രണ്ടായിരം പേരുടെ ശാപം വേണോ എന്ന് ഞാന്‍ റഹ്‌മാനോട് ചോദിച്ചു, മാപ്പ് പറയണം എന്നായിരുന്നു നടന്റെ കണ്ടീഷന്‍: ഇടവേള ബാബു

പലപ്പോഴും അഭിനേതാക്കളും നിര്‍മ്മാതാവും അണിയറപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാനായി ഇടപെടാറുള്ള നടനാണ് ഇടവേള ബാബു. താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു ഇക്കാര്യങ്ങള്‍ തുറന്നു പറയാറുമുണ്ട്. ഒരു സിനിമയുടെ ലൊക്കേഷനില്‍ നിന്നും നടന്‍ റഹ്‌മാന്‍ പിണങ്ങി പോയതിനെ കുറിച്ചാണ് നടന്‍ ഇപ്പോള്‍ പറയുന്നത്.

മഴവില്‍കൂടാരം എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും റഹ്‌മാന്‍ പിണങ്ങി പോയതിനെ കുറിച്ചാണ് കാന്‍ മീഡിയ ചാനലിന് നല്‍കിയ അബിമുഖത്തില്‍ ഇടവേള ബാബു പറഞ്ഞത്. ”അന്ന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലാണ് ഷൂട്ട്. രണ്ടായിരം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഉള്ളൊരു സെറ്റാണ്. ഭയങ്കര ഹെവി സെറ്റപ്പാണ്.”

”പി സുകുമാര്‍ ആയിരുന്നു ചിത്രത്തിന്റെ ക്യാമറ. സിദ്ദിഖ് ഷമീര്‍ ആയിരുന്നു സംവിധാനം. ചെറിയൊരു കാര്യത്തിന്റെ പേരില്‍ റഹ്‌മാന്‍ വഴക്ക് കൂടി. വഴക്ക് എന്ന് പറഞ്ഞാല്‍ ഭയങ്കര വഴക്ക്. അന്ന് തൃശൂര്‍ ആണ് റഹ്‌മാന്റെ താമസം. വേഗം കാര്‍ എടുക്കാന്‍ പറഞ്ഞു, റഹ്‌മാന്‍ കാറില്‍ കയറി തൃശൂര്‍ക്ക് പോയി. സുകുമാറും ഡയറക്ടറും എല്ലാം എന്നെ നോക്കി.”

”എന്ത് ചെയ്യണമെന്ന് ആര്‍ക്കും ഒരു പിടിയില്ല. ഞാന്‍ നേരെ ഒരു വണ്ടിയെടുത്ത് പിന്നാലെ പോയി. അവിടെ ചെന്നപ്പോള്‍ റഹ്‌മാന്‍ വളരെ ദേഷ്യത്തിലാണ്. ഞാന്‍ റഹ്‌മാനോട് സംസാരിച്ചു. ഇന്ന് ഷൂട്ടിംഗ് മുടങ്ങി പോകുന്നത് ശരിയല്ലെന്ന് ഞാന്‍ പറഞ്ഞു. മറ്റൊന്ന് ആലോചിക്കണ്ട. അവിടെ വന്നേക്കുന്ന രണ്ടായിരം വരുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ കുറിച്ച് മാത്രം ഓര്‍ത്താല്‍ മതി.”

”നാളെ അമ്മയെ ഹോസ്പിറ്റലില്‍ കൊണ്ടുപോകാമല്ലോ എന്നൊക്കെ ഓര്‍ത്ത് അതിനുള്ള പൈസയ്ക്കായി വന്നിട്ടുള്ളവര്‍ ആയിരിക്കും അതില്‍ ചിലരെങ്കിലും. അതുകൊണ്ട് കുട്ടിയുടെ ഫീസ് അടക്കാമെന്ന് ചിന്തിക്കുന്നവരുണ്ടാകും. അങ്ങനെ നൂറ് കൂട്ടം കാര്യങ്ങള്‍ ചിന്തിച്ചിട്ടാകും പലരും അവിടെ വന്നിരിക്കുന്നത്. റഹ്‌മാന്‍ കാരണം ഷൂട്ട് മുടങ്ങിയാല്‍ മനസുകൊണ്ട് രണ്ടായിരം പേര്‍ ശപിക്കും.”

”ആ ശാപം വേണോ എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ റഹ്‌മാന്‍ ഒന്ന് ചിന്തിച്ചു. എല്ലാ പ്രശ്‌നങ്ങളും ഞാന്‍ തീര്‍ത്തു തരാം എന്ന് പറഞ്ഞ് പിടിച്ചുകൊണ്ടുപോയി. അവര്‍ മാപ്പ് പറയണം എന്നായിരുന്നു റഹ്‌മാന്റെ കണ്ടീഷന്‍. എന്നാല്‍ അവിടെ ചെന്ന് രണ്ടുകൂട്ടരും ഒന്ന് കെട്ടിപിടിച്ചതോടെ ആ പ്രശ്‌നം അവസാനിച്ചു” എന്നാണ് ഇടവേള ബാബു പറയുന്നത്.

Latest Stories

വി ഡി സതീശനെ നേരിടാന്‍ പറവൂരില്‍ ഇ ടി ടൈസണ്‍; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐ; രണ്ടുടേം വ്യവസ്ഥയില്‍ മന്ത്രി കെ രാജന് ഇളവ്

അസമിലും പുതുച്ചേരിയിലും കേരളത്തിനൊപ്പം ഏപ്രില്‍ 9ന് വോട്ടെടുപ്പ്, മേയ് 4ന് വോട്ടെണ്ണല്‍; തമിഴ്‌നാട് ഏപ്രില്‍ 23ന് പോളിംഗ് ബൂത്തില്‍, പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടം; ഫലം മേയ് 4ന്

സംസ്ഥാനത്ത് ഏപ്രില്‍ 9ന് വോട്ടെടുപ്പ്; മേയ് 4ന് വോട്ടെണ്ണല്‍; തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്

ആറ് വിരല്‍ സോഷ്യല്‍ മീഡിയ പ്രചരണത്തില്‍ കഴമ്പില്ല, നെതന്യാഹു കൊല്ലപ്പെട്ടുവെന്നത് വ്യാജ വാര്‍ത്തയെന്ന് ഇസ്രയേല്‍; ജീവനോടെ ഉണ്ടെങ്കില്‍ തിരഞ്ഞുപിടിച്ചു വധിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ്

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി