സച്ചിൻ പോലും നിന്റെ അമ്മാവന്റെ ആരാധകനാണ്, നീ പാടിയാലേ ബഹുമാനം കിട്ടൂ എന്ന് ഞാൻ അവനോട് പറഞ്ഞു; ജി. വി പ്രകാശ് കുമാറിനെ കുറിച്ച് അമ്മ റെയ്ഹാന

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് പ്രിയങ്കരനായ സംഗീത സംവിധായകനാണ് ജി. വി പ്രകാശ് കുമാർ. എ. ആർ റഹ്മാന്റെ സഹോദരി റെയ്ഹാനയുടെ മകൻ കൂടിയാണ് നടൻ കൂടിയായ ജി. വി പ്രകാശ് കുമാർ.

ഇപ്പോഴിതാ എങ്ങനെയാണ് ജി. വി പ്രകാശ് കുമാർ സംഗീത ലോകത്തേക്ക് എത്തിയത് എന്ന് പറയുകയാണ് അദ്ദേഹത്തിന്റെ അമ്മ റെയ്ഹാന. ജി. വി പ്രകാശ് കുമാറിന് ചെറുപ്പത്തിൽ സംഗീതത്തിൽ ഒട്ടും താത്പര്യമില്ലായിരുന്നു എന്നാണ് അമ്മ പറയുന്നത്. സഗീതത്തിൽ അവന് അടിത്തറ പാകിയത് താനാണെന്നും അമ്മ പറയുന്നു.

“പ്രകാശിന് കഴിവിൽ ഒരു അടിത്തറ പാകിയത് ഞാനാണ്. വളരെ സ്ട്രിക്റ്റായി എല്ലാ കാര്യങ്ങളും ഞാൻ പറഞ്ഞ് കൊടുത്തു. ക്രിക്കറ്റിനോട് ജീവനായിരുന്നു അവന്. ദിവസേന ഉച്ചത്തിൽ സംസാരിച്ച് ശബ്ദം മോശമാക്കും. ഇതിനൊരു പരിഹാരം കാണണം, ഇവനെ തല്ലി നേരെയാക്കാൻ പറ്റില്ലെന്ന് മനസിലാക്കി. സച്ചിനെന്നാൽ അവന് ഭ്രാന്താണ്.

സച്ചിൻ പോലും റഹ്മാന്റെ ആരാധകനാണ്. നീ പാടിയാലേ ബഹുമാനം കിട്ടൂ എന്ന് ഞാൻ പറഞ്ഞു. മ്യൂസിക് ക്ലാസിൽ അയക്കാൻ വേണ്ടി കള്ളം പറയുകയാണെന്ന് അവൻ. അടുത്ത ദിവസം മാ​ഗസിനിൽ സച്ചിൻ റഹ്മാന്റെ പാട്ടാണ് ഫ്രീയായിരിക്കുമ്പോൾ കേൾക്കുന്നത്, അദ്ദേഹം റഹ്മാന്റെ ആരാധകനാണെന്ന വാർത്ത വന്നു. ‍പ്രകാശ് അന്ന് ചെറുതാണ്. ഞാൻ വായിച്ച് കൊടുത്തു. വിശ്വാസത്തിനായി മറ്റൊരാളെക്കാെണ്ട് വായിപ്പിക്കുകയും ചെയ്തു. സച്ചിൻ ശരിക്കും റഹ്മാന്റെ ആരാധകനാണോ, അമ്മാവൻ അത്രയും വലിയ ആളാണോ എന്ന് അവൻ ചോദിച്ചു.

എല്ലാവരും റഹ്മാൻ്റെ ഫാനാണെന്ന് പറഞ്ഞ് അവനെ മനസിലാക്കി അടുത്ത ദിവസം മുതൽ അവനിൽ സംഗീതത്തിന് താൽപര്യമുണ്ടാക്കി. ആയിരത്തിൽ ഒരുവൻ എന്ന സിനിമയിലെ സംഗീത സംവിധാനത്തിന് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് പ്രകാശിന് തോന്നിയിട്ടുണ്ട്. പക്ഷെ വെയിൽ, മദിരാശിപട്ടണം, തലൈവ എന്നീ സിനിമകളാണ് പ്രകാശ് ചെയ്‌തതിൽ എനിക്കിഷ്ടം

അനുരാ​ഗ് കശ്യപിന്റെ ഹിന്ദി സിനിമയിലൂടെ അവന് ദേശീയ പുരസ്കാരം കിട്ടുമെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പായിരുന്നു. അത്രയും നന്നായി ചെയ്തിരുന്നു. പക്ഷെ ലഭിക്കാത്തതിൽ വളരെ വിഷമം തോന്നി. സൂരരെെ പോട്രിന് അവന് പുരസ്കാരം ലഭിക്കുമെന്ന് എനിക്കുറപ്പായിരുന്നു. ദേശീയ പുരസ്കാരം കൊടുക്കാൻ അവർ നിർബന്ധിതരായി. കാരണം സിനിമ ഓസ്കാറിന് പോയതിനാൽ അവ​ഗണിക്കാൻ പറ്റിയില്ലെന്നും റെയ്ഹാന ചൂണ്ടിക്കാട്ടി.

ജിവി പ്രകാശിന്റെ ഊർജമാണ് തനിക്കിഷ്ടമെന്നും റെയ്ഹാന വ്യക്തമാക്കി. സഹോദരൻ റഹ്മാനെക്കുറിച്ചും റെയ്ഹാന സംസാരിച്ചു. പാടുമ്പോൾ മറ്റാര് തിരുത്തലുകൾ പറഞ്ഞാലും തനിക്ക് പ്രശ്നമല്ല. എന്നാൽ റഹ്മാൻ പറഞ്ഞാൽ തനിക്ക് പേടിയാണ്. അദ്ദേഹമൊന്നും പറയില്ല” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജി വി പ്രകാശ് കുമാറിന്റെ അമ്മ പറഞ്ഞത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും