സൂചിപ്പേടി കാരണം ടാറ്റു പോലും ചെയ്തില്ല, പിന്നെ എങ്ങനെ നിങ്ങള്‍ക്ക് എന്റെ അമ്മയെ കുറിച്ച് ഇത്തരത്തില്‍ പറയാന്‍ കഴിയും? വിമര്‍ശകരോട് ഹന്‍സിക

തെന്നിന്ത്യന്‍ താരറാണി ഹന്‍സികയുടെ കരിയറില്‍ എല്ലായ്‌പ്പോഴും ഉയര്‍ന്നുകേട്ട ഒരു ഗോസ്സിപ്പാണ് കുട്ടിക്കാലത്ത് വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി ഹോര്‍മോണ്‍ കുത്തിവെപ്പുകള്‍ നടത്തിയെന്നത്. 2003 ല്‍ ബാലതാരമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ഹന്‍സിക 2007 ല്‍ നായിക നടിയായി മാറിയതിന് പിന്നാലെ ആയിരുന്നു ഈ അഭ്യൂഹം. നടിയുടെ അമ്മ ഒരു ഡെര്‍മറ്റോളജിസ്റ്റ് ആണെന്നതും ഈ ഗോസിപ്പ ശക്തമാക്കി.

നടി ഈ ഗോസിപ്പിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് തനിക്ക് ശരിക്കും സൂചി പേടിയാണെന്നും ഒരു ടാറ്റൂ കുത്താനുള്ള ധൈര്യം പോലും തനിക്ക് ഇതുവരെ വന്നിട്ടില്ലെന്നുമാണ് ഹന്‍സിക പറഞ്ഞത്. ബോളിവുഡ് ബബിളിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ആയിരുന്നു ഇത്.

‘ഹന്‍സികയ്ക്ക് വളര്‍ച്ചയ്ക്കായി കുത്തിവയ്പ്പ് നല്‍കിയെന്ന് പലരും ആരോപിച്ചു. എന്താണ് ആ കുത്തിവയ്പ്പ്? എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു കുത്തിവയ്പ്പ് ഉണ്ടോ? ആരോ എവിടെയോ ഇരുന്ന് എന്തോ എഴുതി വിടുന്നതാണ്. ആരോ അതിന് പണം നല്‍കുന്നു. അത് ആരാണെന്നോ എന്താണെന്നോ ഞങ്ങള്‍ക്ക് അറിയില്ല,’ അമ്മ മോന പറഞ്ഞു.

സെലിബ്രിറ്റി എന്ന നിലയില്‍ ഇതൊക്കെ അതിന്റെ ഭാഗമാണെന്ന് കരുതുന്നുവെന്ന് ഹന്‍സികയും പറഞ്ഞു. ഇന്നുവരെ, എനിക്ക് ഒരു കുത്തിവയ്പ്പ് എടുക്കാന്‍ ധൈര്യം വന്നിട്ടില്ല. സൂചി പേടിയുള്ളതിനാല്‍ എനിക്കൊരു ടാറ്റൂ പോലും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒരു അമ്മ അങ്ങനെ ചെയ്യുമോ?

എന്റെ വളര്‍ച്ചയില്‍ ആളുകള്‍ക്ക് അസൂയ ഉണ്ടെന്നത് വ്യക്തമാണ്. ഞാന്‍ എവിടെയോ എന്തോ ശരിയായി ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് ആണ് ആളുകള്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. പറഞ്ഞു കൊണ്ടേ ഇരിക്കൂ,’ ഹന്‍സിക കൂട്ടിച്ചേര്‍ത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ