എന്റെ ആരോഗ്യാവസ്ഥ മോശമായിരുന്നു, കരിയര്‍ സ്ലോ പേസിലാണ്.. പക്ഷെ വാപ്പച്ചി ഇപ്പോഴും ഫോമിലാണ്: ദുല്‍ഖര്‍ സല്‍മാന്‍

കഴിഞ്ഞ രണ്ട് വര്‍ഷമായി തനിക്ക് അധികം സിനിമകള്‍ ഏറ്റെടുക്കാന്‍ കഴിയാതിരുന്നതിനെ കുറിച്ച് സംസാരിച്ച് ദുല്‍ഖര്‍ സല്‍മാന്‍. തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ദുല്‍ഖര്‍ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കോളിവുഡിലും ടോളിവുഡിലും അടക്കമുള്ള ഇന്‍ഡസ്ട്രികള്‍ സജീവമാണെങ്കിലും മോളിവുഡില്‍ നിന്നും താന്‍ പിന്നോട്ട് പോയെന്നും ദുല്‍ഖര്‍ സമ്മതിക്കുന്നുണ്ട്.

കരിയറിന്റെ 13-ാം വര്‍ഷത്തില്‍ ഞാന്‍ ഇതുവരെ 45 സിനിമകള്‍ ചെയ്തിട്ടുണ്ട്. പക്ഷെ എനിക്കൊപ്പമുള്ള അഭിനേതാക്കളുമായി വച്ച് നോക്കുമ്പോള്‍ അത് വളരെ കുറവാണ്. 400 സിനിമകള്‍ പൂര്‍ത്തിയാക്കിയ വാപ്പച്ചി ഇപ്പോഴും ആവശത്തോടെയാണ് അഭിനയിക്കുന്നത്. വീട്ടില്‍ ഇരിക്കുമ്പോള്‍ പോലും സിനിമയെ കുറിച്ചും കഥാപാത്രങ്ങളെ കുറിച്ചുമാണ് വാപ്പച്ചിയുടെ ചിന്ത.

ഒരു വെറുതെ വിരലുകള്‍ പൊട്ടിച്ചു കൊണ്ടിരിക്കവെ അദ്ദേഹം എനിക്ക് കിട്ടി എന്ന് പറഞ്ഞു. എന്താണെന്ന് ചോദിച്ചപ്പോള്‍, എന്റെ കഥാപാത്രം കിട്ടി എന്നാണ് അദ്ദേഹം പറഞ്ഞത്. കുറച്ച് ആഴ്ചകള്‍ക്ക് ശേഷം തുടങ്ങാനിരിക്കുന്ന സിനിമയെ കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. അതാണ് വാപ്പച്ചിയുടെ ഡെഡിക്കേഷന്‍.

എന്നാല്‍ രണ്ട് വര്‍ഷമായി എന്റെ കരിയര്‍ സ്ലോ പേസിലാണ്. കഴിഞ്ഞ വര്‍ഷം ഞാനൊരു സിനിമ മാത്രമേ ചെയ്തിട്ടുള്ളു. മറ്റൊന്നും വര്‍ക്ക് ആയില്ല. ആരോഗ്യം മോശമായിരുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്. അതേസമയം, മണിരത്‌നം-കമല്‍ ഹാസന്‍ കോമ്പോയില്‍ ഒരുങ്ങുന്ന തഗ് ലൈഫ് എന്ന ചിത്രം പോലും ദുല്‍ഖര്‍ ഉപേക്ഷിച്ചിരുന്നു.

Latest Stories

IND VS ENG: ഇന്ത്യയുടെ നീക്കം റൊണാള്‍ഡോയ്ക്ക് പോര്‍ച്ചുഗല്‍ ബ്രേക്ക് നല്‍കും പോലെയായി ; വിമർശിച്ച് സ്റ്റെയ്ന്‍

'വെൺമ നിലനിർത്താൻ ഉജാല മുക്കിയാൽ മതി, നന്മ നിലനിർത്താൻ വേണ്ടത് ജീവിത വിശുദ്ധി'; ഖദ‌‌ർ വിവാദത്തിൽ മാത്യു കുഴൽനാടൻ

20 ദിവസം നീളുന്ന ആക്ഷൻ ഷൂട്ട്, അഞ്ച് പാട്ടും മൂന്ന് ഫൈറ്റുമുളള സിനിമ, മോഹൻലാൽ ചിത്രത്തെ കുറിച്ച് അനൂപ് മേനോൻ

കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം പൊളിഞ്ഞ് വീണു; തകർന്ന് വീണത് പതിനാലാം വാർഡ്

ഓമനപ്പുഴയിലെ കൊലപാതകം; യുവതിയുടെ അമ്മ കസ്റ്റഡിയില്‍, കൊലപാതകത്തിൽ പങ്കുണ്ടെന്ന് സംശയം

ഇടുക്കി മെഡിക്കൽ കോളേജിൽ ഗുരുതര വീഴ്ച; പുതിയ കെട്ടിടം പ്രവർത്തിക്കുന്നത് ഫയർ എൻഒസി ഇല്ലാതെ

സിനിമയെ സിനിമയായി മാത്രം കാണണം, അനിമൽ നിങ്ങളെ ആരും നിർബന്ധിച്ച് കാണിച്ചില്ലല്ലോ, വിമർശനങ്ങളിൽ മറുപടിയുമായി രഷ്മിക

നടപടി മുന്നിൽ കാണുന്നു, യൂറോളജി വകുപ്പിന്റെ ചുമതല ജൂനിയർ ഡോക്ടർക്ക് കൈമാറിയതായി ഡോ. ഹാരിസ് ചിറക്കൽ; 'എന്ത് ശിക്ഷയും ഏറ്റുവാങ്ങാൻ തയ്യാറാണ്'

മകളെ അച്ഛൻ കഴുത്തു ഞെരിച്ചു കൊന്നത് അമ്മയുടെ കൺമുൻപിൽ; സഹികെട്ട് ചെയ്ത് പോയതാണെന്ന് കുറ്റസമ്മതം

ഭീകരാക്രമണങ്ങൾക്കിടെ ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയത് അൽ ഖ്വയ്ദ അനുബന്ധ സംഘടന? മാലി സർക്കാരിനോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ