനായി ലെറ്ററൊക്കെ എഴുതി കൊടുക്കുമായിരുന്നു. പക്ഷേ അവര്‍ എടുക്കില്ല. അങ്ങനെ വര്‍ഷങ്ങളോളം കാത്തിരുന്നിട്ടും എനിക്ക് ആ വേദി കിട്ടിയില്ല.

പിന്നീട് ഹരിശ്രീയുടെ കൂടെയും കലാഭവന്റെയും കൂടെയുമൊക്കെ എനിക്ക് ആ വേദിയില്‍ പ്രോഗ്രാം ചെയ്യാന്‍ പറ്റി. അവിടെ തന്നെ ഞാന്‍ ഏത് അന്നൗണ്‍സ് ചെയ്തിട്ടുണ്ട്. ഒരുപാട് കയ്യടി കിട്ടിയിരുന്നു’,അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഇറങ്ങിയ പ്രിയന്‍ ഓട്ടത്തിലാണ് എന്ന ചിത്രത്തിലാണ് ഹരിശ്രീ അശോകന്‍ അവസാനമായി അഭിനയിച്ചത്.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്