തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകനും, നടനുമായ ജി. വി പ്രകാശ് കുമാറും ഭാര്യ സൈന്ധവിയും വിവാഹബന്ധം വേർപിരിഞ്ഞത്. 2013-ലായിരുന്നു ഇരുവരുടെയും വിവാഹം. പരസ്പരം മനസിലാക്കി ആരോഗ്യപരമായുള്ള ഒരു വേർപിരിയലാണ് ഇതെന്ന് രണ്ട് പേരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാൽ രണ്ട് പേർക്കെതിരെയും നിരവധി അഭ്യൂഹങ്ങളും മറ്റുമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജി. വി പ്രകാശ് കുമാർ. കൃത്യമായ വിവരം അറിയാതെ രണ്ട് വ്യക്തികളുടെ പ്രണയത്തേക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്നാണ് ജി. വി പ്രകാശ് കുമാർ പറയുന്നത്. കൂടാതെ തമിഴര്‍ ഇത്രയധികം അധഃപതിച്ചോയെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ജി. വി പ്രകാശ് പറയുന്നു.

“കൃത്യമായ വിവരം അറിയാതെ രണ്ട് വ്യക്തികളുടെ പ്രണയത്തേക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണ്. സെലിബ്രിറ്റികളാണ് എന്നതുകൊണ്ട് ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്കു കടന്നു കയറുന്നതും തരം താഴ്ന്ന വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതും അംഗീകരിക്കാനാവില്ല. തമിഴര്‍ ഇത്രയധികം അധഃപതിച്ചോ? നിങ്ങളുണ്ടാക്കുന്ന കഥകള്‍ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാതെയായോ.

പരസ്പര സമ്മതത്തോടെയുള്ള ഞങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമറിയാം. ഇത്തരം പൊതു ചര്‍ച്ചകളും വിമര്‍ശനങ്ങളും എന്റെ ജീവിതത്തോടുള്ള താല്‍പര്യം കൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും, അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തിയെ ബാധിക്കുമെന്ന് എനിക്കറിയാവുന്നതിനാലാണ് ഞാന്‍ ഈ പ്രസ്താവന നടത്തുന്നത്.” എന്നാണ് ജി വി പ്രകാശ് കുമാർ കുറിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക