ഫഹദ് ഫാസിൽ വിക്രത്തിന് പോയ ഗ്യാപ്പിൽ ബേസിൽ കേറി പറ്റിയതാ പാൽതുവിൽ, പുള്ളി തിരിച്ചുവന്നപ്പോൾ ഷൂട്ടിംഗ് തീർക്കുകയും ചെയ്തു: ജോണി ആന്റണി

ബേസിൽ ജോസഫിനെ കേന്ദ്ര കഥപാത്രമാക്കി നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാൽതു ജാൻവർ. ഭാവന സ്റ്റുഡിയോസ് നിർമ്മിക്കുന്ന ചിത്രം ഓണത്തിന് റീലിസിനെത്തും. ചിത്രത്തിന്റെ പ്രൊമോഷൻറെ ഭാ​ഗമായി നടന്ന പ്രസ് മീറ്റിൽ ബേസിൽ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കഥ കേൾക്കുന്നതിന് മുമ്പേ താൻ യെസ് പറഞ്ഞ ചിത്രമാണ് പാൽതു ജാൻവറെന്നാണ് ബേസിൽ പറയുന്നത്.

പാൽതു ജാൻവറിനായി ആദ്യം തന്നെ വിളിച്ചത് ദിലീഷ് പോത്തനാണ്. സിനിമ നിർമ്മിക്കുന്നത് ഭാവന സ്റ്റുഡിയോസാണ് എന്ന് പറഞ്ഞപ്പോൾ താൻ കഥ പോലും കേട്ടില്ല. പിന്നെന്താ അഭിനയിക്കാം എന്ന് പറയുകയായിരുന്നുവെന്നും ബേസിൽ പറഞ്ഞു. ഇത്തവണ ഫഹദ് ഫാസിലില്ലേ എന്ന്
താൻ ചോദിച്ചപ്പോൾ ഇല്ലാ എന്നാണ് അദ്ദേഹം പറഞ്ഞത്. ഓക്കെ എങ്കിൽ താൻ വരാമെന്ന് പറഞ്ഞുവെന്നും ബേസിൽ പറയുന്നു.

ഫഹദ് ഫാസിൽ വിക്രത്തിന് പോയ സമയത്ത് ബേസിൽ കേറിക്കൂടിയതാണെന്നാണ് കണ്ണിറുക്കി കൊണ്ട് ജോണി ആന്റണി പറഞ്ഞത്. തിരിച്ചുവന്നപ്പോൾ പാൽതു ജാൻവറിൻ്‍റെ ഷൂട്ടിങ്ങ് കഴിയുകയും ചെയ്തു. വിക്രത്തിന്റെ തിരക്കിൽ ഫഹദ് ഫാസിൽ ഇതറിഞ്ഞില്ല. അതാണ് സത്യം. ബേസിൽ കേറി പറ്റിയതാ, ജോണി ആന്റണി പറഞ്ഞു.

ഓണത്തിന് വരുന്ന വമ്പൻ ചിത്രങ്ങളോടൊപ്പം പാൽതു ജാൻവർ ഇറങ്ങുന്നതിൽ ടെൻഷൻ ഉണ്ടെന്നും ബേസിൽ പറഞ്ഞു. സിനിമ ഇറങ്ങുമ്പോൾ തന്നെക്കാളും ടെൻഷൻ പ്രൊഡ്യൂസർമാർക്കാണ്. ചെറുപ്പത്തിൽ അഭിനേതാവാകണമെന്നൊന്നും ആഗ്രഹിച്ചിട്ടില്ല. നായകനായി സിനിമയിൽ വരുമെന്നൊന്നും വിചാരിച്ചിട്ടില്ലായിരുന്നുവെന്നും ബേസിൽ കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക