സൂചിപ്പേടി കാരണം ടാറ്റു പോലും ചെയ്തില്ല, പിന്നെ എങ്ങനെ നിങ്ങള്‍ക്ക് എന്റെ അമ്മയെ കുറിച്ച് ഇത്തരത്തില്‍ പറയാന്‍ കഴിയും? വിമര്‍ശകരോട് ഹന്‍സിക

തെന്നിന്ത്യന്‍ താരറാണി ഹന്‍സികയുടെ കരിയറില്‍ എല്ലായ്‌പ്പോഴും ഉയര്‍ന്നുകേട്ട ഒരു ഗോസ്സിപ്പാണ് കുട്ടിക്കാലത്ത് വളര്‍ച്ച വര്‍ധിപ്പിക്കുന്നതിനായി ഹോര്‍മോണ്‍ കുത്തിവെപ്പുകള്‍ നടത്തിയെന്നത്. 2003 ല്‍ ബാലതാരമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയ ഹന്‍സിക 2007 ല്‍ നായിക നടിയായി മാറിയതിന് പിന്നാലെ ആയിരുന്നു ഈ അഭ്യൂഹം. നടിയുടെ അമ്മ ഒരു ഡെര്‍മറ്റോളജിസ്റ്റ് ആണെന്നതും ഈ ഗോസിപ്പ ശക്തമാക്കി.

നടി ഈ ഗോസിപ്പിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് തനിക്ക് ശരിക്കും സൂചി പേടിയാണെന്നും ഒരു ടാറ്റൂ കുത്താനുള്ള ധൈര്യം പോലും തനിക്ക് ഇതുവരെ വന്നിട്ടില്ലെന്നുമാണ് ഹന്‍സിക പറഞ്ഞത്. ബോളിവുഡ് ബബിളിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ആയിരുന്നു ഇത്.

‘ഹന്‍സികയ്ക്ക് വളര്‍ച്ചയ്ക്കായി കുത്തിവയ്പ്പ് നല്‍കിയെന്ന് പലരും ആരോപിച്ചു. എന്താണ് ആ കുത്തിവയ്പ്പ്? എല്ലുകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്ന ഒരു കുത്തിവയ്പ്പ് ഉണ്ടോ? ആരോ എവിടെയോ ഇരുന്ന് എന്തോ എഴുതി വിടുന്നതാണ്. ആരോ അതിന് പണം നല്‍കുന്നു. അത് ആരാണെന്നോ എന്താണെന്നോ ഞങ്ങള്‍ക്ക് അറിയില്ല,’ അമ്മ മോന പറഞ്ഞു.

സെലിബ്രിറ്റി എന്ന നിലയില്‍ ഇതൊക്കെ അതിന്റെ ഭാഗമാണെന്ന് കരുതുന്നുവെന്ന് ഹന്‍സികയും പറഞ്ഞു. ഇന്നുവരെ, എനിക്ക് ഒരു കുത്തിവയ്പ്പ് എടുക്കാന്‍ ധൈര്യം വന്നിട്ടില്ല. സൂചി പേടിയുള്ളതിനാല്‍ എനിക്കൊരു ടാറ്റൂ പോലും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഒരു അമ്മ അങ്ങനെ ചെയ്യുമോ?

എന്റെ വളര്‍ച്ചയില്‍ ആളുകള്‍ക്ക് അസൂയ ഉണ്ടെന്നത് വ്യക്തമാണ്. ഞാന്‍ എവിടെയോ എന്തോ ശരിയായി ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. അതുകൊണ്ട് ആണ് ആളുകള്‍ ഇങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. പറഞ്ഞു കൊണ്ടേ ഇരിക്കൂ,’ ഹന്‍സിക കൂട്ടിച്ചേര്‍ത്തു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി