സിനിമയില്‍ നിന്ന് മാത്രം സ്ത്രീകളെ കളക്ട് ചെയ്യുന്ന സംഘടന വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ച് എന്തെങ്കിലും പറയൂ: ഡബ്ല്യു.സി.സിയെ വിമര്‍ശിച്ച് ഹരീഷ് പേരടി

വാളയാര്‍ പീഡനക്കേസില്‍ പ്രതികളെ വെറുതേ വിട്ട സംഭവത്തില്‍ പ്രതികരിക്കാത്ത സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെ പരോക്ഷമായി വിമര്‍ശിച്ച് ഹരീഷ് പേരടി. സംഘടന വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ച് എന്തെങ്കിലും പറയൂ എന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പേരടി പറഞ്ഞു.

“സിനിമയില്‍ നിന്ന് മാത്രം സ്ത്രീകളെ കളക്ട് ചെയ്യുന്ന സംഘടനയോട് പറയുന്നു, വാളയാറിലെ പെണ്‍കുട്ടികളെ കുറിച്ച് നിങ്ങളെന്തെങ്കിലും പറയു.” എന്നാണ് പരിഹാസം കലര്‍ന്ന ഭാഷയില്‍ ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

വാളയാര്‍ കേസില്‍ പ്രതികളെ വെറുതേ വിട്ട സംഭവത്തില്‍ പ്രതിഷേധമറിയിച്ച് പ്രശസ്തരടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. പ്രതിഷേധമറിയിച്ച് നടന്‍ പൃഥ്വിരാജ്, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.

Latest Stories

പൊതുഖജനാവില്‍ നിന്ന് പണമെടുക്കുന്നത് എന്തിന്?; മലിനീകരണം നിയന്ത്രിക്കാന്‍ കപ്പല്‍ കമ്പനിയില്‍ നിന്ന് പണമീടാക്കണം; ഏതൊക്കെ തരത്തില്‍ നഷ്ടപരിഹാരം ഈടാക്കാമെന്ന് അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കപ്പലിലെ തീയണയ്ക്കാന്‍ വ്യോമസേന ഹെലികോപ്ടര്‍; ഡ്രൈ കെമിക്കല്‍ പൗഡര്‍ ബോംബ് ഉപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമം

അശ്വിൻ പൂവാലന്മാരെപ്പോലെയാണ് സംസാരിക്കുന്നതെന്ന് യുവതി; വീട്ടിൽ ബിരിയാണി, അവൻ മണ്ണ് വാരി തിന്നാറില്ലെന്ന് ദിയ കൃഷ്ണ

IND VS ENG: കോഹ്ലിയുണ്ടെങ്കിൽ ഇന്ത്യയെ നേരിടാൻ ഏത് ടീമും ഭയക്കും, വിരമിക്കൽ പിൻവലിക്കാൻ സൂപ്പർതാരത്തോട് മുൻ ക്രിക്കറ്റർമാർ, എന്നാൽ...,

ത്രിവിക്രമിന്റെ ചിത്രത്തിൽ നിന്ന് അല്ലു അർജുൻ പിന്മാറി; ജൂനിയർ എൻ‌ടി‌ആർ ആ വേഷം ഏറ്റെടുക്കുമോ?

പൗരന്മാരെ ജാതിയുടെയും മതപരവുമായ ദുരിതങ്ങളിലേക്ക് തള്ളിവിടും; ദേശീയതയെ ദുര്‍ബലപ്പെടുത്തും; ജാതി സെന്‍സസ് നടപ്പാക്കരുത്; പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി എന്‍എസ്എസ്

യുപിഐ ഇടപാടുകൾക്ക് പിഴ; പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം

ജൂൺ 15 വരെ സംസ്ഥാനത്തുടനീളം ശക്തമായ മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'48 മണിക്കൂറിനുള്ളിൽ എണ്ണ ചോർച്ച നീക്കുന്നതിനുള്ള നടപടി തുടങ്ങണം'; അന്ത്യശാസനം നൽകി ഷിപ്പിംഗ് മന്ത്രാലയം, കപ്പൽ കമ്പനിയുടെ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് നോട്ടീസ്

സ്‌കൂള്‍ സമയമാറ്റം 12 ലക്ഷം വിദ്യാര്‍ത്ഥികളുടെ മദ്രസ മതപഠനത്തെ ബാധിക്കും; തീരുമാനം അപക്വവും, അപ്രായോഗികവും; വിദ്യാഭ്യാസ വകുപ്പിനെതിരെ തുറന്നടിച്ച് സമസ്ത