പിരിയാമെന്ന് കരുതിയതാണ്.. ഈ ബന്ധം വര്‍ക്ക് ആകില്ലെന്ന് തോന്നി, പിന്നീട് ആയിരുന്നു വിവാഹനിശ്ചയം; വെളിപ്പെടുത്തി ജിപിയും ഗോപികയും

ആരാധകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും തങ്ങളുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. പിന്നാലെ ഇരുവരുടെയും പ്രണയ വിവാഹമാണോ എന്ന സംശയവുമായി ആരാധകര്‍ എത്തിയിരുന്നു. തങ്ങള്‍ വിവാഹത്തിലേക്ക് എത്തിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ജിപിയും ഗോപികയും ഇപ്പോള്‍.

യൂട്യൂബ് വീഡിയോയിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഗോവിന്ദ് പത്മസൂര്യയുടെ അച്ഛന്റെ അനിയത്തിയും തന്റെ വല്യമ്മയും സുഹൃത്തുക്കളായിരുന്നു എന്ന് ഗോപിക വ്യക്തമാക്കുന്നു. അവരാണ് ഇങ്ങനെ ഞങ്ങള്‍ക്കായി ഒരു വിവാഹം ആലോചിച്ചത്. ഗോപികയെ പോയി കാണണമെന്ന് മേമ തന്നോട് ആവശ്യപ്പെടുകയായിരുന്നു എന്ന് ജിപിയും വ്യക്തമാക്കുന്നു.

എന്നാല്‍ അതിന് അത്ര പ്രധാന്യം ആദ്യം നല്‍കിയിരുന്നില്ല. ഒടുവില്‍ കര്‍ശനമായി പറഞ്ഞപ്പോഴാണ് ഗോപികയെ വിളിക്കുകയും ചെന്നൈയില്‍ പോയി കാണുകയും ചെയ്തത്. കാപാലീശ്വരര ക്ഷേത്രത്തില്‍ വച്ചാണ് ഗോപികയെ ആദ്യമായി കാണുന്നത് എന്നും ഗോവിന്ദ് പത്മസൂര്യ വ്യക്തമാക്കി.

ഇരുവരും മനസ് തുറന്ന് സംസാരിച്ചു. ഒടുവില്‍ നല്ല കൂട്ടാണെന്ന് മനസിലായി. എന്നാല്‍ തീരുമാനം ആലോചിച്ച് പിന്നീട് പറയാമെന്ന് ഗോപിക വ്യക്തമാക്കുകയും അത് കുറച്ച് കാലം നീളുകയും ചെയ്തു. പിന്നീട് ഗോപികയുടെ ആ ആശങ്ക തന്നിലേക്കും പടരുകയായിരുന്നു എന്നും ഇത് വര്‍ക്കാകില്ല എന്ന് ഗോപികയോട് വ്യക്തമാക്കുകയായിരുന്നു എന്നാണ് ജിപി പറയുന്നത്.

എന്നാല്‍ ഗോപിക ജിപിയുമായുള്ള ബന്ധം വിവാഹത്തിലേക്ക് എത്തിക്കാന്‍ തീരുമാനമെടുത്തിരുന്നു. പിന്നീട് ജിപിയെ ഗോപിക തന്നെ പറഞ്ഞു മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് വിവാഹിതരാകാമെന്നും തീരുമാനിക്കുകയുമായിരുന്നു. അവസാന തീരുമാനം വീട്ടുകാരോട് രണ്ടുപേരും പറഞ്ഞത് പിന്നീടായിരുന്നു.

കൂടുതല്‍ പരസ്പരം മനസിലാക്കാന്‍ ശ്രമിച്ചു. പ്രണയത്തിലെത്താനുമായി സമയം മാറ്റിവെച്ചു. പിന്നീട് കുടുംബാംഗങ്ങള്‍ ആലോചിച്ച് തങ്ങളുടെ വിവാഹ നിശ്ചയം നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു എന്ന് ഗോവിന്ദ് പത്മസൂര്യയും ഗോപികയും പറയുന്നു.

Latest Stories

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ

ദുബായില്‍ 10,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഐസിഎല്‍ ഗ്രൂപ്പിന്റെ നവീകരിച്ച കോര്‍പ്പറേറ്റ് ആസ്ഥാനം; ഇന്ത്യയിലെ മുന്‍നിര NBFC അടക്കമുള്ള ഐസിഎല്‍ ഗ്രൂപ്പ് മിഡില്‍ ഈസ്റ്റില്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി നിയമമന്ത്രി പി രാജീവ്; 'സമര്‍പ്പിച്ചത് 1512 പേജുള്ള ആര്‍ഗ്യുമെന്റ് നോട്ട്, അതിന് അനുസൃതമായ വിധിയല്ല ഇപ്പോള്‍ വന്നിട്ടുള്ളത്'

'നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ, കോടതിയെ ബഹുമാനിക്കുന്നു'; നടിയെ ആക്രമിച്ച കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന 'അമ്മ'

'പ്രിയപ്പെട്ടവളെ നിനക്കൊപ്പം... അതിക്രൂരവും ഭീകരവുമായ ആക്രമണം നടത്തിയവർക്കെതിരെയുള്ള പോരാട്ടങ്ങളെ നയിച്ചത് ദൃഢനിശ്ചയത്തോടെയുള്ള നിന്റെ ധീരമായ നിലപാട്'; അതിജീവിതക്ക് പിന്തുണയുമായി വീണ ജോർജ്

'മുത്തശ്ശിയെ കഴുത്തറുത്ത് കൊന്ന് മൃതദേഹം കട്ടിലിനടിയില്‍ ചാക്കില്‍ കെട്ടി സൂക്ഷിച്ചു'; കൊല്ലത്ത് ലഹരിക്കടിമയായ ചെറുമകന്റെ കൊടുംക്രൂരത

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ