കൈവിട്ടു പോകുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു.. മണിക്കൂറുകളോളം സിനിമയുടെ കഥ കേട്ടിരുന്നു, ഇത് ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സിനിമ: ദുല്‍ഖര്‍

‘കാന്ത’ സിനിമ കൈവിട്ടു പോകുമോ എന്ന ഭയം തനിക്ക് ഉണ്ടായിരുന്നുവെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിലാണ് ദുല്‍ഖര്‍ സംസാരിച്ചത്. 2019ല്‍ ആണ് സിനിമയുടെ കഥ കേള്‍ക്കുന്നത്. മൂന്ന് മണിക്ക് പറയാന്‍ ആരംഭിച്ച കഥ 7.30 ആയിട്ടും കഴിഞ്ഞില്ല. താന്‍ കഥയില്‍ മുഴുകിയിരുന്നു. എന്നാല്‍ ഈ സിനിമയുടെ നിര്‍മ്മാണം ആറ് വര്‍ഷം നീണ്ടുപോയി. ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് സ്‌ക്രിപ്റ്റ് മീറ്റിങ്ങുകള്‍ കൂടിയിരുന്നു. 80 മണിക്കൂറുകള്‍ വരെ കഥ കേട്ടിരുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ദുല്‍ഖറിന്റെ വാക്കുകള്‍:

2019ല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് കാന്തയുടെ കഥ ആദ്യമായി കേള്‍ക്കുന്നത്. അന്ന് രാത്രി എനിക്ക് ഒരു ഡിന്നര്‍ ഉണ്ടായിരുന്നതുകൊണ്ട്, ആറ് മണിക്ക് വിവരണം തീരും എന്ന് ഞാന്‍ കരുതി. എന്നാല്‍ സമയം 6 മണി, 7 മണി, 7:30 മണി എന്നിങ്ങനെ നീണ്ടുപോയി. അപ്പോള്‍ സെല്‍വ, ‘സാരമില്ല, 10 മിനിറ്റില്‍ ഞാന്‍ ഫസ്റ്റ് ഹാഫ് തീര്‍ക്കാം’ എന്ന് എന്നോട് പറഞ്ഞു. ആദ്യ പകുതിക്ക് വേണ്ടി മാത്രം നാലഞ്ച് മണിക്കൂര്‍ എടുക്കുന്നത് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല.

പക്ഷേ ഞാന്‍ ആ കഥയില്‍ അത്രയധികം മുഴുകിയിരുന്നു, അത് എനിക്ക് അത്രത്തോളം ഇഷ്ടമായിരുന്നു. സംഗീതം ഉള്‍പ്പെടെ സ്പീക്കറുകളുമായി അദ്ദേഹം വന്നതിനാല്‍, ആ വിവരണം കേള്‍ക്കുന്നത് ഒരു സിനിമ കാണുന്നത് പോലെയായിരുന്നു. എന്നാല്‍ ഈ സിനിമയുടെ നിര്‍മ്മാണം ആറ് വര്‍ഷം നീണ്ടുപോയി. സെല്‍വയ്ക്ക് ഇഷ്ടമുള്ള ഏത് ദിശയിലേക്കും എഴുതാനുള്ള കഴിവുണ്ട്. തിരക്കഥയിലെ ഏതെങ്കിലും ഒരു ഭാഗം നമുക്ക് കുറച്ചുകൂടി മാറ്റാമോ എന്ന് ചോദിച്ചാല്‍, അദ്ദേഹം ആ ഏരിയ വച്ച് എഴുതി എഴുതി വേറെ എങ്ങോട്ടോ പോകും.

തുടര്‍ന്ന്, ആദ്യം ഇഷ്ടപ്പെട്ട കഥയിലേക്ക് എങ്ങനെ തിരിച്ചു കൊണ്ടുവരും എന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യും. നാലഞ്ച് വര്‍ഷമായി ഞങ്ങള്‍ ഇതാണ് ചെയ്തുകൊണ്ടിരുന്നത്. ഒരു സിനിമയ്ക്ക് വേണ്ടി എന്റെ ജീവിതത്തില്‍ ഇത്രയും സ്‌ക്രിപ്റ്റ് മീറ്റിങ്ങുകള്‍ ഞാന്‍ കേട്ടിട്ടില്ല. ഒരു ‘കാന്താ’ മീറ്റിങ് ഒരിക്കലും അഞ്ച് മണിക്കൂറില്‍ കുറയില്ല. അങ്ങനെയുള്ള 10-12 മീറ്റിങ്ങുകള്‍ ഞങ്ങള്‍ നടത്തി, ഏകദേശം 50, 60, 70, 80 മണിക്കൂറുകള്‍ ഞങ്ങള്‍ കഥകള്‍ കേട്ടിട്ടുണ്ട്. ഇത്രയധികം ആഗ്രഹിച്ച ഈ ചിത്രം കൈവിട്ടുപോകുമോ എന്ന് എനിക്ക് പോലും ഭയമുണ്ടായിരുന്നു.

ഈ യാത്രയില്‍ ഞങ്ങള്‍ ‘അയ്യ’ എന്ന് വിളിക്കുന്ന സമുദ്രക്കനി സാറിന്റെ സാന്നിധ്യം വളരെ വലുതായിരുന്നു. റാണയും ഞാനും ചേര്‍ന്ന് ഈ സിനിമ നിര്‍മ്മിച്ചപ്പോള്‍, ഞങ്ങള്‍ക്ക് പരസ്പരം വഴക്കിടാന്‍ കഴിയുന്നത്ര അടുപ്പം ഉണ്ടായിരുന്നു. എങ്കിലും, സിനിമ ഏറ്റവും മികച്ചതായിരിക്കണം എന്നതായിരുന്നു ഞങ്ങളുടെയെല്ലാം ലക്ഷ്യം. കൂടാതെ, ‘കുമാരി’ എന്ന കഥാപാത്രത്തിനായി ആറു മാസത്തോളം തിരച്ചില്‍ നടത്തിയാണ് ഭാഗ്യശ്രീയെ കണ്ടെത്തിയത്. പ്രേക്ഷകര്‍ ഈ കഥാപാത്രത്തെ ഒരു പുതിയ പ്രതിഭയെ പോലെ കണ്ടെത്തണമെന്ന് സെല്‍വയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

ഈ സിനിമ ഒരു സാധാരണ കഥയോ സിനിമയോ അല്ല. ഈ സിനിമയ്ക്ക് അതിന്റേതായ ഒരു വിധി ഉണ്ട്. ഈ സിനിമയില്‍ ആരെല്ലാം വേണം, എപ്പോഴാണ് ഷൂട്ടിംഗ് തുടങ്ങേണ്ടത്, എപ്പോഴാണ് റിലീസ് ചെയ്യേണ്ടത് എന്നെല്ലാം ഈ സിനിമ തന്നെയാണ് തീരുമാനിക്കുന്നത്. കാന്തയില്‍ അങ്ങനെയൊരു സംഭാഷണം പോലുമുണ്ട്. ഇത് എന്റെ കരിയറിലെ ഒരു ‘ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം’ പോലുള്ള സിനിമയാണ്.

Latest Stories

ദുൽഖർ സൽമാനെ മറികടന്നു സഞ്ജു; ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള രണ്ടാമത്തെ മലയാളി താരം

ഇന്ത്യ ഈ നേട്ടത്തിന് അർഹരാണ്, സഞ്ജുവിന്റെ പ്രകടനത്തിന് സല്യൂട്ട്: ഷാഹിദ് അഫ്രീദി

'ലോകകപ്പിന്റെ തുടക്കത്തിൽ ഞങ്ങൾ സഞ്ജുവിനെ ഇറക്കില്ല എന്ന് തീരുമാനിച്ചു'; കാരണം പറഞ്ഞ് ഗൗതം ഗംഭീർ

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ