ഒരു സെലിബ്രിറ്റിയായിരിക്കുന്നതിന്റെ മറുവശം; ഹോര്‍മോണ്‍ കുത്തിവയ്പ്പ് എടുത്തുവെന്ന് അഭ്യൂഹം, പ്രതികരിച്ച് ഹന്‍സിക

ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് നായികയായി മാറിയ താരമാണ് ഹന്‍സിക. എന്നാല്‍ ഹന്‍സിക ശ്രദ്ധ നേടാന്‍ തുടങ്ങിയതോടെ താരത്തിനെതിരെ ചില അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. വളര്‍ച്ചയ്ക്കായി ഹന്‍സിക ഹോര്‍മോണ്‍ കുത്തിവയ്പ്പ് എടുത്തു എന്ന ആരോപണമാണ് പ്രധാനമായും ഉയര്‍ന്നുവന്നത്.

ഈ അഭ്യൂഹത്തിനെതിരെ ഹന്‍സിക പ്രതികരിക്കുകയും ചെയ്തിരുന്നു. ഒരു സെലിബ്രിറ്റിയായിരിക്കുക എന്നതിന്റെ സങ്കടകരമായ മറുവശമാണിത് എന്നായിരുന്നു ഹന്‍സിക പറഞ്ഞത്. ഈ വിഷയത്തില്‍ താരം വീണ്ടും പ്രതികരിച്ചിരിക്കുകയാണ്. ബോളിവുഡ് ഹംഗാമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

”ഇതില്‍ വിഷമിച്ചതായി ഞാന്‍ ഓര്‍ക്കുന്നില്ല, ഞാന്‍ അതിനെ നല്ല രീതിയിലാണ് നോക്കി കാണാന്‍ ശ്രമിച്ചത്. കാരണം നിങ്ങള്‍ എന്നെക്കുറിച്ചാണ് സംസാരിക്കുന്നതെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായിരിക്കണം. ഇത് അമ്മയെ വേദനിപ്പിച്ചിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു.”

”പക്ഷെ എല്ലായ്‌പ്പോഴും അമ്മയെന്നെ സംരക്ഷിച്ചു നിര്‍ത്തി. ഒരിക്കലും ആ വിഷമം പുറത്തു കാണിച്ചില്ല. നിങ്ങള്‍ ഒരു പൊതുപ്ലാറ്റ്ഫോമിലാണെങ്കില്‍, ഇതൊന്നും നിങ്ങളെ പിന്നീട് ശല്യപ്പെടുത്താതെയാവും.ഒരു സെലിബ്രിറ്റി ആയിരിക്കുന്നതിന്റെ ഗുണദോഷങ്ങള്‍ മാന്യമായി അംഗീകരിക്കുന്നു.”

”ഞാന്‍ രണ്ട് കൈകളില്‍ നിന്നും അഭിനന്ദനം സ്വീകരിക്കുകയാണെങ്കില്‍, രണ്ട് കൈകളാലും നിഷേധാത്മകത സ്വീകരിക്കാനും പഠിക്കണം. കാരണം ഇത് എന്റെ ജോലിയുടെ ഭാഗമാണ്, പക്ഷേ അത് എന്നെ ബാധിക്കില്ല. വര്‍ഷങ്ങള്‍ കൊണ്ട് ഇക്കാര്യത്തില്‍ ഞാന്‍ കരുത്തയായിട്ടുണ്ട്” എന്നാണ് ഹന്‍സിക പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക