ശ്രീവിദ്യയുടെ സ്വത്തുക്കളുടെയെല്ലാം അവകാശം എന്റെ പേരിലാണ്, ഒരുപാട് ചീത്തപ്പേര് കേട്ടു, പക്ഷെ എനിക്കൊരു മൊട്ടുസൂചി പോലുമില്ല: ഗണേഷ് കുമാര്‍

അന്തരിച്ച നടി ശ്രീവിദ്യയുടെ വില്‍പത്രവുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിച്ച് നടനും മന്ത്രിയുമായ ഗണേഷ് കുമാര്‍. ശ്രീവിദ്യയുടെ വില്‍പത്രം തന്റെ പേരിലാണെങ്കിലും അതില്‍ നിന്ന് ഒരു മൊട്ടുസൂചി പോലും താന്‍ എടുത്തിട്ടില്ല എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. ഐഇ മലയാളത്തിന്റെ പോഡ്കാസ്റ്റിലാണ് ഗണേഷ് കുമാര്‍ പ്രതികരിച്ചത്.

ഗണേഷ് കുമാറിനെതിരെ ശ്രീവിദ്യയുടെ സഹോദര ഭാര്യ വിജയലക്ഷ്മി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ പവര്‍ ഓഫ് അറ്റോണി ഗണേഷിന്റെ പേരിലാണെന്നും ലക്ഷക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ക്ക് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും ആയിരുന്നു വിജയലക്ഷ്മി പറഞ്ഞത്.

സ്വത്തുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടന്നെന്ന് കാണിച്ച് 2012ല്‍ ശ്രീവിദ്യയുടെ ബന്ധുക്കള്‍ ഗണേഷ് കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. 2015ല്‍ നടിയുടെ സഹോദരന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ശ്രീവിദ്യയുടെ സ്വത്തുക്കളില്‍ ഭൂരിഭാഗവും നികുതിവകുപ്പിന്റെ കയ്യിലാണെന്നും ലോകായുക്തയില്‍ നേരത്തെ ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

”ശ്രീവിദ്യയുടെ എല്ലാ സ്വത്തുക്കളുടെയും വില്‍പ്പത്രം എന്റെ പേരിലാണ് എഴുതി വച്ചത്. അതിന്റെ പേരില്‍ ഞാന്‍ ഒരുപാട് ചീത്തപ്പേര് കേട്ടിട്ടുണ്ട്. അതൊരു രജിസ്റ്റേര്‍ഡ് വില്‍പത്രമാണ്. ആ സ്വത്തില്‍ ഒരു വ്യക്തിക്കും അവകാശമില്ല. അതില്‍ ഒരിടത്തും ഗണേഷ് കുമാര്‍ എന്ന വ്യക്തിക്ക് ഒരു ടേബിള്‍സ്പൂണ്‍ പോലും ഇല്ല, ഒരു മൊട്ടുസൂചി പോലും ഇല്ല. എനിക്കത് അഭിമാനമുള്ള കാര്യമാണ്.”

‘ശ്രീവിദ്യയുടെ പേരില്‍ ആദായനികുതി വകുപ്പിന്റെ ഒരു കേസുണ്ടായിരുന്നു. ആദായനികുതി വകുപ്പ് അവരുടെ എല്ലാ സ്വത്തുക്കളും കണ്ടെടുത്തു. അതിന് ശേഷം മദ്രാസിലുള്ള അവരുടെ ഒരു ഫ്‌ലാറ്റ് വിറ്റ് ആദായ നികുതി വകുപ്പിന് ലഭിക്കേണ്ടിയിരുന്നു പണം എടുത്തു. അതിന് ശേഷവും സ്വത്തുക്കള്‍ റിലീസ് ചെയ്യാതെ പിടിച്ചുവച്ചിരിക്കുകയാണ്. സ്വത്തുക്കള്‍ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഞങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.”

”ശ്രീവിദ്യ തന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വില്‍പ്പത്രത്തില്‍ എഴുതി വച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും ചെയ്യാനാവാത്ത വിധത്തില്‍ അന്ന് മുതല്‍ സ്വത്തുക്കള്‍ പിടിച്ചുവച്ചിരിക്കുകയാണ്. സ്വത്തുക്കള്‍ വിട്ടു കിട്ടിയാല്‍ വില്‍പത്രത്തില്‍ അവര്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചെയ്യും. അവരുടെ അവസാന സമയങ്ങളില്‍ അവരുടെ കൂടെ നില്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ട്.”

”എന്റെ ആദ്യ സിനിമയില്‍ അവരുണ്ട്. അന്ന് മുതല്‍ അവരുമായി നല്ലൊരു സ്‌നേഹ ബന്ധമുണ്ട്. അവര്‍ രോഗബാധിതയായി കിടക്കുമ്പോള്‍ എല്ലാ കാര്യത്തിനും ഞാനാണ് കൂടെ നിന്നത്. ഒരു കലാകാരി എന്നെ പോലൊരു വ്യക്തിയെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തതില്‍ വളരെ സന്തോഷമുണ്ട്” എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു