സൂചിപ്പേടി കാരണം ടാറ്റു പോലും ചെയ്തില്ല, പിന്നെ എങ്ങനെ നിങ്ങള്‍ക്ക് എന്റെ അമ്മയെ കുറിച്ച് ഇത്തരത്തില്‍ പറയാന്‍ കഴിയും? വിമര്‍ശകരോട് ഹന്‍സിക

തെന്നിന്ത്യന്‍ താരറാണി ഹന്‍സികയുടെ കരിയറില്‍ എല്ലായ്‌പ്പോഴും ഉയര്‍ന്നുകേട്ട ഒരു ഗോസ്സിപ്പാണ് കുട്ടിക്കാലത്ത് വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി ഹോര്‍മോണ്‍ കുത്തിവെപ്പുകള്‍ നടത്തിയെന്നത്. 2003 ല്‍ ബാലതാരമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ഹന്‍സിക 2007 ല്‍ നായിക നടിയായി മാറിയതിന് പിന്നാലെ ആയിരുന്നു ഈ അഭ്യൂഹം. നടിയുടെ അമ്മ ഒരു ഡെര്‍മറ്റോളജിസ്റ്റ് ആണെന്നതും ഈ ഗോസിപ്പ ശക്തമാക്കി.

നടി ഈ ഗോസിപ്പിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് തനിക്ക് ശരിക്കും സൂചി പേടിയാണെന്നും ഒരു ടാറ്റൂ കുത്താനുള്ള ധൈര്യം പോലും തനിക്ക് ഇതുവരെ വന്നിട്ടില്ലെന്നുമാണ് ഹന്‍സിക പറഞ്ഞത്. ബോളിവുഡ് ബബിളിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ആയിരുന്നു ഇത്.

‘ഹന്‍സികയ്ക്ക് വളര്‍ച്ചയ്ക്കായി കുത്തിവയ്പ്പ് നല്‍കിയെന്ന് പലരും ആരോപിച്ചു. എന്താണ് ആ കുത്തിവയ്പ്പ്? എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു കുത്തിവയ്പ്പ് ഉണ്ടോ? ആരോ എവിടെയോ ഇരുന്ന് എന്തോ എഴുതി വിടുന്നതാണ്. ആരോ അതിന് പണം നല്‍കുന്നു. അത് ആരാണെന്നോ എന്താണെന്നോ ഞങ്ങള്‍ക്ക് അറിയില്ല,’ അമ്മ മോന പറഞ്ഞു.

സെലിബ്രിറ്റി എന്ന നിലയില്‍ ഇതൊക്കെ അതിന്റെ ഭാഗമാണെന്ന് കരുതുന്നുവെന്ന് ഹന്‍സികയും പറഞ്ഞു. ഇന്നുവരെ, എനിക്ക് ഒരു കുത്തിവയ്പ്പ് എടുക്കാന്‍ ധൈര്യം വന്നിട്ടില്ല. സൂചി പേടിയുള്ളതിനാല്‍ എനിക്കൊരു ടാറ്റൂ പോലും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒരു അമ്മ അങ്ങനെ ചെയ്യുമോ?

എന്റെ വളര്‍ച്ചയില്‍ ആളുകള്‍ക്ക് അസൂയ ഉണ്ടെന്നത് വ്യക്തമാണ്. ഞാന്‍ എവിടെയോ എന്തോ ശരിയായി ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് ആണ് ആളുകള്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. പറഞ്ഞു കൊണ്ടേ ഇരിക്കൂ,’ ഹന്‍സിക കൂട്ടിച്ചേര്‍ത്തു.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി