ഒരു ക്യൂ തെറ്റിക്കാന്‍ പോലും ഞാന്‍ വാപ്പയുടെ പേര് ഉപയോഗിച്ചിട്ടില്ല, എങ്കിലും നമ്മളെ സഹായിക്കാന്‍ ആളുകളുണ്ടാകും: ദുല്‍ഖര്‍

‘കിംഗ് ഓഫ് കൊത്ത’ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇതിനിടെ ദുല്‍ഖര്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. ഒരു ക്യൂ കട്ട് ചെയ്യാന്‍ പോലും പിതാവിന്റെ പേര് ഉപയോഗിക്കാത്ത വ്യക്തിയാണ് താനെന്ന് മുമ്പ് ദുല്‍ഖര്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് ദുല്‍ഖര്‍ മറുപടി പറഞ്ഞത്.

”എന്റെ അച്ഛനായാലും ഗോകുലിന്റെ അച്ഛനായാലുമൊക്കെ വലിയ പ്രതിഭകളും സക്‌സസ്ഫുള്‍ ഫാദേഴ്‌സുമൊക്കെ ആണ്. ജനുവിനായി ലൈഫില്‍ എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ആരും ഈ പറയുന്ന രീതിയില്‍ എന്റെ അച്ഛന്‍ ആരാണെന്ന് അറിയുമോന്ന് ചോദിക്കുകയേ ഇല്ല.”

”അല്ലെങ്കില്‍ അച്ഛന്റെ കെയര്‍ ഓഫില്‍ എന്തെങ്കിലും ചെയ്യുമെന്നോ തോന്നുന്നില്ല. എനിക്കത് പറ്റില്ല. ഇപ്പോഴും എയര്‍പോര്‍ട്ടിലൊക്കെ പോകുമ്പോള്‍ നമ്മളെ സഹായിക്കാന്‍ ആള്‍ക്കാര്‍ ഉണ്ടാകും. ഒരു ക്യൂ തെറ്റിക്കാന്‍ പോലും ഞാന്‍ വാപ്പയുടെ പേര് ഉപയോഗിച്ചിട്ടില്ല.”

”ഭയങ്കര ബുദ്ധിമുട്ടായ കാര്യമാണ് അതൊക്കെ. ഇപ്പോഴും എനിക്കൊരു ക്യൂ കട്ട് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഞാന്‍ അവിടെ നിന്നതിന്റെ പേരില്‍ ക്രൗഡ് ഉണ്ടായി ബുദ്ധിമുട്ട് വരിയാണെങ്കില്‍ മാത്രമെ അതിനെ കുറിച്ച് ചിന്തിക്കുക പോലും ഉള്ളൂ. എന്റെ അച്ഛന്റെ മകനായി ജനിച്ചതില്‍ ഞാന്‍ ഭാഗ്യവാനാണ്.”

”അതൊരു റാന്‍ഡം ജനറ്റിക് ലോട്ടറി മാത്രമാണ്. അതുകൊണ്ട് ഞാന്‍ സ്‌പെഷ്യല്‍ ആണെന്നോ ഇതൊക്കെ അര്‍ഹിക്കുന്നു എന്നോ അര്‍ത്ഥമില്ല” എന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നത്. അതേസമയം, കിംഗ് ഓഫ് കൊത്തയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ