കൈവിട്ടു പോകുമോ എന്ന ഭയം എനിക്ക് ഉണ്ടായിരുന്നു.. മണിക്കൂറുകളോളം സിനിമയുടെ കഥ കേട്ടിരുന്നു, ഇത് ഒരിക്കല്‍ മാത്രം സംഭവിക്കുന്ന സിനിമ: ദുല്‍ഖര്‍

‘കാന്ത’ സിനിമ കൈവിട്ടു പോകുമോ എന്ന ഭയം തനിക്ക് ഉണ്ടായിരുന്നുവെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിലാണ് ദുല്‍ഖര്‍ സംസാരിച്ചത്. 2019ല്‍ ആണ് സിനിമയുടെ കഥ കേള്‍ക്കുന്നത്. മൂന്ന് മണിക്ക് പറയാന്‍ ആരംഭിച്ച കഥ 7.30 ആയിട്ടും കഴിഞ്ഞില്ല. താന്‍ കഥയില്‍ മുഴുകിയിരുന്നു. എന്നാല്‍ ഈ സിനിമയുടെ നിര്‍മ്മാണം ആറ് വര്‍ഷം നീണ്ടുപോയി. ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് സ്‌ക്രിപ്റ്റ് മീറ്റിങ്ങുകള്‍ കൂടിയിരുന്നു. 80 മണിക്കൂറുകള്‍ വരെ കഥ കേട്ടിരുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

ദുല്‍ഖറിന്റെ വാക്കുകള്‍:

2019ല്‍ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് കാന്തയുടെ കഥ ആദ്യമായി കേള്‍ക്കുന്നത്. അന്ന് രാത്രി എനിക്ക് ഒരു ഡിന്നര്‍ ഉണ്ടായിരുന്നതുകൊണ്ട്, ആറ് മണിക്ക് വിവരണം തീരും എന്ന് ഞാന്‍ കരുതി. എന്നാല്‍ സമയം 6 മണി, 7 മണി, 7:30 മണി എന്നിങ്ങനെ നീണ്ടുപോയി. അപ്പോള്‍ സെല്‍വ, ‘സാരമില്ല, 10 മിനിറ്റില്‍ ഞാന്‍ ഫസ്റ്റ് ഹാഫ് തീര്‍ക്കാം’ എന്ന് എന്നോട് പറഞ്ഞു. ആദ്യ പകുതിക്ക് വേണ്ടി മാത്രം നാലഞ്ച് മണിക്കൂര്‍ എടുക്കുന്നത് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞില്ല.

പക്ഷേ ഞാന്‍ ആ കഥയില്‍ അത്രയധികം മുഴുകിയിരുന്നു, അത് എനിക്ക് അത്രത്തോളം ഇഷ്ടമായിരുന്നു. സംഗീതം ഉള്‍പ്പെടെ സ്പീക്കറുകളുമായി അദ്ദേഹം വന്നതിനാല്‍, ആ വിവരണം കേള്‍ക്കുന്നത് ഒരു സിനിമ കാണുന്നത് പോലെയായിരുന്നു. എന്നാല്‍ ഈ സിനിമയുടെ നിര്‍മ്മാണം ആറ് വര്‍ഷം നീണ്ടുപോയി. സെല്‍വയ്ക്ക് ഇഷ്ടമുള്ള ഏത് ദിശയിലേക്കും എഴുതാനുള്ള കഴിവുണ്ട്. തിരക്കഥയിലെ ഏതെങ്കിലും ഒരു ഭാഗം നമുക്ക് കുറച്ചുകൂടി മാറ്റാമോ എന്ന് ചോദിച്ചാല്‍, അദ്ദേഹം ആ ഏരിയ വച്ച് എഴുതി എഴുതി വേറെ എങ്ങോട്ടോ പോകും.

തുടര്‍ന്ന്, ആദ്യം ഇഷ്ടപ്പെട്ട കഥയിലേക്ക് എങ്ങനെ തിരിച്ചു കൊണ്ടുവരും എന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യും. നാലഞ്ച് വര്‍ഷമായി ഞങ്ങള്‍ ഇതാണ് ചെയ്തുകൊണ്ടിരുന്നത്. ഒരു സിനിമയ്ക്ക് വേണ്ടി എന്റെ ജീവിതത്തില്‍ ഇത്രയും സ്‌ക്രിപ്റ്റ് മീറ്റിങ്ങുകള്‍ ഞാന്‍ കേട്ടിട്ടില്ല. ഒരു ‘കാന്താ’ മീറ്റിങ് ഒരിക്കലും അഞ്ച് മണിക്കൂറില്‍ കുറയില്ല. അങ്ങനെയുള്ള 10-12 മീറ്റിങ്ങുകള്‍ ഞങ്ങള്‍ നടത്തി, ഏകദേശം 50, 60, 70, 80 മണിക്കൂറുകള്‍ ഞങ്ങള്‍ കഥകള്‍ കേട്ടിട്ടുണ്ട്. ഇത്രയധികം ആഗ്രഹിച്ച ഈ ചിത്രം കൈവിട്ടുപോകുമോ എന്ന് എനിക്ക് പോലും ഭയമുണ്ടായിരുന്നു.

ഈ യാത്രയില്‍ ഞങ്ങള്‍ ‘അയ്യ’ എന്ന് വിളിക്കുന്ന സമുദ്രക്കനി സാറിന്റെ സാന്നിധ്യം വളരെ വലുതായിരുന്നു. റാണയും ഞാനും ചേര്‍ന്ന് ഈ സിനിമ നിര്‍മ്മിച്ചപ്പോള്‍, ഞങ്ങള്‍ക്ക് പരസ്പരം വഴക്കിടാന്‍ കഴിയുന്നത്ര അടുപ്പം ഉണ്ടായിരുന്നു. എങ്കിലും, സിനിമ ഏറ്റവും മികച്ചതായിരിക്കണം എന്നതായിരുന്നു ഞങ്ങളുടെയെല്ലാം ലക്ഷ്യം. കൂടാതെ, ‘കുമാരി’ എന്ന കഥാപാത്രത്തിനായി ആറു മാസത്തോളം തിരച്ചില്‍ നടത്തിയാണ് ഭാഗ്യശ്രീയെ കണ്ടെത്തിയത്. പ്രേക്ഷകര്‍ ഈ കഥാപാത്രത്തെ ഒരു പുതിയ പ്രതിഭയെ പോലെ കണ്ടെത്തണമെന്ന് സെല്‍വയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

ഈ സിനിമ ഒരു സാധാരണ കഥയോ സിനിമയോ അല്ല. ഈ സിനിമയ്ക്ക് അതിന്റേതായ ഒരു വിധി ഉണ്ട്. ഈ സിനിമയില്‍ ആരെല്ലാം വേണം, എപ്പോഴാണ് ഷൂട്ടിംഗ് തുടങ്ങേണ്ടത്, എപ്പോഴാണ് റിലീസ് ചെയ്യേണ്ടത് എന്നെല്ലാം ഈ സിനിമ തന്നെയാണ് തീരുമാനിക്കുന്നത്. കാന്തയില്‍ അങ്ങനെയൊരു സംഭാഷണം പോലുമുണ്ട്. ഇത് എന്റെ കരിയറിലെ ഒരു ‘ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരം’ പോലുള്ള സിനിമയാണ്.

Latest Stories

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍