'പടം കണ്ട് അച്ഛന്‍ അമ്മയോട് ക്ഷമ ചോദിച്ചു'; 'ഗ്രേറ്റ് ഇന്ത്യൻ കിച്ചണ്‍' ഹിന്ദി പതിപ്പ് നായിക സന്യ മൽഹോത്ര

ജിയോ ബേബി രചനയും സംവിധാനവും നിർവ്വഹിച്ച മലയാള ചലച്ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനുമാണ് ഈ സിനിമയിലെ പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്തത്. 2021 ജനുവരി 15ന് കേരളത്തിൽ നിന്നുള്ള മലയാളം ഒടിടി പ്ലാറ്റ്ഫോമായ നീസ്ട്രീമിലൂടെ എത്തിയ സിനിമ ചർച്ച ചെയ്യപ്പെട്ടിരുന്നു.

സിനിമയുടെ ഹിന്ദി റീമേക്കായ മിസിസ് കഴിഞ്ഞ ദിവസമാണ് സീ5 ല്‍ റിലീസ് ആയത്. ബോളിവുഡ് നടി സന്യ മൽഹോത്രയാണ് ചിത്രത്തില്‍ നായിക വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി ഫസ്റ്റ്‌പോസ്റ്റിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സന്യ മൽഹോത്ര ഈ ചിത്രം കണ്ടതിന് ശേഷം തന്‍റെ അമ്മയോട് തന്‍റെ അച്ഛൻ മാപ്പ് പറഞ്ഞെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോള്‍ ചർച്ചയാകുന്നത്.

ചിത്രത്തിലെ വീട്ടമ്മയുടെ ക്യാരക്ടര്‍ ശരിക്കും സമൂഹത്തില്‍ കാണുന്ന ഒരാളാണ്. എന്നാല്‍ അത്തരം ഒരാളായി ഞാനോ, എന്‍റെ ചുറ്റുമുള്ള സ്ത്രീകളോ മാറരുത് എന്നതാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സിനിമ കണ്ടതിന് പിന്നാലെ എന്‍റെ അച്ഛൻ അമ്മയോട് വന്ന് ക്ഷമ ചോദിച്ചതാണ് എന്നെ സംബന്ധിച്ച് ഈ ചിത്രത്തിലെ ഏറ്റവും വലിയ പാഠം എന്നാണ് സന്യ പറഞ്ഞത്. ഒരു സ്വയം നവീകരണമാണ് ഈ ചിത്രമെന്നും സന്യ പറഞ്ഞു.

ഫെബ്രുവരി 7 ന് സീ5 ല്‍ മിസിസ് ഡിജിറ്റലായി റിലീസ് ചെയ്തിരിക്കുന്നത്. നിതാ സംവിധായിക ആരതി കദവ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ജിയോ സ്റ്റുഡിയോസിൻ്റെ ബാനറിൽ ജ്യോതി ദേശ്പാണ്ഡെയാണ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഇതിനകം തന്നെ പാന്‍ ഇന്ത്യ തലത്തില്‍ ശ്രദ്ധേയമായ ചിത്രമാണ്. എന്നാൽ വലിയ മാറ്റങ്ങളടെയാണ് മിസിസ് എത്തുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക