ലാലേട്ടന് എന്റെ കല്യാണത്തിന് വരാന്‍ പറ്റാഞ്ഞത് അതുകൊണ്ടാണ്.. ഈ സിനിമയിലേക്ക് വിളിച്ചപ്പോള്‍ 'ബട്ടര്‍ഫ്‌ളൈസ് ഇന്‍ സ്റ്റൊമക്' എന്ന അവസ്ഥയായിരുന്നു: ദുര്‍ഗ കൃഷ്ണ

‘ഓളവും തീരവും’ സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി എത്തിയതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ദുര്‍ഗ കൃഷ്ണ. ‘ഉടല്‍’ എന്ന സിനിമ കഴിഞ്ഞതിന് ശേഷമാണ് തന്നെ ഓളവും തീരവും സിനിമയിലേക്ക് വിളിക്കുന്നത്. പ്രിയന്‍ സര്‍ ‘കട്ട്’ വിളിച്ചപ്പോഴാണ് താന്‍ ലാലേട്ടന്റെ നായികയായി എന്നത് സ്വയം വിശ്വസിച്ചത് എന്നാണ് ദുര്‍ഗ പറയുന്നത്.

പ്രിയദര്‍ശന്‍ സാറിന്റെ കൂടെ സിനിമ ചെയ്യണം, സന്തോഷ് ശിവന്‍ സാറിന്റെ ഫ്രെയിമില്‍ നില്‍ക്കണം, ലാലേട്ടന്റെ നായികയാകണം, എം.ടി സാറിന്റെ സ്‌ക്രിപ്റ്റില്‍ ചെറു വേഷമെങ്കിലും വേണമെന്ന് മോഹിക്കാത്ത ആരാണുള്ളത്. അങ്ങനെയുള്ള എല്ലാ ആഗ്രഹങ്ങളും ഒന്നിച്ചു സാധിക്കുന്ന സിനിമയാണിത്.

‘ഉടല്‍’ കഴിഞ്ഞ സമയത്താണ് ഈ ചിത്രത്തിലേക്കു വിളി വന്നത്. കേട്ടപ്പോള്‍ ‘ബട്ടര്‍ഫ്‌ലൈസ് ഇന്‍ സ്റ്റൊമക്’ എന്ന അവസ്ഥയായിരുന്നു. കോസ്റ്റ്യൂമര്‍ അളവുകളെടുത്തിട്ടും താന്‍ ഉറപ്പിച്ചില്ല. പുഴക്കരയില്‍ ബാപ്പുട്ടിയെ നോക്കിയിരിക്കുന്ന നബീസ, തന്റെ ആദ്യത്തെ ഷോട്ട് ഇതാണ്.

ബാപ്പുട്ടിയാകുന്ന ലാലേട്ടന്റെ നായികയായി താന്‍ അഭിനയിച്ചു എന്നു സ്വയം വിശ്വസിച്ചത് പ്രിയന്‍ സാര്‍ ‘കട്ട്’ വിളിച്ചപ്പോഴാണ്. ലാലേട്ടന്‍ തനിക്ക് ജ്യേഷ്ഠതുല്യനാണ്. എല്ലാ കാര്യത്തിനും അദ്ദേഹത്തോട് അനുവാദവും അനുഗ്രഹവും വാങ്ങും. ‘ബാറോസി’ന്റെ ഷൂട്ടിംഗില്‍ ആയതിനാല്‍ ലാലേട്ടന് തന്റെ കല്യാണത്തിനു വരാന്‍ പറ്റിയില്ല.

ഏട്ടനെ കാണണമെന്നു വിചാരിച്ചെങ്കിലും പല കാരണങ്ങളാല്‍ നീണ്ടുപോയി. അങ്ങനെയിരിക്കെ ലാലേട്ടന്‍ വിളിച്ചു, ‘ഇന്നു വരൂ, ഞാന്‍ വീട്ടിലുണ്ട്.’ അന്ന് തന്റെ ജന്മദിനമായിരുന്നു. തങ്ങള്‍ പോയി അനുഗ്രഹം വാങ്ങി എന്നാണ് ദുര്‍ഗ കൃഷ്ണ ഒരു അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ