തോല്‍ക്കുമെന്ന ഭയം കാരണം വര്‍ഗീയത മാത്രമാണ് സുരേഷ്‌ ഗോപി വന്നാല്‍ ഉണ്ടാകുക എന്ന തരത്തില്‍ അവര്‍ പ്രചാരണം നടത്തി; ഗോകുല്‍ സുരേഷ്

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയ്‌ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ നടത്താന്‍ ഒരു ലോബി തന്നെ പ്രവര്‍ത്തിച്ചുവെന്ന് മകന്‍ ഗോകുല്‍ സുരേഷ്. മനോരമയുമായുള്ള അഭിമുഖത്തിലാണ് ഗോകുല്‍ ഇക്കാര്യം പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗോകുലും സുരേഷ് ഗോപിയുടെ ഭാര്യയും രംഗത്തിറങ്ങിയിരുന്നു. അതില്‍ നിന്ന് ഏറെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് മനസിലാക്കിയതെന്ന് ഗോകുല്‍ പറയുന്നു.

“അച്ഛന് പോകാന്‍ സാധിക്കാത്ത ഇടത്ത് ഞാനും അമ്മയും കൂടി പോയിരുന്നു. അതില്‍ നിന്നൊക്കെ ഏറെ വേദനിപ്പിക്കുന്ന കാര്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. അച്ഛന്‍ ചെയ്യുന്ന നന്മകളെ ബോധപൂര്‍വ്വം മറച്ച് മറ്റു കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്ന ഒരു ലോബി തന്നെയുണ്ടായിരുന്നു. തോല്‍ക്കുമെന്നുള്ള ഭയം കാരണം അവര്‍ ജനങ്ങളെ വളരെയധികം തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടായിരുന്നു. വര്‍ഗീയത മാത്രമാണ് സുരേഷ്‌ ഗോപി വന്നാല്‍ ഉണ്ടാകുക എന്ന രീതിയിലായിരുന്നു പ്രചാരണം. അച്ഛനെ തോല്‍പ്പിക്കുന്നത് മെക്കയില്‍ പോകുന്നത് പോലെയുള്ള പുണ്യപ്രവൃത്തിയാണെന്ന് വരെ പറഞ്ഞവരുണ്ട്. അത്തരം ആരോപണങ്ങളോട് കടുത്ത വിഷമമുണ്ട്.” ഗോകുല്‍ പറഞ്ഞു.

സുരേഷ് ഗോപിയെ പിന്തുണച്ച ബിജു മേനോനെതിരായി ഉണ്ടായ സൈബര്‍ ആക്രമണം കാശിറക്കി കളിച്ച കളിയാണെന്നും ഗോകുല്‍ പറഞ്ഞു. ബിജുമേനോന്‍ അങ്കിളിന് നേരെ ആക്രമണമുണ്ടായ പ്രൊഫൈലുകള്‍ കുറേ ഞാന്‍ പരിശോധിച്ചു. അവയില്‍ ഭൂരിഭാഗവും വ്യാജ പ്രൊഫൈലുകളാണ്. അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് എന്റെ കൂടി കടമയാണെന്ന് തോന്നിയതു കൊണ്ടാണ് ഞാന്‍ പിന്തുണയുമായി രംഗത്ത് എത്തിയതെന്നും ഗോകുല്‍ പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു