കനിയുടെ അത്തരമൊരു പ്ലാനിംഗിനെക്കുറിച്ച് ടീമിലെ ആര്‍ക്കും അറിവുണ്ടായിരുന്നില്ല: ദിവ്യ പ്രഭ

വിഖ്യാതമായ കാൻ ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യമറിയിച്ച് കനി കുസൃതി തണ്ണിമത്തൻ ഡിസൈനിലുള്ള ബാഗുമായി എത്തിയത് വലിയ ചർച്ചയായിരുന്നു. പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ചാണ് കനി റെഡ് കാർപെറ്റിൽ തിളങ്ങിയത്. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ചിത്രത്തിൽ കനിയുടെ സഹതാരവും സുഹൃത്തുമായ ദിവ്യ പ്രഭ.

കനിയുടെ അത്തരമൊരു പ്ലാനിങ്ങിനെ കുറിച്ച് ടീമിലെ ആർക്കും അറിവുണ്ടായിരുന്നില്ലെന്നാണ് ദിവ്യ പ്രഭ പറയുന്നത്. ഇത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്ന നിര്‍ദ്ദേശം മുന്നേ തന്നിരുന്നുവെന്നും അതുകൊണ്ട് തന്നെ വേറൊരു രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനെക്കുറിച്ച് താൻ ആലോചിച്ചില്ലെന്നാണ് ദിവ്യ പ്രഭ പറയുന്നത്.

“അത്തരമൊരു പ്ലാനിംഗിനെക്കുറിച്ച് ടീമിലെ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കാരണം അവര്‍ മുന്‍കൂട്ടി ഇത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്ന നിര്‍ദ്ദേശം തന്നിരുന്നു. പക്ഷെ കനിയുടേത് ബ്രില്യന്റ് ഐഡിയയായിരുന്നു. ആര്‍ക്കും വലിയ ദോഷമുണ്ടാകാത്ത, എന്നാല്‍ ആ വിഷയത്തെക്കുറിച്ച് മനസ്സിലാക്കാവുന്ന ഇടപെടല്‍.

യുദ്ധമടക്കമുള്ള കാര്യങ്ങളെ എതിര്‍ക്കുന്ന വ്യക്തിയാണ് ഞാനും. എന്നാല്‍ അവര്‍ കര്‍ശനമായി പറഞ്ഞതുകൊണ്ട് വേറൊരു രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചില്ലെന്ന് മാത്രം. മറിച്ച് സിനിമ ആഘോഷിക്കാനുള്ള മൂഡിലായിരുന്നു ഞാന്‍.” എന്നാണ് ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിൽ ദിവ്യ പ്രഭ പറഞ്ഞത്.

അതേസമയം 30 വർഷങ്ങൾക്ക് ശേഷം കാൻ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗമായ പാം ഡി ഓർ പുരസ്കാരത്തിന് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം കൂടിയായിരുന്നു ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. 1994-ൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ‘സ്വം’ ആയിരുന്നു അവസാനമായി പാം ഡി ഓർ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ചിത്രം.

മുംബൈ എന്ന നഗരത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും കുടിയേറിയ രണ്ട് നഴ്സുമാരുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ദിവ്യ പ്രഭ, അസീസ് ഹനീഫ, ഹൃദു ഹാറൂൺ, ലവ്‌ലീൻ മിശ്ര, ഛായ കദം എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി