തമിഴര്‍ ഇത്രയധികം അധഃപതിച്ചോ; വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളിൽ പ്രതികരണവുമായി ജി വി പ്രകാശ് കുമാർ

കഴിഞ്ഞ ദിവസമാണ് സംഗീത സംവിധായകനും, നടനുമായ ജി. വി പ്രകാശ് കുമാറും ഭാര്യ സൈന്ധവിയും വിവാഹബന്ധം വേർപിരിഞ്ഞത്. 2013-ലായിരുന്നു ഇരുവരുടെയും വിവാഹം. പരസ്പരം മനസിലാക്കി ആരോഗ്യപരമായുള്ള ഒരു വേർപിരിയലാണ് ഇതെന്ന് രണ്ട് പേരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. എന്നാൽ രണ്ട് പേർക്കെതിരെയും നിരവധി അഭ്യൂഹങ്ങളും മറ്റുമാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജി. വി പ്രകാശ് കുമാർ. കൃത്യമായ വിവരം അറിയാതെ രണ്ട് വ്യക്തികളുടെ പ്രണയത്തേക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്നാണ് ജി. വി പ്രകാശ് കുമാർ പറയുന്നത്. കൂടാതെ തമിഴര്‍ ഇത്രയധികം അധഃപതിച്ചോയെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ ജി. വി പ്രകാശ് പറയുന്നു.

“കൃത്യമായ വിവരം അറിയാതെ രണ്ട് വ്യക്തികളുടെ പ്രണയത്തേക്കുറിച്ചും വേര്‍പിരിയലിനെക്കുറിച്ചും അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണ്. സെലിബ്രിറ്റികളാണ് എന്നതുകൊണ്ട് ഞങ്ങളുടെ വ്യക്തിജീവിതത്തിലേക്കു കടന്നു കയറുന്നതും തരം താഴ്ന്ന വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതും അംഗീകരിക്കാനാവില്ല. തമിഴര്‍ ഇത്രയധികം അധഃപതിച്ചോ? നിങ്ങളുണ്ടാക്കുന്ന കഥകള്‍ മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമെന്ന് നിങ്ങള്‍ക്ക് തിരിച്ചറിയാതെയായോ.

പരസ്പര സമ്മതത്തോടെയുള്ള ഞങ്ങളുടെ വേര്‍പിരിയലിനെക്കുറിച്ച് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമറിയാം. ഇത്തരം പൊതു ചര്‍ച്ചകളും വിമര്‍ശനങ്ങളും എന്റെ ജീവിതത്തോടുള്ള താല്‍പര്യം കൊണ്ടാണെന്ന് ഞാന്‍ മനസ്സിലാക്കുന്നുണ്ടെങ്കിലും, അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന വ്യക്തിയെ ബാധിക്കുമെന്ന് എനിക്കറിയാവുന്നതിനാലാണ് ഞാന്‍ ഈ പ്രസ്താവന നടത്തുന്നത്.” എന്നാണ് ജി വി പ്രകാശ് കുമാർ കുറിച്ചത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം